താരന്‍ പോവാന്‍ പല വഴികള്‍

കുഞ്ഞുങ്ങള്‍ മുതല്‍ പ്രായംചെന്നവര്‍ വരെയുള്ളവരെ ഒരുപോലെ അലട്ടുന്ന പ്രശ്നമാണ് തലയിലെ താരന്‍. മുടിചീകുമ്പോള്‍ തലയോട്ടിയോട് ചേര്‍ന്നുകിടക്കുന്ന ശിരോചര്‍മത്തില്‍ നിന്ന് ഇളകിവരുന്ന ഒരുതരം വെളുത്തപൊടിയാണിത്. ചിലപ്പോള്‍ അസഹ്യമായ ചെറിച്ചിലും കൂടുതലായാല്‍ മുടികൊഴിച്ചിലും ചിലരിലെങ്കിലും ചര്‍മരോഗമായി മാറാനും സാധ്യതയുള്ളതിനാല്‍ തുടക്കത്തിലേ ചികിത്സ ആവശ്യമുള്ള ഒരു രോഗമാണിത്.
പിറ്റിറിയാസിസ് കാപ്പിറ്റിസ് എന്നാണ് താരന്‍്റെ ശാസ്ത്രീയ നാമം. തലയോട്ടിയിലെ ഫംഗസ് അഥവാ പൂപ്പല്‍ ബാധയാണ് താരന് പ്രധാന കാരണം. സാധാരണ എല്ലാവരുടെയും തലയില്‍ വളരുന്ന പിറ്റിറോസ്പോറം ഒവേല്‍ എന്ന ഒരുതരം പൂപ്പലാണിത്. പൊതുവെ നിരുപദ്രവകാരിയായ ഈ പൂപ്പല്‍ അനിയന്ത്രിതമായി വളര്‍ന്ന് പെരുകുമ്പോഴാണ് തലയില്‍ താരന്‍ പ്രത്യക്ഷമാകുന്നത്.


ശിരോചര്‍മത്തിലെ എണ്ണമയം കൂടുന്നതുകൊണ്ടും മറ്റുചില ശാരീരിക രോഗങ്ങളുടെ ഭാഗമായും തലയില്‍ താരനുണ്ടാവാം. പാര്‍ക്കിന്‍സണിസം എന്ന രോഗമുള്ളവരില്‍ താരന്‍ കൂടുതലായി കണ്ടുവരുന്നുണ്ട്. ഈ രോഗത്തിന്‍െറ ഭാഗമായി ശിരോചര്‍മത്തില്‍ എണ്ണമയം കൂടുന്നത് കൊണ്ടാണിത്. ദീര്‍ഘകാലമായി പ്രമേഹമുള്ളവരിലും പൊണ്ണത്തടിയുള്ളവരിലും താരന്‍ സാധാരണയാണ്. അപൂര്‍വമായി അപസ്മാരരോഗികളിലും താരന്‍െറ ശല്യം കണ്ടുവരാറുണ്ട്.


ജീവിതശൈലി മൂലവും താരന്‍ പ്രത്യക്ഷപ്പെടാം. രാസവസ്തുക്കള്‍ അടങ്ങിയ ഷാമ്പൂകളുടെ അമിത ഉപയോഗം മൂലം ശിരോചര്‍മം വരണ്ട് താരനുണ്ടായേക്കാം. അമിത മദ്യപാനികളിലും താരന്‍െറ ഉപദ്രവം കണ്ടുവരുന്നുണ്ട്.
ശരീരത്തിലെ ചില വിറ്റമിനുകളുടെ കുറവും ചിലതരം മരുന്നുകളുടെ പാര്‍ശ്വഫലമായും താരന്‍ ഉണ്ടാവാമെന്ന് കണ്ടത്തെിയിട്ടുണ്ട്. ബി കോംപ്ളക്സ് വിറ്റമിനുകളിലെ ചില ഘടങ്ങളുടെ കുറവും രക്തസമ്മര്‍ദത്തിനും മാനസികരോഗങ്ങള്‍ക്കും ഉദരരോഗങ്ങള്‍ക്കും ഉപയോഗിക്കുന്ന പ്രത്യേകതരം മരുന്നുകളുടെ ഉപയോഗം മൂലമുണ്ടാവുന്ന പാര്‍ശ്വഫലങ്ങളും താരന് കാരണമായേക്കാമെന്ന് പഠനങ്ങള്‍ കണ്ടത്തെിയിട്ടുണ്ട്.
നിസ്സാരമെന്ന് കരുതുന്ന ഈ പ്രശ്നത്തിന് കൃത്യമായ ചികിത്സയോ പൂര്‍ണമായ പരിഹാരമോ ഇല്ളെന്നതാണ് വാസ്തവം. ജീവിതചര്യ ക്രമപ്പെടുത്തുകയും ചികിത്സാമാര്‍ഗങ്ങള്‍ സ്ഥിരമായി പാലിക്കുകയും ചെയ്താല്‍ വലിയതോതില്‍ ഈ രോഗത്തെ മാറ്റിനിര്‍ത്താനാവും.


പിറ്റിറോസ്പോറം ഒവേല്‍ എന്ന പൂപ്പലിനെ നശിപ്പിക്കുന്ന ആന്‍്റി ഫംഗസ് മരുന്നുകളാണ് അലോപ്പതിയില്‍ ഇതിനുള്ള ചികിത്സ. കീറ്റോകൊനസോള്‍, സിങ്ക് പൈറത്തിയോണ്‍ എന്നിവയടങ്ങിയ ഷാമ്പൂകളും ചികിത്സയുടെ ഭാഗമായി നല്‍കാറുണ്ട്. രോഗം രൂക്ഷമായി ചര്‍മരോഗമായി പരിണമിച്ചാല്‍ ആന്‍്റി ബയോട്ടിക്കുകളും സ്റ്റിറോയ്ഡ് ക്രീമുകളും ആന്‍്റിഫംഗല്‍ ഗുളികകളും ചേര്‍ന്നുള്ള ചികിത്സയാണ് നല്‍കുക.


ഹോമിയോയിലും താരന് ഫലപ്രദമായ ചികിത്സയുണ്ട്. രോഗത്തിന്‍്റെ കാരണം കണ്ടത്തെിയും രോഗിയുടെ പ്രത്യേകതകള്‍ പരിഗണിച്ചുമാണ് ഹോമിയോയില്‍ ചികിത്സ നിശ്ചയിക്കുന്നത്. ആര്‍ണിക്ക അടങ്ങിയ ഓയിലുകളും ഹോമിയോചികിത്സയില്‍ ഉപയോഗിക്കുന്നുണ്ട്.


ആയുര്‍വേദത്തില്‍ പലതരം എണ്ണകളാണ് ചികിത്സയുടെ ഭാഗമായുള്ളത്. പ്രധാനമായും ദുര്‍ദൂരപത്രാദി എണ്ണ, ഏലാദി വെളിച്ചെണ്ണ എന്നിവയാണ് നല്‍കുന്നത്. ചികിത്സയുടെ കൂടെ പഥ്യവും ആയുര്‍വേദത്തില്‍ നിര്‍ബന്ധമാണ്. ഇതിനുപുറമെ, കഷായങ്ങളും അരിഷ്ടങ്ങളും അകത്തേക്ക് നല്‍കുന്ന രീതിയും ആയുര്‍വേദത്തിലുണ്ട്.


എന്നാല്‍ നാട്ടുമരുന്നുകളാണ് താരന്‍്റെ കാര്യത്തില്‍ കൂടുതലുള്ളത്. ആയുര്‍വേദത്തെ അടിസ്ഥാനമാക്കിയുള്ളതാണ് നിലവിലുള്ള നാടന്‍ ചികിത്സാരീതികളില്‍ അധികവും.


ചെറുപയര്‍ ഉണക്കിപ്പൊടിച്ച് തൈരില്‍ ചാലിച്ച് തലയില്‍ പുരട്ടി തലയോട്ടിയില്‍ വിരലുകള്‍ കൊണ്ട് നന്നായി തേച്ചുപിടിപ്പിച്ച ശേഷം നേരിയ ചൂടുവെള്ളത്തില്‍ തല കഴുകുന്നതാണ് ഇതില്‍ ഒരു രീതി. രണ്ട് ടേബ്ള്‍സ്പൂണ്‍ തേങ്ങാപ്പാലില്‍ ഒരു നുള്ള് കുരുമുളക് പൊടി ചേര്‍ത്ത് തലയില്‍ തേച്ച് പിടിപ്പിച്ചശേഷം കഴുകിക്കളയുക, തലയില്‍ സോപ്പിന് പകരം ചെമ്പരത്തി താളിയും ചെറുപയര്‍ പൊടിയും ഉപയോഗിക്കുക, കൂവളത്തിന്‍െറ ഇല അരച്ച് തലയില്‍ പുരട്ടി അരമണിക്കൂറിന് ശേഷം കുളിക്കുക, ഒലിവ് എണ്ണ ചൂടാക്കി ചെറുചൂടോടെ തലയില്‍ തേക്കുക, കടുക് അരച്ച് തലയില്‍ പുരട്ടി കുളിക്കുക, കീഴാര്‍നെല്ലി ചതച്ച് താളിയാക്കി ദിവസവും കുളിക്കുന്നതിന് മുമ്പ് തേക്കുക എന്നിവയെല്ലാം നാടന്‍ ചികിത്സയുടെ ഭാഗമാണ്.


തുളസിയില, ചെമ്പരത്തിപ്പൂവ്, വെറ്റില എന്നിവ ചതച്ച് വെളിച്ചെണ്ണയില്‍ കാച്ചിയെടുത്ത് തലയില്‍ തേച്ച് കുളിക്കുക, വേപ്പിലയിട്ട് തിളപ്പിച്ച് ആറിയ വെള്ളത്തില്‍ തല കഴുകുക, ചെറുനാരങ്ങനീര് തേങ്ങാപ്പാലില്‍ ചേര്‍ത്ത് തലയോട്ടിയില്‍ തേച്ച് പിടിപ്പിച്ച് അര മണിക്കൂറിന് ശേഷം തല കഴുകുക, കുളിക്കുന്നതിനു മുമ്പ് പുളിച്ച തൈര് തലയില്‍ തേച്ച് പിടിപ്പിച്ച് നന്നായി മസാജ് ചെയ്യുക എന്നിവയും നാട്ടുചികിത്സയുടെ ഭാഗമായി ചെയ്തുവരുന്നുണ്ട്.
ചികിത്സിക്കാന്‍ തുടങ്ങിയാല്‍ അപ്രത്യക്ഷമാവുകയും ചികിത്സ അവസാനിപ്പിച്ചാല്‍ വീണ്ടും പ്രത്യക്ഷപ്പെടുകയുമാണ് ഈ രോഗത്തിന്‍െറ പ്രത്യേകത.

Courtesy: madhymum online  

 

How I can check/know my Iqama expiry date and occupation/profession details by SMS?

check your Iqama expiry date and occupation/profession

Type 12*Sponsor ID number*your Iqama Number and sent SMS (Message)  

STC          : 888994,
Mobily      : 624444
Zain          : 709444
Example   :12*123456789*123456789


Please note SMS cost 1.5 SR

Todays's Exchange Rate Arab National Bank

http://www.anb.com.sa/cex.asp

കൊതുകിനെ കുപ്പിയിലാക്കാന്‍ പുതിയ മാര്ഗം

ദുബൈ:കൊതുകിനെ പിടികൂടാന്‍ ദുബൈ നഗരസഭ പുതിയ വഴി കണ്ടെത്തി. ലളിതവും പരിസ്ഥിതി സൗഹൃദവുമാണ് പുതിയ വഴിയെന്ന് പബ്ലിക് പാര്‍ക്‌സ് ആന്‍ഡ് ഹോര്‍ട്ടികള്‍ച്ചര്‍ ഡയറക്ടര്‍ എഞ്ചി. താലിബ് അബ്ദുല്‍ കരീം ജുല്‍ഫാര്‍ വ്യക്തമാക്കി.

വേഗം ലഭ്യമാകുന്ന സാമഗ്രികളാണ് ഇതിനു വേണ്ടി ഉപയോഗിക്കുന്നത്. കൃഷിവകുപ്പ് ഇത് വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. ഒന്നര-രണ്ട് ലിറ്ററിന്റെ ഒഴിഞ്ഞ വാട്ടര്‍ ബോട്ടിലില്‍ പകുതിയോളം ചൂടുവെള്ളം നിറച്ച് 50 ഗ്രാം പഞ്ചസാരയും ഒരു ഗ്രാം ബ്രെഡ് യീസ്റ്റും കലക്കിവെച്ചാല്‍ കൊതുകും മറ്റും പ്രാണികളും ആകര്‍ഷിക്കപ്പെടും.
വാട്ടര്‍ ബോട്ടിലിന്റ ഭാഗം മുറിച്ചെടുക്കണം. 200 മില്ലി വെള്ളമാണ് അഭികാമ്യം. വാട്ടര്‍ ബോട്ടിലിന്റെ മുറിച്ചെടുത്ത ഭാഗം വാട്ടര്‍ ബോട്ടലില്‍ കമഴ്ത്തിവെക്കണം. കൊതുകും പ്രാണികളും ബോട്ടിലിനുള്ളില്‍ കുടുങ്ങും. നഗരസഭാ ഹോര്‍ട്ടി കള്‍ച്ചര്‍ വിഭാഗത്തിന്റെ കണ്ടുപിടുത്തം ഗ്രാമങ്ങളിലെ വീടുകളില്‍ പരീക്ഷിച്ചു. പൂര്‍ണവിജയമാണെന്ന് എഞ്ചി. താലിബ് അബ്ദുല്‍ കരീം ജുല്‍ഫര്‍ പറഞ്ഞു.
കണ്ടുപിടുത്തം നടത്തിയ ഹോര്‍ട്ടി കള്‍ച്ചര്‍ സര്‍വീസ് വിഭാഗം മേധാവി നബീല്‍ ബിന്‍ ഹൈദര്‍, സീനിയര്‍ സ്‌പെഷ്യലിസ്റ്റ് മുനീര്‍ ഹസന്‍ ഗൈത്ത്, കെമിക്കല്‍ അനാലിസ്റ്റി എഞ്ചി. നസീം അബ്ദുല്‍ മാലിക് അല്‍ നാഖിബ് എന്നിവരെ നഗരസഭ ആദരിച്ചു. കേരളത്തില്‍ വിശേഷിച്ച് കൊച്ചിപോലെ കൊതുകുശല്യം ഏറെയുള്ള സ്ഥലങ്ങളില്‍ ഈ മാര്‍ഗം അവലംബിക്കപ്പെടുമെന്നാണ് പ്രതീക്ഷ.

Courtesy: www.sirajlive.com

എങ്ങിനെ എസ് എം എസ് വഴി റെയില്‍വേ ടിക്കറ്റ് ബുക്ക്‌ ചെയ്യാം?/How to make Booking Railway Ticket online?

എസ് എം എസ് വഴി ടിക്കറ്റ് ലഭിക്കാന്‍ താഴെ പറയുന്ന കാര്യങ്ങളാണ് ചെയ്യേണ്ടത്:

മൊബൈല്‍ നമ്പര്‍ ഇന്ത്യന്‍ റെയില്‍വേ കാറ്ററിംഗ് ആന്‍ഡ് ടൂറിസം കോര്‍പറേഷന്‍ (ഐ ആര്‍ ടി സി) വെബ്‌സൈറ്റിലും ഏതെങ്കിലും ബാങ്കിലും രജിസ്റ്റര്‍ ചെയ്യുക.

ഇപ്പോള്‍ ബാങ്ക് മൊബൈല്‍ മണി ഐഡന്റിഫയറും (mmid) ടിക്കറ്റ് തുക അടയ്ക്കാനുള്ള വണ്‍ ടെം പാസ്‌വേഡും ലഭിക്കും.

ഇനി ടിക്കറ്റിന് വേണ്ടിയുള്ള സന്ദേശം അയക്കാം. തുടര്‍ന്ന് ട്രെയിന്‍ നമ്പര്‍, പോകുന്ന സ്ഥലം, യാതാ തീയതി, ഏത് ക്ലാസ്, യാത്രക്കാരന്റെ പേര്, വയസ്സ്, പുരുഷനോ സ്ത്രീയോ എന്നീ വിവരങ്ങള്‍ 139, 5676714 എന്നീ നമ്പറുകളിലേക്ക് എസ് എം എസ് വഴി അയക്കണം.

മറുപടിയായി പണം നല്‍കാനുള്ള നമ്പര്‍ (Transaction ID) ലഭിക്കും.

ഇതിന് മറുപടിയായി Pay എന്ന സന്ദേശവും തുടര്‍ന്ന് ട്രാന്‍സാക്ഷന്‍ ഐ ഡിയും എം എം ഐ ഡിയും പാസ്‌വേഡും അയക്കണം.

അതോടെ ടിക്കറ്റ് ബുക്ക് ചെയ്യും.

 

ഇന്റര്‍നെറ്റ് സൗകര്യമില്ലാത്തവര്‍ക്കും ട്രെയിന്‍ ടിക്കറ്റ് ബുക്കിംഗ് എളുപ്പമാക്കുക എന്ന ലക്ഷ്യത്തോടെയാണ് പുതിയ പദ്ധതി റെയില്‍വേ നടപ്പാക്കിയത്.

മൊബൈല്‍ സന്ദേശങ്ങള്‍ക്ക് മൂന്ന് രൂപയാണ് റെയില്‍വേ ഇടാക്കുക. അയ്യായിരം രൂപ വരെയുള്ള ടിക്കറ്റിന് അഞ്ച് രൂപയും അതിന് മുകളിലുള്ള ടിക്കറ്റുകള്‍ക്ക് പത്ത് രൂപയും ചാര്‍ജ് ഈടാക്കും.

 

How I pay my Electricity Bill Online? എങ്ങിനെ എന്റെ കറന്റ് ബില്‍ ഓണ്‍ലൈന്‍ആയി അടക്കാം


1. Select electrical section name
2. Consumer number
3. your bill number
3. E-mail Address
4. Mobile number
and press show bill details.

Then you follow the instruction.


Oruma-Online - The LT Consumer Portal of KSEB

KSEB LT Bill Online Payment - Instructions
© KSEB 2013 | Powered by: Team OrumaWEB, IT-Computerisation Unit, Thiruvananthapuram
Recommends Firefox/Chrome at 1024x768 screen resolution for best performance.
Keep your latest Electricity Bill near by, before attempting • the Payment.
Select the Section.
Enter Consumer number and Bill Number
Enter the Email id and/or Mobile Number. Click Show Bill Details
In the case of Central Server Sections (Puthenchantha and Vellayambalam of Thiruvananthapuram Dist.) number of
Pending Regular Energy Bills and the total amount due will be shown.
For other sections, the last Regular Energy Bill is available for payment, provided the payment being made 2 days
before Disconnection date and the Consumer is not having any other arrear.
Select the desired mode of transaction - Net Banking, Credit Card or Debit Card.
Balance amount in full, along with Surcharge applicable (if any) and applicable transaction charges will be shown. For
Net Banking, transaction charge will displayed in the Payment Gateway site.
For Central Server Sections, Surcharge for belated payment will be intimated in the next Bill.
Click Confirm Payment
Finally, a confirmation screen with net transaciton amount will be shown.
Click Make Payment
• User will be carried to Payment Gateway Site. Make secure payment.
Once payment is completed, the transaction details will be displayed. User can take printout of the same.
The details will be send to the given Email/Mobile also.
In the case of Central Server Sections, the payment will be immediately effected in the concerned Section Offices.
For other sections, it will be updated the next day. However the date of payment will be the date of actual payment
through Online portal.
Where is my Section Code/Consumer Number/Bill Number?
• Consumers can make payment of Regular Electricity Bills through Net Banking or Credit/Debit cards.
• Transaction charge will be deducted from Consumers account.
Transaction charge for Online payments
Name of Transaction
Rate per transaction
Rate Service Tax Total
Debit Card 0.88% 0.091% 0.971%
Credit Card 0.88% 0.091% 0.971%
Net Banking
HDFC bank Rs 12 Rs 1.2 Rs 13.2
City bank 1.5% 0.15% 1.65%
All other banks Rs 5 Rs 0.515 Rs 5.515
• Bills under litigation will not be considered
In case of dispute regarding the bill amount shown in this portal and the original bill kept in the Section Office,the latter
shall prevail.
For sections other than Central Server Sections, the payment made by the Consumer in Section Office
counter/FRIENDS counter will not be reflected in the Online portal.
In case Consumer make payment of such Electricity Bills again, such amount will be treated as advance.
During Online Payment, if the amount is debited from bank account and the transaction details are not generated
online, please allow us 48 hours to generate the transaction details. If the Online transaction details are not generated
even after 48 hours and money is not refunded to the bank account, please report the problem to the KSEB Support
Team with Section Code, Consumer Number, Date of Payment and Bill Number.
email id: LTPAYMENTSUPPORT@ksebnet.com
Phone: 9446008892, 04712514648

നിങ്ങളുടെ ജോലി ചെയ്യുന്ന സ്ഥാപനം അല്ലങ്കില്‍ കമ്പനി എതു കാറ്റഗറിയില്‍ പെട്ടത് എന്ന് അറിയാന്ഉള്ള വിവിധ മാര്ഗതങ്ങള്‍.

ടെലിഫോണ്‍ വഴി അറിയുവാന്‍

ഈ നമ്പരില്‍ വിളിക്കുക Tel: 920 011 884

 

SMS വഴി അറിയുവ്വാന്‍

From SAWA/STC MOBILE

 

 

44*ID NUMBER/ഇക്കാമ നമ്പര്‍

 

To

 

888996

From MOBILY

626666

From ZAIN

709446

 

ഓണ്‍ലൈന്‍ വഴി (online)

http://mol.gov.sa/Services/Inquiry/NonSaudiEmpInquiry.aspx

നിങ്ങളുടെ ഇക്കാമ നമ്പര്‍/പാസ്പോര്‍ട്ട്‌ നമ്പര്‍/ അല്ലെങ്ങില്‍ നിങ്ങള്‍ സൗദി അറേബ്യയില്‍ ഇറങ്ങ്ങുമ്പോള്‍ നിങ്ങളുടെ പാസ്പോര്‍ട്ടില്‍ എയര്‍ പോര്‍ട്ടില്‍ നിന്നും അടിക്കുന്ന എന്‍ട്രി നമ്പര്‍ ഇത് എന്തെങ്കിലും ഒന്ന് എന്റര്‍ ചെയ്യുക.

 

 

 

അകലത്തെ വഴികാട്ടി

<![if !vml]><![endif]>

വിദ്യാഭ്യാസമാണ് എക്കാലത്തെയും ഉറ്റസുഹൃത്തെന്ന് പറയാറുണ്ട്. വിദ്യാസമ്പന്നന്‍ എവിടെയും ആദരിക്കപ്പെടുന്നു. എന്നാല്‍, ആഗ്രഹിച്ചിട്ടും ഉപരിപഠനത്തിന് അവസരം ലഭിക്കാത്തവര്‍ നമുക്കിടയിലേറെയാണ്. ജോലി, വിവാഹം, സ്ഥലംമാറ്റം, ദൂരം, സമയം എന്നിങ്ങനെ പലകാരണങ്ങളാല്‍ ഉപരിപഠനം സാധ്യമാകാതെ വരുന്നവര്‍... അവര്‍ക്ക് ആശ്വാസമാകുന്നത് വിദൂരവിദ്യാഭ്യാസമേഖലയാണ്.

ഒട്ടുമിക്ക സര്‍വകലാശാലകളും പരമ്പരാഗത വിദ്യാഭ്യാസ സംവിധാനത്തിനൊപ്പംതന്നെ വിദൂര വിദ്യാഭ്യാസ കോഴ്‌സുകളും നടത്തുന്നുണ്ട്. എന്നാല്‍, സാര്‍വത്രികവും സുതാര്യവുമായ വിദ്യാഭ്യാസം എന്ന ലക്ഷ്യത്തോടെ ഇന്ത്യയിലെ വിദൂരവിദ്യാഭ്യാസ മേഖലയില്‍ത്തന്നെ മാറ്റത്തിന്റെ തിരിതെളിയിച്ചത് 'ഇന്ദിരാഗാന്ധി നാഷണല്‍ ഓപ്പണ്‍ യൂണിവേഴ്‌സിറ്റി' (ഇഗ്‌നോ) ആണ്. വിദൂരവിദ്യാഭ്യാസ മേഖലയ്ക്ക് പ്രൊഫഷണല്‍, സാങ്കേതിക, അക്കാദമിക മികവിന്പുറമേ ഒരു ജനകീയമുഖം കൂടി 'ഇഗ്‌നോ' സമ്മാനിച്ചിട്ടുണ്ട്.

1985-ലെ പാര്‍ലമെന്റ് നിയമപ്രകാരം കേന്ദ്ര മാനവവിഭവശേഷി വകുപ്പിന് കീഴില്‍ രൂപവത്കരിക്കപ്പെട്ട 'ഇഗേ്‌നാ' ഇന്ന് 30 ദശലക്ഷം വിദ്യാര്‍ഥികളുമായി ലോകത്തെ തന്നെ ഏറ്റവും വലിയ ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയായി മാറിയിരിക്കുകയാണ്. രാജ്യത്താകമാനം 67 പ്രാദേശികകേന്ദ്രങ്ങളും 36 വിദേശരാജ്യങ്ങളിലായി 67 പഠനകേന്ദ്രങ്ങളുമായി 'ഇഗേ്‌നാ'യുടെ പഠനശൃംഖല വ്യാപിച്ചു കിടക്കുന്നു.

പരമ്പരാഗത പാഠ്യവിഷയങ്ങള്‍ക്ക് പുറമേ ഉപരിപഠനം, തുടര്‍വിദ്യാഭ്യാസം, തൊഴിലധിഷ്ഠിത വിദ്യാഭ്യാസം എന്നീ മേഖലകളില്‍ വൈവിധ്യമാര്‍ന്ന പ്രോഗ്രാമുകള്‍ ഇഗേ്‌നായില്‍ ലഭ്യമാണ്. മാനേജ്‌മെന്റ്, വിദ്യാഭ്യാസം, നിയമം, കാര്‍ഷികമേഖല, സയന്‍സ്, സോഷ്യല്‍സയന്‍സ്, എന്‍ജിനീയറിങ്, പെര്‍ഫോമിങ് ആര്‍ട്‌സ്, ജേണലിസം, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, മാനവികവിഷയങ്ങള്‍, വിദേശഭാഷകള്‍, ട്രാന്‍സലേഷന്‍ സ്റ്റഡീസ്, എക്സ്റ്റന്‍ഷന്‍ ആന്‍ഡ് ഡെവലപ്പ്‌മെന്റ് സ്റ്റഡീസ്, സോഷ്യല്‍ വര്‍ക്ക്, ജെന്‍ഡര്‍ സ്റ്റഡീസ് എന്നിങ്ങനെ വിവിധ വിഷയങ്ങളായി രൂപവത്കരിച്ച 21- ഓളം സ്‌കൂളുകളിലൂടെ 500-ഓളം പ്രോഗ്രാമുകളാണ് 'ഇഗേ്‌നാ' നടത്തുന്നത്.

ഇഗേ്‌നായുടെ പ്രവേശനത്തിന്റെ പ്രത്യേകത- പ്രായം, പ്രോഗ്രാം പൂര്‍ത്തിയാക്കാനെടുക്കുന്ന കാലയളവ്, സ്ഥലം, സമയം എന്നീ മാനദണ്ഡങ്ങളിലുള്ള സുതാര്യതയാണ്. 18 വയസ്സ് കഴിഞ്ഞ ആര്‍ക്കും യോഗ്യതയും താത്പര്യവുമനുസരിച്ച് പ്രവേശനം നേടാം. പ്രാഥമിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാത്തവര്‍ക്ക് ഉന്നത വിദ്യാഭ്യാസം ലഭ്യമാക്കാനുള്ള സംവിധാനമാണ് ഇഗേ്‌നായുടെ 'ബാച്ചിലര്‍ പ്രിപ്പറേറ്ററി പ്രോഗ്രാം'. ഇത് ഇഗേ്‌നായുടെ മറ്റ് ഡിഗ്രിപ്രോഗ്രാമുകള്‍ പഠിക്കാനുള്ള ഒരു ബ്രിജ് പ്രോഗ്രാമാണ്. അതായത് പ്രാഥമിക വിദ്യാഭ്യാസം ലഭിക്കാത്ത 18 വയസ്സ് കഴിഞ്ഞവര്‍ക്ക് ബി.പി.പി. പ്രോഗ്രാമില്‍ ചേരാനും അത് പൂര്‍ത്തീകരിച്ചുകഴിഞ്ഞാല്‍ ഇഗേ്‌നായുടെ മറ്റ് ഡിഗ്രി പ്രോഗ്രാമുകളില്‍ ചേരാനും സാധിക്കും.

പഠിതാക്കളുടെ ഇടയില്‍ ഇഗേ്‌നാ കോഴ്‌സുകള്‍ സ്വീകാര്യമാക്കുന്ന, മറ്റൊരു ഘടകം അതിന്റെ സ്റ്റഡിമെറ്റീരിയലുകളാണ്. ഇഗേ്‌നാ ആസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന 21-ഓളം സ്‌കൂളുകളിലെ അധ്യാപകരും ഉന്നത വിദ്യാഭ്യാസമേഖലയിലെ മറ്റ് പ്രഗല്ഭരും ചേര്‍ന്ന് തയ്യാറാക്കുന്നതാണ് ഈ പഠനസഹായികള്‍. സിവില്‍ സര്‍വീസ് പോലുള്ള മത്സരപരീക്ഷകള്‍ക്ക് തയ്യാറെടുക്കുന്നവര്‍പോലും റഫര്‍ ചെയ്യുന്ന തരത്തില്‍ ഉന്നതനിലവാരം പുലര്‍ത്തുന്നവയാണ് ഇവ.

സ്റ്റഡി മെറ്റീരിയലുകള്‍ക്ക് പുറമേ വിവിധ കോഴ്‌സുകളുമായി ബന്ധപ്പെട്ട തിയറി/ പ്രാക്ടിക്കല്‍ അക്കാദമിക് കൗണ്‍സലിങ് പഠനകേന്ദ്രങ്ങളില്‍ നടത്തുന്നുണ്ട്. നേരിട്ടുള്ള ഇത്തരം കൗണ്‍സലിങ് കൂടാതെ ഇന്റര്‍ ആക്ടീവ് റേഡിയോ കൗണ്‍സലിങ്, ടെലികോണ്‍ഫറന്‍സിങ്, വെബ് കോണ്‍ഫറന്‍സിങ് തുടങ്ങി ബഹുമുഖങ്ങളായ മാധ്യമങ്ങളെ ഉപയോഗപ്പെടുത്തിക്കൊണ്ടുള്ള പഠനരീതിയാണ് ഇഗേ്‌നാ പിന്തുടരുന്നത്.

വിദ്യാഭ്യാസ ചാനലായ ഗ്യാന്‍വാണി എഫ്.എം. പ്രവേശനസംബന്ധമായ കാര്യങ്ങള്‍, ഇഗേ്‌നാ പ്രോഗ്രാമുകളെ സംബന്ധിച്ച പരിപാടികള്‍, പൊതുവായ വിദ്യാഭ്യാസ പരിപാടികള്‍ എന്നിവ ദിവസേന പ്രക്ഷേപണം ചെയ്യുന്നു. ഇഗേ്‌നാ ആസ്ഥാനത്തുള്ള ഇലക്‌ട്രോണിക് മീഡിയാ പ്രൊഡക്ഷന്‍ സെന്റര്‍ വിവിധ പഠനമേഖലകളില്‍ പ്രാഗല്ഭ്യം തെളിയിച്ചവര്‍, അധ്യാപകര്‍ എന്നിവരുമായി ടെലികോണ്‍ഫറന്‍സിങ്ങിലൂടെ സംവദിക്കാനും സംശയങ്ങള്‍ ദൂരീകരിക്കാനും കൂടുതല്‍ വിജ്ഞാനം ആര്‍ജിക്കാനുമുള്ള അവസരം ഒരുക്കുന്നു. ഇഗേ്‌നായുടെ എല്ലാ പ്രാദേശികകേന്ദ്രങ്ങളിലും ഡി.ടി.എച്ച്. മുഖേനയുള്ള ടെലികോണ്‍ഫറന്‍സിങ് സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇഗേ്‌നായുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.ignou.ac.in -ലും ഈ പരിപാടികള്‍ ലഭ്യമാണ്.

ഇഗേ്‌നായുടെ അക്കാദമികരംഗത്തെ മികവിന്റെ മറ്റൊരു മുഖമുദ്രയാണ് 'ഇ-ഗ്യാന്‍കോശ്'. യൂണിവേഴ്‌സിറ്റിയുടെ വെബ്‌റിസോഴ്‌സ് ആയ ഇ-ഗ്യാന്‍കോശ് ഇന്ന് ലോകത്തെതന്നെ ഏറ്റവും വലിയ വിദ്യാഭ്യാസ സ്രോതസ്സുകളില്‍ ഒന്നാണ്. 2200 -ലധികം കോഴ്‌സുകളും 2000-ലധികം വീഡിയോ പ്രഭാഷണങ്ങളും ഇതില്‍ ലഭ്യമാണ്. വിജ്ഞാനമാര്‍ജിക്കാനാഗ്രഹിക്കുന്ന ഏതൊരാള്‍ക്കും സൗജന്യമായി ഇ-ഗ്യാന്‍കോശില്‍ രജിസ്റ്റര്‍ ചെയ്യാനും അതിലുള്ള വിവരങ്ങളുടെ പ്രിന്റുകളും വീഡിയോയും എടുക്കാനും സാധിക്കും.

ഒരു അക്കാദമികവര്‍ഷത്തില്‍ രണ്ടുതവണയാണ് ഇഗേ്‌നാ പ്രവേശനം നടത്തുന്നത്. ഒന്ന് ജൂലായിലും മറ്റൊന്ന് ജനവരിയിലും. മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍, ബി.എസ്.എം.എഡ്. ചില മെഡിക്കല്‍പ്രോഗ്രാമുകള്‍ എന്നിവയിലേക്കുള്ള പ്രവേശനം ദേശീയതലത്തില്‍ നടക്കുന്ന പ്രവേശനപരീക്ഷ മുഖേനയും മറ്റുള്ള പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം നേരിട്ടുമാണ് നടത്തുന്നത്. ജൂലായില്‍ ആരംഭിക്കുന്ന അടുത്ത അക്കാദമിക് സെഷനിലേക്കുള്ള പ്രവേശനത്തിന്റെ അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂണ്‍ 15 ആണ്.ഇഗേ്‌നായെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ഔദ്യോഗിക വെബ്‌സൈറ്റായ www.ignou.ac.in ലും ഇഗേ്‌നായുടെ തിരുവനന്തപുരം, കൊച്ചി, വടകര മേഖലാകേന്ദ്രങ്ങളിലും ലഭ്യമാണ്.


കേരളത്തിലെ ഇഗേ്‌നാ മേഖലാകേന്ദ്രങ്ങള്‍


തിരുവനന്തപുരം: തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകള്‍, തമിഴ്‌നാട്ടിലെ കന്യാകുമാരി, തൂത്തുക്കുടി, തിരുനെല്‍വേലി ജില്ലകള്‍
കൊച്ചി: എറണാകുളം, ആലപ്പുഴ, കോട്ടയം, തൃശ്ശൂര്‍, പാലക്കാട്,
ഇടുക്കി, മലപ്പുറം
വടകര: കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, വയനാട്.


പ്രധാനപ്പെട്ട പ്രോഗ്രാമുകള്‍


ബിരുദാനന്തര ബിരുദം: മാനേജ്‌മെന്റ് പ്രോഗ്രാമുകള്‍, കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ്, സോഷ്യല്‍ വര്‍ക്ക്
ബിരുദം: ബി.സി.എ, ബി.ടി.എസ്, ബി.എ. ഡിഗ്രി പ്രോഗ്രാമുകള്‍, ബി.കോം.
ബാച്ചിലര്‍ പ്രിപ്പറേറ്ററി പ്രോഗ്രാം (ബി.പി.പി.)
mspriyamol@ignou.ac.in


സൗദിയില്‍ ഫ്രീ വിസക്ക് വിരാമമാകുന്നു

Published on Tue, 03/19/2013 – Madhymum online
റിയാദ്: സൗദി തൊഴില്‍നിയമത്തിലെ സുപ്രധാനമായ അനുഛേദം ഭേദഗതിചെയ്തും മറ്റൊരു അനുഛേദം ഇല്ലാതാക്കിയും തൊഴില്‍രംഗത്തെ സുപ്രധാന മാറ്റത്തിന് മന്ത്രിസഭ അംഗീകാരം നല്‍കി. കിരീടാവകാശി അമീര്‍ സല്‍മാന്‍ ബിന്‍ അബ്ദുല്‍അസീസിന്‍െറ അധ്യക്ഷതയില്‍ തലസ്ഥാനത്തെ അല്‍യമാമ കൊട്ടാരത്തില്‍ ചേര്‍ന്ന മന്ത്രിസഭായോഗമാണ് രാജ്യത്ത് നിയമവിരുദ്ധമായി തുടരുന്ന ഫ്രീ വിസ സംവിധാനം ഇല്ലാതാക്കിക്കൊണ്ടുള്ള സുപ്രധാന ഭേദഗതിക്ക് അംഗീകാരം നല്‍കിയത്.
എട്ടുവര്‍ഷമായി രാജ്യത്ത് നിലവിലുള്ള തൊഴില്‍നിയമത്തിലെ 39ാം അനുഛേദം ഭേദഗതി ചെയ്യുന്നതോടെ സ്പോണ്‍സറുടെ കീഴിലല്ലാതെ തൊഴിലെടുക്കുന്നത് കടുത്ത നിയമലംഘനമായി പരിഗണിക്കും. തൊഴിലാളിയെ ജോലിക്കായി പുറത്തുവിടാന്‍ സ്പോണ്‍സര്‍ക്കോ സ്വയം പുറത്തുപോയി തൊഴിലെടുക്കാന്‍ തൊഴിലാളിക്കോ അനുവാദമില്ല. തന്‍െറ സ്പോണ്‍സര്‍ഷിപ്പിലല്ലാത്ത തൊഴിലാളിയെ ജോലിക്ക് വെക്കുന്നതും അത്തരത്തില്‍ ജോലിക്ക് നില്‍ക്കുന്നതും നിയമലംഘനമായിരിക്കും. നിയമവിരുദ്ധമായി ജോലിചെയ്യുന്നവര്‍ക്ക് ഗതാഗതസൗകര്യം നല്‍കുന്നതും കുറ്റകരമായി പരിഗണിക്കുമെന്ന് ഭേദഗതിയില്‍ പറയുന്നു.
അതുപോലെ തൊഴിലാളിയെ സ്വന്തം നിലയില്‍ ജോലിചെയ്യാന്‍ അനുവദിക്കാന്‍ സ്പോണ്‍സര്‍ക്കോ അത്തരത്തില്‍ സ്വന്തം അക്കൗണ്ടില്‍ ജോലി തെരഞ്ഞെടുക്കാന്‍ തൊഴിലാളിക്കോ അധികാരമില്ലെന്നും ഭേദഗതിയില്‍ വ്യക്തമാക്കുന്നു.
മന്ത്രിസഭയുടെ തീരുമാനമനുസരിച്ച് തൊഴില്‍നിയമത്തിലെ ഭേദഗതിയും തുടര്‍നടപടികളും വൈകാതെ ഉണ്ടാകും.

നിയമലംഘനം: നാലു മാസത്തിനിടെ രണ്ട് ലക്ഷം വിദേശികളെ സൗദി പുറത്താക്കി

നിയമലംഘനം: നാലു മാസത്തിനിടെ രണ്ട് ലക്ഷം വിദേശികളെ സൗദി പുറത്താക്കി
റിയാദ്: നിയമലംഘനം നടത്തിയ രണ്ട് ലക്ഷത്തോളം വിദേശികളെ രാജ്യത്തുനിന്ന് മടക്കി അയച്ചതായി സൗദി പാസ്പോര്‍ട്ട് വിഭാഗം വ്യക്തമാക്കി. കഴിഞ്ഞ നാല് മാസത്തിനിടെയാണ് ഇത്രയും പേരെ നാടുകടത്തിയത്. രാജ്യത്ത് അനധികൃതമായി തൊഴിലെടുക്കുന്ന മുഴുവന്‍ പേരെയും കര്‍ശനമായി നേരിടാനുള്ള നീക്കങ്ങള്‍ക്ക് മന്ത്രിസഭാ അംഗീകാരം കിട്ടിയതിന് പിറകെയാണ് ഇതുസംബന്ധിച്ച ഒടുവിലത്തെ കണക്കുകള്‍ പുറത്തുവന്നത്. ഈ വര്‍ഷം മുഹറം ഒന്ന് മുതല്‍ റബീഉല്‍ആഖിര്‍ അവസാനം വരെയുള്ള കാലയളവില്‍ പ്രതിമാസം ശരാശരി അരലക്ഷം വിദേശികളെ മടക്കി അയച്ചതായാണ് കണക്കുകള്‍. രാജ്യത്തിന്‍െറ വിവിധ പ്രവിശ്യകളില്‍നിന്ന് പിടികൂടിയ 2,01,350 വിദേശികളെ തിരിച്ചയച്ചതായി പാസ്പോര്‍ട്ട് വിഭാഗം വെളിപ്പെടുത്തിയത്്. അനധികൃത കുടിയേറ്റക്കാര്‍, താമസരേഖാ നിയമം ലംഘിച്ചവര്‍, വിസ കാലാവധി പിന്നിട്ടിട്ടും മടങ്ങിപ്പോകാത്തവര്‍ തുടങ്ങി വ്യത്യസ്ത നിയമലംഘനങ്ങള്‍ നടത്തിയവരാണ് ഇവരില്‍ അധികപേരും.
വിരലടയാളമുള്‍പ്പെടെയുള്ള രേഖകള്‍ ശേഖരിച്ച് റോഡ് മാര്‍ഗവും, കടല്‍, വ്യോമമാര്‍ഗങ്ങളിലൂടെയുമാണ് ഇവരെ രാജ്യത്തുനിന്ന് പുറത്താക്കിയതെന്നു പ്രാദേശിക പത്രം വ്യക്തമാക്കി. നിയമലംഘകര്‍ക്കെതിരെയുള്ള നടപടിയില്‍ പാസ്പോര്‍ട്ട് വിഭാഗത്തിനൊപ്പം മറ്റ് സുരക്ഷാവകുപ്പുകളും സഹകരിച്ചു. നിയമ ലംഘകര്‍ക്ക് ജോലിയോ വാഹന സൗകര്യം ഉള്‍പ്പെടെയുള്ള മറ്റ് സേവനങ്ങള്‍ നല്‍കരുതെന്ന് രാജ്യത്തെ സ്ഥാപനങ്ങള്‍ക്കും വിദേശികളും സ്വദേശികളുമുള്‍പ്പെടെയുള്ള പൊതുജനത്തിനും അധികൃതര്‍ വീണ്ടും മുന്നറിയിപ്പ് നല്‍കി.നിയമവിരുദ്ധമായി ജോലിചെയ്യന്നവര്‍ക്ക് താമസവും ഗതാഗതസൗകര്യവും നല്‍കുന്നതും കുറ്റകരമായി പരിഗണിക്കും. ഇത്തരത്തില്‍ നിയമ ലംഘനം നടത്തുവരെ കുറിച്ച് പാസ്പോര്‍ട്ട് വിഭാഗത്തിന്‍െറ ടോള്‍ ഫ്രീ നമ്പറായ 992 ല്‍ വിവരം നല്‍കണമെന്നും അനധികൃത താമസക്കാരെയും നിയമലംഘകരെയും തുടച്ചുനീക്കുന്നതിനുള്ള യജ്ഞത്തില്‍ സഹകരിക്കണമെന്നും പാസ്പോര്‍ട്ട് വിഭാഗം ആവശ്യപ്പെട്ടു. തൊഴില്‍ മേഖലയില്‍ വിജയകരമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന നിതാഖാത്ത് പദ്ധതി താഴെതട്ടിലുള്ള സ്ഥാപനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കാന്‍ നടപടി ആരംഭിച്ചതിന് പിറകെ സ്പോണ്‍സറുടെ അടുത്തല്ലാതെ തൊഴിലെടുക്കുന്നവരെ കര്‍ശനമായി നേരിടാനുള്ള തീരുമാനവും കൂടുതല്‍ വിദേശികള്‍ക്ക് നാട്ടിലേക്ക് പോകാന്‍ വഴിയൊരുക്കും. 10ല്‍ താഴെ മാത്രം ജീവനക്കാരുള്ള സ്ഥാപനങ്ങളെ നേരത്തെ നിതാഖാത്തിന്‍െറ പരിധിയില്‍നിന്ന് ഒഴിവാക്കിയിരുന്നെങ്കിലും ഒരാഴ്ച മുമ്പ് ആരംഭിച്ച നിതാഖാത്തിന്‍െറ പുതിയ ഘട്ടത്തില്‍ ഇവരും ഉള്‍പ്പെടും. ഇതോടെ രാജ്യത്തെ സ്വകാര്യ മേഖലയിലെ മുഴുവന്‍ സ്ഥാപനങ്ങളെയും തൊഴില്‍ നിയമത്തിന്‍െറ പരിപൂര്‍ണമായ പരിധിയിലെത്തിക്കാനാണ് നീക്കം.

ആദായമേകും ചെണ്ടുമല്ലി -

Check out Mathrubhumi - Agriculture - ആദായമേകും ചെണ്ടുമല്ലി -

ആദായമേകും ചെണ്ടുമല്ലി


അന്യസംസ്ഥാനങ്ങളില്‍നിന്ന് ലക്ഷക്കണക്കിന് രൂപയുടെ പൂക്കളാണ് ഓരോവര്‍ഷവും നമ്മുടെ നാട്ടില്‍ എത്തുന്നത്. മാല, ബൊക്കെ, റീത്ത് എന്നുവേണ്ട അലങ്കാരാവശ്യങ്ങള്‍ക്കെല്ലാം ഏറ്റവും കൂടുതലായി ഉപയോഗിക്കുന്നത് ബന്തിയെന്ന് വിളിക്കുന്ന ചെണ്ടുമല്ലി പൂക്കളാണ്. മഞ്ഞയും ചുവപ്പും നിറമുള്ള ചെണ്ടുമല്ലിക്ക് കിലോഗ്രാമിന് 50 മുതല്‍ 100 രൂപ വരെയാണ് ശരാശരിവില. ഓണക്കാലത്തും മറ്റ് വിശേഷാവസരങ്ങളിലും ഇത് മുന്നൂറിനുമപ്പുറത്തെത്തും.

പ്രകൃതിദത്ത നിറവും മണവുമുള്ള എണ്ണയും ചെണ്ടുമല്ലികയില്‍ നിന്നുള്ള മൂല്യവര്‍ധിത ഉത്പന്നങ്ങളാണ്. കോഴിമുട്ടയുടെ മഞ്ഞക്കരുവിന് നിറം കൂട്ടുമെന്നതിനാല്‍ കോഴിത്തീറ്റയിലെ അവിഭാജ്യഘടകമാണ് ചെണ്ടുമല്ലിക. നിമാവിരകളെ ആകര്‍ഷിച്ച് നശിപ്പിക്കാന്‍ ചെണ്ടുമല്ലിക്ക് അപാര കഴിവുണ്ട്. ചെണ്ടുമല്ലിയുള്ള പച്ചക്കറിതോട്ടങ്ങളില്‍ കീടബാധ കാണാറില്ല. അതുകൊണ്ടുതന്നെ പച്ചക്കറി കൃഷിയിലെ കാവലാളാകാന്‍ ചെണ്ടുമല്ലിയെ ഒപ്പം കൂട്ടാം.

നമ്മുടെ മണ്ണും കാലാവസ്ഥയും ചെണ്ടുമല്ലി കൃഷിക്ക് തീര്‍ത്തും അനുയോജ്യമാണ്. നല്ല നീര്‍വാര്‍ച്ചയുള്ള മണ്ണും സൂര്യപ്രകാശവും വേണമെന്ന നിര്‍ബന്ധം മാത്രമേ ഇതിനുള്ളൂ. ആദ്യമായി നാലടി വീതിയും അരയടി പൊക്കവും രണ്ടടി നീളവുമുള്ള വാരങ്ങളെടുത്ത് ചെണ്ടുമല്ലി നേഴ്‌സറി തയ്യാറാക്കാം. നാലുകിലോ ചാണകപ്പൊടിയും അരക്കിലോ എല്ലുപൊടിയും നേഴ്‌സറിക്കുള്ള വളമായി ചേര്‍ക്കണം. 25 സെന്റ് സ്ഥലത്തെ ചെണ്ടുമല്ലി കൃഷിക്ക് 150 ഗ്രാം വിത്ത് മതി.

മൂന്ന് ഇഞ്ച് അകലത്തില്‍ വിത്ത് പാകി വൈക്കോലോ ഓലയോകൊണ്ട് പുതയിടണം. ദിവസവും നന നിര്‍ബന്ധം. ഒരാഴ്ചയ്ക്കുള്ളില്‍ വിത്ത് മുളയ്ക്കും. ഇനി പുത മാറ്റാം. പുത മാറ്റാന്‍ വൈകിയാല്‍ തൈകള്‍ നീണ്ട് വളഞ്ഞ് വരും. ഒരുമാസം പ്രായമായ തൈകള്‍ പറിച്ചുനടാം. പറിച്ചുനടാനുള്ള സ്ഥലം നന്നായി കിളച്ചൊരുക്കി രണ്ടടി അകലത്തില്‍ വാരങ്ങള്‍ എടുക്കണം. സെന്റൊന്നിന് 100 കിലോഗ്രാം ചാണകപ്പൊടി അടിവളമാക്കാം. ഒന്നരയടി അകലത്തില്‍ മാത്രമേ ചെണ്ടുമല്ലി തൈകള്‍ പറിച്ചുനടാവൂ. നട്ട് ഒന്നരമാസം കഴിയുമ്പോള്‍ എല്ലാ ചെടികളുടെയും തലപ്പ് നുള്ളണം. ഇങ്ങനെ പിഞ്ചിങ് ചെയ്താല്‍ വശങ്ങളില്‍നിന്ന് ധാരാളം ശാഖകള്‍ വളര്‍ന്ന് കൂടുതല്‍ പൂവുണ്ടാകും. മഴയില്ലെങ്കില്‍ ആഴ്ചയില്‍ രണ്ടുതവണയെങ്കിലും ചെടി നനയ്ക്കണം.

കളകള്‍ പറിച്ചുകളയേണ്ടത് അത്യാവശ്യം. നട്ട് രണ്ടര മാസത്തിനകം ചെണ്ടുമല്ലി വിളവെടുക്കാം. തുടര്‍ച്ചായായി രണ്ടുമാസത്തോളം പൂക്കള്‍ കിട്ടും. പൂവ് നന്നായി വിരിഞ്ഞ് കഴിയുമ്പോള്‍ അല്‍പം തണ്ടോടുകൂടി വൈകുന്നേരങ്ങളില്‍ ഇറുത്തെടുക്കാം. സെന്റൊന്നിന് 50 കിലോഗ്രാം ചെണ്ടുമല്ലി വലിയ പ്രയാസമില്ലാതെ തന്നെ ഉത്പാദിപ്പിക്കാമെന്നതാണ് പ്രത്യേകത.
രണ്ടുമാസം ഇടവിട്ട് നേഴ്‌സറി ക്രമീകരിച്ചാല്‍ വര്‍ഷം മുഴുവന്‍ പൂക്കളുടെ ലഭ്യത ഉറപ്പുവരുത്താം. സെന്റൊന്നിന് ഒരുകിലോഗ്രാം യൂറിയയും ഒന്നേകാല്‍ കിലോഗ്രാം എല്ലുപൊടിയും അരക്കിലോഗ്രാം പോട്ടാഷും ചേര്‍ത്താല്‍ പൂക്കളുടെ എണ്ണം കൂടും. ചെടി മറിഞ്ഞുവീഴാതിരിക്കുവാന്‍ ചുവട്ടില്‍ മണ്ണ് കൂട്ടി കൊടുക്കണം.

വലിയ മുടക്കുമുതല്‍ ഇല്ലാതെത്തന്നെ പുഷ്പകൃഷിയില്‍ മുന്നേറാമെന്നതിന് തെളിവാണ് ചെണ്ടുമല്ലി കൃഷി. കാസര്‍കോട് ചാമക്കുഴിയിലെ ജോസഫേട്ടനും കുടുംബത്തിനും വരുമാന സ്രോതസ്സെന്നതിലുപരി മനസ്സിന് ആനന്ദം പകരുന്നവളാണ് ചെണ്ടുമല്ലി. അരോമാതെറാപ്പിയിലും ഹോര്‍ട്ടിക്കള്‍ച്ചര്‍ തെറാപ്പിയിലും ചെണ്ടുമല്ലികയ്ക്ക് പ്രധാന്യമേറിവരികയാണ്.

സംസ്ഥാന ഹോര്‍ട്ടികള്‍ച്ചര്‍ മിഷന്‍ പദ്ധതികളില്‍ടെുത്തി പുഷ്പകൃഷിക്കുള്ള സാമ്പത്തികസഹായം കൃഷിഭവനിലൂടെ നല്‍കിവരുന്നുണ്ട്.

വിപണി മുന്‍കൂട്ടി കണ്ടെത്തി കൃഷിനടത്തിയാല്‍ ചെണ്ടുമല്ലിയോളം ലാഭകരമായ മറ്റൊരു പുഷ്പവുമില്ല.
(കൂടുതല്‍ വിവരങ്ങള്‍ക്ക് ജോസഫ്, ചാമക്കുഴി-9447473718).
Print
<

പാവയ്ക്കാ നീര് സിദ്ധൌഷധം

¥VÌáÆJßÈí ÉÞÕÏíA Èàøí Øßiì×Ç¢

ÜIX D ¦çoÏ d·sßÏßÜá IÞµáK ¥VÌáÆJßÈí ÉÞÕÏíA Èàøí Øßiì×ÇæÎ Kí µIJW. §LcÏßæÜÏᢠææºÈÏßæÜÏᢠÉøOøÞ·Ä ææÕÆcÖÞØídÄJßW  dÉçÎÙJßÈí ÎøáKÞÏß ÉÞÕÏíA Èàøí ©ÉçÏÞ·ßAáK ÄßæÈ ¥¿ßØíÅÞÈÎÞAß æµÞ{ùÞçÁÞ ØVÕµÜÞÖÞÜÏßæÜ  µÞXØV æØaùßW §LcX Õ¢ÖÆÈÞÏ dÉËØV øÞç¼×í ¥·VÕÞ{ßædÈ çÈÄãÄbJßW È¿K ÉÀÈJßÜÞÃí ¨ µæIJW.

¦çoÏ d·sßÏßÜáIÞµáK µÞXØV çµÞÖBZ ·ïâçAÞØßW ÈßKí ©ÉÞÉ ºÏJßÜâæ¿ ªV¼¢ ØbàµøßAáKÄí Ä¿ÏÞÈᢠ¥BæÈ ¥Äßæa ÈÞÖJßÈᢠÉÞÕÏíAÞ ÈàøßÈí µÝßÏáKÄÞÏß ·çÕ×ÃJßW µæIJß. µÞXØV çµÞÖ BZ ªV¼JßÈí dÉÇÞÈÎÞÏᢠ·ïâçAÞØßæÈÏÞÃí ¦dÖÏßAáKÄí.  Îxá ÄøJßW ªV¼¢ ©ÜíÉÞÆßMßAÞX §ÕÏíAá dÉÏÞØÎÞÃáÄÞÈá¢.  

ÎÈá×cæa ¦·íç£Ï ·sß µÞXØV çµÞÖBZ ®Üßµ{ßçÜAá ɵVKí È¿JßÏ ÉøàfÃJßW  60% µÞXØV çµÞÖBZAᢠªV¼¢ ÜÍßAáKÄá Ä¿ÏÞX ÉÞÕÏíA ÈàøßÈí µÝßÏáKÄÞÏß µIJß. ÜÞÌßæÜ æÉd¿ß Áß×áµ{ßW È¿JßÏ ÉøàfÃJßÜᢠØÎÞÈ ËÜ¢ µÞÃÞÈÞÏß. ¦Mß{ßæa Øߧ² ØíxàÕí ç¼ÞÌíØßæa ÎøÃJßÈß¿ÏÞAßÏÄí  ¦çoÏ d·sßÏßæÜ ¥VÌáÆÎÞÏßøáKá.
§LcAÞøßW ÜfJßW ²øÞZAí ¦çoÏ d·sß ¥VÌáÆ¢ ©IÞµáKáIí. ¯xÕᢠÎÞøµÎÞÏ ¥VÌáÆB{ßæÜÞKÞÃßÄí. Ïá®ØßW dÉÄßÕV×¢ 45,220 çÉVAí ¦çoÏ d·sß ¥VÌáÆ¢ ùßçMÞVGí Ä溇æM¿áKá. §ÄßW 38,460 çÉV ÎøÃJßÈá µàÝ¿BáKá. ÉÞÕÏíA Èàøßæa ÉáÄßÏ ©ÉçÏÞ·¢ ¦çoÏ d·sß ¥VÌáÆ¢ ÌÞÇß‚ÕVAí ¯æù ¦ÖbÞØ¢ ÈWµáK ÕÞVJÏÞÃí. 'µÞVØßæÈÞ¼æÈØßØí ®K ç¼ÃÜßÜÞÃí ÉÀÈ¢ dÉØßiàµøß‚ßGáUÄí.

 

പരീക്ഷ: വീട്ടുകാരെ പേടിക്കുന്ന കുട്ടികളുടെ എണ്ണം കൂടുന്നു

Published Madhymumonline on  13 Mar 2013

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്.എസ്.എല്‍.സി. പരീക്ഷയെഴുതുന്ന കുട്ടികള്‍ പലതരത്തിലുള്ള മാനസിക സമ്മര്‍ദങ്ങള്‍ക്കും പിരിമുറുക്കങ്ങള്‍ക്കും വിധേയരാകുന്നെന്ന് 'ദിശ'യുടെ കൗണ്‍സലിങ് കേന്ദ്രത്തിലേക്കെത്തുന്ന ഫോണ്‍വിളികള്‍ വ്യക്തമാക്കുന്നു. ആരോഗ്യവകുപ്പിന്റെ ആഭിമുഖ്യത്തില്‍ ആരംഭിച്ച ഓണ്‍ലൈന്‍ കൗണ്‍സലിങ് സംവിധാനമായ ദിശ (ഡയറക്ട് ഇന്റര്‍വെന്‍ഷന്‍ സിസ്റ്റം ഫോര്‍ ഹെല്‍ത്ത് അവയര്‍നെസ്സ്) യില്‍ 1800-ല്‍ അധികം ഫോണ്‍കോളുകളാണ് ഇപ്പോള്‍ പ്രതിദിനമെത്തുന്നത്. ഇതില്‍ അഞ്ചു ശതമാനത്തിന്റെയെങ്കിലും പ്രശ്‌നം ഗൗരവമുള്ളതാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

പരീക്ഷാപ്പേടിക്കപ്പുറം മാനസിക സംഘര്‍ഷം, പിരിമുറുക്കം, ഉറക്കമില്ലായ്മ, ഭയം തുടങ്ങിയവയ്ക്ക് പരിഹാരം തേടിയാണ് ഭൂരിഭാഗം പേരും വിളിക്കുന്നത്. പഠിച്ചതൊക്കെ എഴുതാനാകുമോ, അടുത്ത ദിവസത്തെ പരീക്ഷ എങ്ങനെയാകുമെന്ന ഉത്കണ്ഠ എന്നിവയൊക്കെ കുട്ടികളെ ബാധിക്കുന്നുണ്ട്. പരീക്ഷ പ്രയാസമായിരുന്നത് വീട്ടുകാരില്‍ നിന്ന് എങ്ങനെ മറച്ചുവെക്കാം എന്നതിനെപ്പറ്റിവരെ കുട്ടികള്‍ അന്വേഷിക്കുകയാണ്. എം.എസ്.ഡബ്ല്യു. ബിരുദവും കൗണ്‍സലിങ് പരിചയവുമുള്ള 23 പേരാണ് ഇപ്പോള്‍ 'ദിശ'യില്‍ കുട്ടികളുടെ ഫോണ്‍കോളുകള്‍ കൈകാര്യം ചെയ്യുന്നത്. കൂടാതെ ആറ് മനശ്ശാസ്ത്രജ്ഞരും ഒപ്പമുണ്ട്. കൗണ്‍സലര്‍മാര്‍ക്ക് കൈകാര്യം ചെയ്യാനാകാത്ത കോളുകള്‍ മനശ്ശാസ്ത്രജ്ഞര്‍ക്ക് കൈമാറുകയാണ്. പ്രതിദിനം 20 മുതല്‍ 30 വരെ ഫോണ്‍കോളുകള്‍ മനശ്ശാസ്ത്രജ്ഞര്‍ കൈകാര്യം ചെയ്യുന്നുണ്ട്. വിളിക്കുന്ന കുട്ടികളില്‍ അഞ്ചുശതമാനം പേരെങ്കിലും ഗൗരവമായ മാനസികപ്രശ്‌നങ്ങള്‍ അനുഭവിക്കുന്നുണ്ടെന്ന് ദിശയുടെ സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ ഡോ. ജി. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

നേെേത്ത എസ്.എസ്.എല്‍.സി. പരീക്ഷ ഉയര്‍ന്ന രീതിയില്‍ വിജയിച്ച സഹോദരങ്ങളുള്ള കുട്ടികള്‍ മറ്റൊരു പ്രശ്‌നമാണ് നേരിടുന്നത്. സഹോദരനെയോ അല്ലെങ്കില്‍ സഹോദരിയെപ്പോലെയോ ഉയര്‍ന്ന വിജയം നേടണമെന്ന വീട്ടുകാരുടെ സമ്മര്‍ദം ഇവര്‍ക്ക് താങ്ങാനാകുന്നില്ല. ഇത്തരം പ്രശ്‌നങ്ങളുമായും നിരവധി കോളുകള്‍ എത്തുന്നുണ്ട്. അതോടൊപ്പം പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയാലുടനുള്ള ചോദ്യപേപ്പര്‍ വിശകലനത്തെ നേരിടാനാകാതെ കൗണ്‍സലിങ് സെന്ററിലേക്ക് വിളിക്കുന്ന കുട്ടികളും നിരവധിയാണ്. കഴിഞ്ഞ പരീക്ഷകളെക്കുറിച്ചുള്ള ആധിയും വിദ്യാര്‍ഥികള്‍ കൗണ്‍സലര്‍മാരോട് പങ്കുവെക്കുകയാണ്. വിളിക്കുന്ന കുട്ടികളുടെ പ്രശ്‌നങ്ങളെ വേണ്ടരീതിയില്‍ കൈകാര്യം ചെയ്യാന്‍ ദിശയ്ക്കാകുന്നുണ്ടെന്നും ഡോ. ഉണ്ണികൃഷ്ണന്‍ പറഞ്ഞു.

മാര്‍ച്ച് എട്ടി നാണ് ദിശ ആരംഭിച്ചത്. ഒരേസമയത്ത് എട്ട് കൗണ്‍സലര്‍മാര്‍ 30 കോളുകള്‍ വരെ കൈകാര്യം ചെയ്യുന്നുണ്ട്. ഇവ അഞ്ച് മിനിറ്റ് മുതല്‍ 45 മിനിറ്റുവരെ നീണ്ടുനില്‍ക്കുന്നുമുണ്ട്. കോള്‍സെന്ററിലേക്കുള്ള 24 മണിക്കൂര്‍ ടോള്‍ഫ്രീ നമ്പരായ 1056-ല്‍ രാവിലെ ഏഴിനും ഒന്‍പതിനും ഇടയ്ക്കാണ് കൂടുതല്‍ ഫോണ്‍കോളുകളും എത്തുന്നത്. പിന്നെ വൈകീട്ട് നാലുമണിക്ക് ശേഷവും. രാത്രി 12 മുതല്‍ പുലര്‍ച്ചെ നാലുവരെ അപൂര്‍വം കോളുകളേ വരുന്നുള്ളൂ. വരുന്ന കോളുകളില്‍ ഭൂരിഭാഗവും കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ നിന്നുള്ളതാണ്. ജൂണ്‍ ആദ്യവാരം വരെ പരീക്ഷാ ഹെല്‍പ്പ്‌ലൈന്‍ ആയിത്തന്നെ 'ദിശ' പ്രവര്‍ത്തിക്കും. തുടര്‍ന്ന് ഇത് ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ കൈമാറുന്നതിനുള്ള സംവിധാനമായി മാറും. ടെക്‌നോപാര്‍ക്കിലെ തേജസ്വിനി ബില്‍ഡിങ്ങിലാണ് കോള്‍സെന്റര്‍ സംവിധാനം ഒരുക്കിയിരിക്കുന്നത്.



കോളുകളുടെ എണ്ണം ദിനംപ്രതി കൂടുന്നു


ദിശയുടെ ഓണ്‍ലൈന്‍ കൗണ്‍സലിങ് സംവിധാനം ആരംഭിച്ചശേഷം ഓരോ ദിവസം ചെല്ലുന്തോറും ഫോണ്‍കോളുകളുടെ എണ്ണം കൂടുകയാണ്. ഭൂരിഭാഗവും വിളിക്കുന്നത് കുട്ടികള്‍ തന്നെയാണെങ്കിലും കുട്ടികള്‍ക്കായി വിളിക്കുന്ന അമ്മമാരുടെ എണ്ണവും കൂടുന്നുണ്ട്. കൗണ്‍സലിങ് സംവിധാനം ആരംഭിച്ച മാര്‍ച്ച് എട്ടിന് 1258 കോളുകളാണ് ലഭിച്ചതെങ്കില്‍ പിറ്റേദിവസം കോളുകളുടെ എണ്ണം 1229 ആയി. എസ്.എസ്.എല്‍.സി. പരീക്ഷയ്ക്ക് തലേന്ന് അത് 1506 ആയി ഉയര്‍ന്നു. പരീക്ഷ ആരംഭിച്ച തിങ്കളാഴ്ച 1820 പേരാണ് 'ദിശ'യിലേക്ക് വിളിച്ചത്. ചൊവ്വാഴ്ച വൈകിട്ട് ആറ് മണിവരെ 'ദിശ'യില്‍ ലഭിച്ചത് 1100 ഫോണ്‍കോളുകളാണ്.

 

Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ