Positive Psychology

Definition By Wikipedia.

Positive psychology is the branch of psychology that uses scientific understanding and effective intervention to aid in the achievement of a satisfactory life,[1][2][3] rather than treating mental illness. The focus of positive psychology is on personal growth rather than on pathology, as is common among other frameworks within the field of psychology.
Positive psychology is a relatively new field of academic study with the first positive psychology summit taking place in 1999 and the first International Conference on Positive Psychology taking place in 2003.
The findings of positive psychology indicate that happiness is improved and affected in a large number of different ways. Social ties with a spouse, family, friends and wider networks through work, clubs or social organisations are of particular importance. Happiness increases with increasing financial income but reaches a plateau at which point no further gains are made. Physical exercise is correlated with improved mental well being as is living in flow and meditation.

Result by google :

Positive Psychology is the scientific study of the strengths that enable individuals and communities to thrive. The field is founded on the belief that people want to lead meaningful and fulfilling lives, to cultivate what is best within themselves, and to enhance their experiences of love, work, and play.

==================================================================

പോസിറ്റീവ്‌ തിങ്കിംഗ്‌

ഒ­രി­ക്കൽ ഒ­രു ത­ടാ­ക­ത്തി­ന­ടു­ത്തൂ­കൂ­ടി പോ­വു­ക­യാ­യി­രു­ന്ന ര­ണ്ടു സു­ഹൃ­ത്തു­ക്ക­ളിൽ ഒ­രാൾ ത­ടാ­ക­ത്തി­ലേ­ക്ക്‌ നോ­ക്കി പ­റ­ഞ്ഞു: “നോ­ക്കൂ, മു­ഴു­വൻ പാ­യ­ലും അ­ഴു­ക്കും മൂ­ടി വൃ­ത്തി­കേ­ടാ­യി കി­ട­ക്കു­ന്നു.” ഇ­തേ­സ­മ­യം ര­ണ്ടാ­മൻ പ­റ­ഞ്ഞു: “നോ­ക്കൂ, ത­ടാ­ക­ത്തി­ലെ ആ­മ്പൽ­പൂ­ക്കൾ കാ­ണാൻ എ­ന്തു­ഭം­ഗി.” ര­ണ്ടു­പേ­രും ഒ­രേ സ്ഥ­ല­ത്തേ­ക്കാ­ണ്‌ നോ­ക്കി­യ­ത്‌. പ­ക്ഷേ ര­ണ്ടു­പേ­രെ­യും ആ­കർ­ഷി­ച്ച­ത്‌ ര­ണ്ടു­കാ­ഴ്‌­ച­ക­ളാ­ണ്‌. ര­ണ്ടു­പേ­രു­ടെ­യും മ­ന­സ്സി­ന്റെ ചി­ന്താ­ഗ­തി­യും സൗ­ന്ദ­ര്യ­ബോ­ധ­വും ര­ണ്ടു­ത­ര­ത്തി­ലാ­യ­തു­കൊ­ണ്ടാ­ണ്‌ ഇ­ങ്ങ­നെ സം­ഭ­വി­ച്ച­ത്‌. ഇ­തി­ലേ­തെ­ങ്കി­ലും ഒ­രു സ്വ­ഭാ­വ­ത്തി­ന്റെ സാ­ന്നി­ദ്ധ്യം ന­മ്മി­ലോ­രോ­രു­ത്ത­രി­ലു­മു­ണ്ട്‌. ചി­ലർ എ­പ്പോ­ഴും ജീ­വി­ത­ത്തി­ലെ കു­ഴ­പ്പ­ങ്ങൾ മാ­ത്ര­മാ­യി­രി­ക്കും കാ­ണു­ന്ന­ത്‌. മ­റ്റു­ള്ള­വ­രി­ലെ കു­റ്റ­ങ്ങൾ ക­ണ്ടെ­ത്താ­നാ­യി­രി­ക്കും അ­വർ­ക്ക്‌ താ­ല്‌­പ­ര്യം. ഏ­തു­കാ­ര്യ­ത്തിൽ­നി­ന്നും ഒ­ഴി­വു­ക­ഴി­വു­കൾ പ­റ­ഞ്ഞ്‌ ര­ക്ഷ­പ്പെ­ടാ­നാ­യി­രി­ക്കും അ­യാൾ ശ്ര­മി­ക്കു­ന്ന­ത്‌. അ­ശു­ഭ­ചി­ന്ത­യു­ടെ അ­ഥ­വാ നെ­ഗ­റ്റീ­വ്‌ തി­ങ്കിം­ഗി­ന്റെ വ­ഴി­യി­ലൂ­ടെ സ­ഞ്ച­രി­ക്കു­ന്ന­വ­രാ­യി­രി­ക്കും അ­വർ. എ­പ്പോ­ഴും അ­വർ സം­ശ­യാ­ലു­ക്ക­ളാ­യി­രി­ക്കും. ജീ­വി­ത­ത്തിൽ പ­രാ­ജ­യ­ങ്ങ­ളെ വി­ളി­ച്ചു­വ­രു­ത്തു­ന്ന­വ­രാ­യി­രി­ക്കും അ­ക്കൂ­ട്ടർ. ഇ­തിൽ­നി­ന്ന്‌ നേ­രെ വ്യ­ത്യ­സ്‌­ത­മാ­യി­രി­ക്കും ശു­ഭ­ചി­ന്താ­ശീ­ല­രു­ടെ സ്വ­ഭാ­വം. എ­പ്പോ­ഴും ജീ­വി­ത­ത്തി­ന്റെ പ്ര­കാ­ശ­പൂർ­ണ­മാ­യ വ­ശം കാ­ണു­ന്ന­വ­രാ­യി­രി­ക്കും അ­വർ. ഏ­തി­രു­ട്ടി­ലും പ്ര­കാ­ശ­ത്തി­ന്റെ ഒ­രു കി­ര­ണം പ്ര­ത്യ­ക്ഷ­പ്പെ­ടു­മെ­ന്ന്‌ അ­വർ വി­ശ്വ­സി­ക്കും. റോ­സാ­ച്ചെ­ടി­യിൽ മു­ള്ളു­ണ്ടെ­ങ്കി­ലും അ­തി­ലെ പൂ­ക്ക­ളി­ലാ­യി­രി­ക്കും അ­വ­രു­ടെ ശ്ര­ദ്ധ. ജീ­വി­ത­ത്തെ പോ­സി­റ്റീ­വാ­യി കാ­ണു­ന്ന­വ­രാ­യി­രി­ക്കും അ­വർ. എ­പ്പോ­ഴും ജീ­വി­ത­ത്തിൽ വി­ജ­യ­ശ്രീ­ലാ­ളി­ത­രാ­കു­ന്ന­ത്‌ അ­വ­രാ­യി­രി­ക്കും.

നി­രാ­ശ­പാ­ടി­ല്ല


ഓ­രോ വ്യ­ക്തി­യു­ടെ­യും മ­നോ­ഭാ­വ­മാ­ണ്‌ അ­യാ­ളെ വി­ജ­യ­ത്തി­ലേ­ക്ക്‌ ന­യി­ക്കു­ന്ന­ത്‌. അ­തു­കൊ­ണ്ടാ­ണ്‌ പ­രീ­ക്ഷ­ക­ളിൽ ഉ­യർ­ന്ന മാർ­ക്കു വാ­ങ്ങി വി­ജ­യി­ച്ച പ­ല­രെ­ക്കാ­ളും­മു­ന്നിൽ വി­ദ്യാ­ഭ്യാ­സ­കാ­ല­ത്ത്‌ പി­ന്നിൽ നി­ന്ന­വ­രെ­ത്തി­യ­ത്‌. മൈ­ക്രോ­സോ­ഫ്‌­റ്റി­ന്റെ സ്ഥാ­പ­ക­നും ലോ­ക­ത്തെ ഏ­റ്റ­വും വ­ലി­യ സ­മ്പ­ന്ന­രിൽ ഒ­രു­വ­നു­മാ­യ ബിൽ­ഗേ­റ്റ്‌­സ്‌ പ­റ­ഞ്ഞ പ്ര­സി­ദ്ധ­മാ­യ ഒ­രു സം­ഭ­വ­മു­ണ്ട്‌. “പഠി­ക്കു­ന്ന കാ­ല­ത്ത്‌ ഞാൻ പ­ല വി­ഷ­യ­ങ്ങൾ­ക്കും തോ­റ്റു. എ­ന്റെ സു­ഹൃ­ത്ത്‌ എ­ല്ലാ വി­ഷ­യ­ങ്ങൾ­ക്കും ജ­യി­ച്ചു. ഇ­ന്ന­വൻ മൈ­ക്രോ­സോ­ഫ്‌­റ്റി­ലെ എ­ഞ്ചി­നീ­യ­റാ­ണ്‌. ഞാ­നോ? മൈ­ക്രോ­സോ­ഫ്‌­റ്റി­ന്റെ ഉ­ട­മ­സ്ഥ­നും!” പഠ­ന­കാ­ല­ത്ത്‌ ഏ­തെ­ങ്കി­ലും മേ­ഖ­ല­യിൽ അ­ല്‌­പം പി­ന്നി­ലാ­യെ­ന്നു­ക­രു­തി നി­രാ­ശ­രാ­കേ­ണ്ടെ­ന്നർ­ത്ഥം. ശു­ഭാ­പ്‌­തി­വി­ശ്വാ­സ­ത്തിൽ അ­ധി­ഷ്ഠി­ത­മാ­യ മ­ന­സ്സ്‌ ന­മു­ക്കു­ണ്ടെ­ങ്കിൽ ഏ­തു പ്ര­ശ്‌­ന­ത്തെ­യും അ­തി­ജീ­വി­ക്കാൻ ക­ഴി­യും. ഇ­രു­ട്ടും വെ­ളി­ച്ച­വും ജീ­വി­ത­ത്തി­ന്റെ ഭാ­ഗ­മാ­ണെ­ന്നും വെ­ളി­ച്ച­ത്തി­ന്റെ വ­ഴി­യി­ലൂ­ടെ സ­ഞ്ച­രി­ക്കു­ക­യാ­ണ്‌ ന­മ്മു­ടെ ദൗ­ത്യ­മെ­ന്നും തി­രി­ച്ച­റി­യു­ക. ഏ­തു കാ­ര്യ­ത്തി­ലെ­യും പ്ര­ശ്‌­ന­ങ്ങൾ ചി­ക­ഞ്ഞ്‌ സ­മ­യം ക­ള­യാ­തെ പ­രി­ഹാ­ര­ങ്ങൾ അ­ന്വേ­ഷി­ച്ചു­പോ­വു­ക. സ്വ­പ്‌­നം കാ­ണാ­നും കൂ­ട്ടാ­യ്‌­മ­യു­ടെ ഭാ­ഗ­മാ­കാ­നും ചി­ന്തി­ച്ചു പ്ര­വർ­ത്തി­ക്കു­വാ­നും ആ­ത്യ­ന്തി­ക­മാ­യി വി­ജ­യ­ത്തിൽ വി­ശ്വ­സി­ക്കു­വാ­നും ക­ഴി­യു­ന്ന­യാ­ളാ­യി­രി­ക്കും പോ­സി­റ്റീ­വ്‌ ചി­ന്താ­ഗ­തി­യു­ള്ള­യാൾ. അ­തേ­സ­മ­യം ഒ­ഴി­ഞ്ഞു­മാ­റ­ലി­ന്റെ­യും കു­റ്റ­പ്പെ­ടു­ത്ത­ലി­ന്റെ­യും യു­ക്തി­ര­ഹി­ത­മാ­യ തർ­ക്ക­ങ്ങ­ളു­ടെ­യും മൂ­ല്യ­രാ­ഹി­ത്യ­ത്തി­ന്റെ­യും അ­ല­സ­ത­യു­ടെ­യും ഭാ­ഗ­മാ­യി­രി­ക്കും നെ­ഗ­റ്റീ­റ്റീ­വ്‌ ചി­ന്താ­ഗ­തി­ക്കാർ. ശു­ഭ­ചി­ന്താ­ഗ­തി ശീ­ല­മാ­ക്കി ത്തു­ട­ങ്ങു­ന്ന­തോ­ടെ ഒ­രാൾ ജീ­വി­ത­വി­ജ­യ­ത്തി­ന്റെ വ­ഴി തെ­ളി­ച്ചു­തു­ട­ങ്ങു­ന്നു.

മൈന്റ്‌ പ­വർ സ­യൻ­സ്‌

ചി­ന്തി­ക്കു­ന്ന­ത്‌ സം­ഭ­വി­ക്കു­ന്നു­വെ­ന്നു­ള്ള­ത്‌ മൈന്റ്‌ പ­വർ സ­യൻ­സി­ലെ ഒ­രു പ്ര­ധാ­ന ത­ത്വ­മാ­ണ്‌. ശു­ഭ­കാ­ര്യ­ങ്ങൾ നി­ര­ന്ത­രം ചി­ന്തി­ക്കു­ക­യും അ­ത്‌ ല­ക്ഷ്യ­മാ­ക്കി പ്ര­വർ­ത്തി­ക്കു­ക­യും ചെ­യ്യു­ന്ന­വ­രു­ടെ ജീ­വി­ത­ത്തിൽ സം­ഭ­വി­ക്കു­ന്ന കാ­ര്യ­ങ്ങ­ളി­ലേ­റെ­യും ശു­ഭ­ദാ­യ­ക­മാ­യി­രി­ക്കും. പ­രാ­ജ­യ­ത്തെ­ക്കു­റി­ച്ച്‌ നി­ര­ന്ത­രം ചി­ന്തി­ക്കു­ക­യും ത­ന്റെ ജീ­വി­തം ത­ന്നെ നി­രർ­ത്ഥ­ക­മാ­ണെ­ന്ന തോ­ന്ന­ലോ­ടെ മു­ന്നോ­ട്ടു­പോ­വു­ക­യും ചെ­യ്യു­ന്ന ഒ­രാ­ളു­ടെ ജീ­വി­ത­ത്തിൽ മി­ക്ക­പ്പോ­ഴും പ­രാ­ജ­യ­മാ­യി­രി­ക്കും സം­ഭ­വി­ക്കു­ന്ന­ത്‌. പ­രീ­ക്ഷ­യിൽ തോ­ല്‌­ക്കു­മെ­ന്ന ചി­ന്ത­യോ­ടെ­യാ­ണ്‌ നാം പ­രീ­ക്ഷ എ­ഴു­തു­ന്ന­തെ­ങ്കിൽ തോ­ല്‌­ക്കാ­നു­ള്ള സാ­ധ്യ­ത വ­ള­രെ­ക്കൂ­ടു­ത­ലാ­ണ്‌. എ­ന്നാൽ പഠ­ന­കാ­ല­ത്ത്‌ ചി­ല വീ­ഴ്‌­ച­കൾ പ­റ്റി­യി­ട്ടു­ണ്ടെ­ങ്കിൽ­പോ­ലും ജ­യി­ക്കു­മെ­ന്ന ഉ­റ­പ്പോ­ടെ, തി­ക­ഞ്ഞ ആ­ത്മ­വി­ശ്വാ­സ­ത്തോ­ടെ­യാ­ണ്‌ പ­രീ­ക്ഷ­യെ നേ­രി­ടു­ന്ന­തെ­ങ്കിൽ നാം പഠി­ച്ച­ത്‌ പ­ര­മാ­വ­ധി ഉ­പ­യോ­ഗ പ്പെ­ടു­ത്തു­വാ­നും വി­ജ­യ­ത്തി­ലെ­ത്തു­വാ­നും സാ­ധി­ക്കും.

ന­ഷ്‌­ട­പ്പെ­ട്ട­തോർ­ത്ത്‌ ദുഃ­ഖി­ക്ക­രു­ത്‌

വി­ദ്യാർ­ത്ഥി­കൾ എ­പ്പോ­ഴും പോ­സി­റ്റീ­വ്‌ ചി­ന്ത­യു­ടെ ഭാ­ഗ­മാ­യി­രി­ക്ക­ണം. അ­ത്‌ ഏ­തു പ്ര­തി­സ­ന്ധി­യെ­യും നേ­രി­ടാ­നു­ള്ള ക­രു­ത്ത്‌ അ­വർ­ക്ക്‌ നൽ­കും. ത­ന്റെ ജീ­വി­ത­സ­മ്പാ­ദ്യ­മാ­യ പ­രീ­ക്ഷ­ണ­ശാ­ല മു­ഴു­വൻ ക­ത്തി­പ്പോ­യി­ട്ടും മൂ­ന്നാ­ഴ്‌­ച­ക്ക­കം പ്ര­സി­ദ്ധ­മാ­യ ഫോ­ണോ­ഗ്രാം ക­ണ്ടു­പി­ടി­ക്കാൻ തോ­മ­സ്‌ ആൽ­വാ എ­ഡി­സ­നെ സ­ഹാ­യി­ച്ച­ത്‌ ഈ പോ­സി­റ്റീ­വ്‌ മ­നോ­ഭാ­വ­മാ­ണ്‌. ന­ഷ്‌­ട­പ്പെ­ട്ട­തോർ­ത്ത്‌ ദുഃ­ഖി­ച്ചി­രി­ക്കു­ന്ന­തി­നു പ­ക­രം ഇ­നി­യു­മാർ­ജ്ജി­ക്കാ­നു­ള്ള നേ­ട്ട­ങ്ങ­ളെ­ക്കു­റി­ച്ചാ­യി­രു­ന്നു അ­ദ്ദേ­ഹ­ത്തി­ന്റെ ചി­ന്ത­മു­ഴു­വ­നും. ഈ പോ­സി­റ്റീ­വ്‌ ചി­ന്താ­ഗ­തി­യാ­ണ്‌ ക­ഷ്‌­ട­ത­ക­ളു­ടെ ന­ടു­വിൽ­നി­ന്നും ലോ­ക­ത്ത്‌ ഏ­റ്റ­വും അ­ധി­കം ക­ണ്ടു­പി­ടു­ത്ത­ങ്ങൾ­ക്ക്‌ പേ­റ്റന്റ്‌ നേ­ടു­ന്ന സ്ഥി­തി­യി­ലേ­ക്ക്‌ അ­ദ്ദേ­ഹ­ത്തെ വ­ളർ­ത്തി­യ­ത്‌. പഠ­ന­ത്തോ­ടും പ­രീ­ക്ഷ­യോ­ടും ജീ­വി­ത­ത്തോ­ടും പോ­സി­റ്റീ­വ്‌ മ­നോ­ഭാ­വം ശീ­ല­മാ­ക്കു­ന്ന­തോ­ടെ നാ­മ­റി­യാ­തെ­ത­ന്നെ ന­മ്മു­ടെ ജീ­വി­ത­ത്തിൽ പ­രി­വർ­ത്ത­ന­ങ്ങൾ സം­ഭ­വി­ക്കും. ത­നി­ക്കെ­ന്തും സാ­ധ്യ­മാ­കും എ­ന്ന വി­ശ്വാ­സ­മാ­ണ്‌ നാം ആ­ദ്യം ശീ­ലി­ക്കേ­ണ്ട­ത്‌. ബോ­ധ­മ­ന­സ്സിൽ നി­ര­ന്ത­ര­മാ­യി ചി­ന്തി­ക്കു­ന്ന­ത്‌ ഉ­പ­ബോ­ധ­മ­ന­സ്സ്‌ ഏ­റ്റെ­ടു­ക്കു­ക­യും അ­തി­ന്റെ പ്ര­വർ­ത്തി­പ­ഥ­ത്തി­ലേ­ക്ക്‌ ന­മ്മെ ന­യി­ക്കു­ക­യും ചെ­യ്യും. അ­പ്പോൾ പ­രാ­ജ­യ­ങ്ങൾ ന­മ്മെ ത­ളർ­ത്തു­ക­യി­ല്ല.

പോ­സി­റ്റീ­വ്‌ ചി­ന്താ­ഗ­തി­യു­ള്ള ഒ­രാ­ളു­ടെ മ­ന­സ്സ്‌ എ­പ്പോ­ഴും ഉ­ന്മേ­ഷ­പൂർ­ണ­മാ­യി­രി­ക്കും. അ­യാ­ളെ­പ്പോ­ഴും ത­ന്നോ­ടൊ­പ്പം മ­റ്റു­ള്ള­വ­രു­ടെ­യും സ­ന്തോ­ഷം ആ­ഗ്ര­ഹി­ക്കും. സ്വ­ന്തം ക­ഴി­വു­കൾ തി­രി­ച്ച­റി­യും. എ­പ്പോ­ഴും ജീ­വി­ത­ത്തിൽ ഒ­ര­ത്ഭു­തം സം­ഭ­വി­ക്കാ­മെ­ന്ന്‌ അ­യാൾ പ്ര­തീ­ക്ഷി­ക്കും. ഏ­തെ­ങ്കി­ലും പഠ­ന­വി­ഷ­യ­ങ്ങ­ളിൽ ബു­ദ്ധി­മു­ട്ടു തോ­ന്നു­ക­യാ­ണെ­ങ്കിൽ ഇ­തെ­നി­ക്ക്‌ മ­ന­സ്സി­ലാ­കി­ല്ല എ­ന്ന­യാൾ ചി­ന്തി­ക്കി­ല്ല. പ­ക­രം ഞാൻ മ­ന­സ്സി­ലാ­ക്കു­ന്ന രീ­തി ശ­രി­യ­ല്ല എ­ന്ന്‌ തി­രി­ച്ച­റി­ഞ്ഞ്‌ ശ­രി­യാ­യ വ­ഴി അ­യാൾ അ­ന്വേ­ഷി­ക്കും. താൻ ആ­രെ­ക്കാ­ളും പി­ന്നി­ല­ല്ല എ­ന്ന്‌ മ­ന­സ്സി­ലാ­ക്കു­ക­യും ഒ­രു കാ­ര്യ­ത്തി­ല­ല്ലെ­ങ്കിൽ മ­റ്റൊ­രു കാ­ര്യ­ത്തിൽ താൻ മി­ക­വു­റ്റ­വ­നാ­ണെ­ന്ന്‌ വി­ശ്വി­ക്കു­ക­യും ചെ­യ്യും. എ­പ്പോ­ഴും ഒ­രു വി­ജ­യി­യു­ടെ­യും ജേ­താ­വി­ന്റെ­യും മ­നോ­ഭാ­വ­മാ­ക­ട്ടെ നി­ങ്ങ­ളെ ന­യി­ക്കു­ന്ന­ത്‌. കാ­ര­ണം, മ­നോ­ഭാ­വ­മാ­ണ്‌ നി­ങ്ങ­ളു­ടെ ജ­യ­പ­രാ­ജ­യ­ങ്ങ­ളെ നിർ­ണ­യി­ക്കു­ന്ന­ത്‌. ചി­ന്താ­ഗ­തി പോ­സി­റ്റീ­വാ­ക്കു­ക. ജീ­വി­തം വി­ജ­ത്തി­ന്റേ­താ­ക്കു­ക.
ലേ­ഖ­ക­ന്റെ ഫോൺ ന­മ്പർ: 9495078691
====================

Read below some inspirational experiences: 

  1. Glamour and showbiz is often defined as a ‘big bad world’. Standing on one’s feet in here is not an easy task here, but brushing aside fear of fall, Geet has embarked on her journey to become the first mainstream ‘wheelchair actor’.

  1. ഇതാണ് ആറ്റിറ്റ്യൂഡ് ; നിരാശയിലേക്ക് കൂപ്പുകുത്തുന്നവർ ഇവളെ കണ്ടുപഠിക്കണം


മലയാളികൾക്ക് ഒരുപക്ഷെ ഗീത് എന്ന പെൺകുട്ടിയെ അത്ര പരിചയമുണ്ടാകില്ല. എന്നാൽ ജീവിതത്തെ എപ്പോഴും ചിരിച്ച മുഖത്തോടെ നേരിടുന്ന ഡൽഹിക്കാരിയായ ഗീതിനെ തീർച്ചയായും പരിചയപ്പെടണം. രണ്ടു കൈകളും കാലുകളും ഉണ്ടായിട്ടും എപ്പോഴും കാലത്തിനോടും വിധിയോടും കലഹിക്കുന്നവരാണ് നമ്മളൊക്കെയും. അപകടത്തിൽ വിധി രണ്ടു കാലുകളും നഷ്ടപ്പെടുത്തിയിട്ടും തന്റെ സ്വപ്നങ്ങളിലേക്ക് സഞ്ചരിക്കാൻ ആ അപകടം ഒരു പോരായ്മയല്ലെന്നു തിരിച്ചറിഞ്ഞിടത്താണ് ഗീത് ഒരു വിജയമാകുന്നത്. പ്രചോദിപ്പിക്കുന്ന വാക്കുകൾ കൊണ്ടും അഭിനയ മികവ് കൊണ്ടും അവൾ നടന്നു കയറുന്നത് നിരാശയുടെ പടുകുഴയിൽ കൈകാലിട്ടടിയ്ക്കുന്ന സാധാരണക്കാരായ ഓരോ മനുഷ്യന്റെയും ഹൃദയത്തിലേക്കാണ്... ഗീത് അവൾ കടന്നു വന്ന വഴികളെ കുറിച്ച് പറയുന്നത് കേൾക്കൂ...

ഗീത് എന്നാൽ സംഗീതം...


ഗീത് എന്നാൽ സംഗീതം എന്നാണർത്ഥം. ഈ ലോകത്ത് ജനിച്ച ഓരോരുത്തരും മനോഹരമായി പാടണം. എന്തൊക്കെയോ കടമകൾ ചെയ്തു തീർക്കാനാണ് ദൈവം ഈ ഭൂമിയിലേക്ക് നമ്മെ അയച്ചത്. നമ്മുടെ ആഗ്രഹങ്ങൾ തീവ്രമാകുമ്പോൾ നാം ആ ആഗ്രഹത്തിൻെറ അരികിൽ ഉറപ്പായും എത്തും. പ്രശസ്ത അമേരിക്കൻ അഭിനേതാവ് ആന്ദ്രേ അപ്‌ബോൺ ഒരിക്കൽ പറഞ്ഞതായി ഞാൻ ഓർക്കുന്നുണ്ട്, അസാധ്യം ( "ഇമ്പോസ്സിബിൾ" ) എന്ന വാക്കു പോലും വായിക്കപ്പെടേണ്ടത് "ഐ ആം പോസ്സിബിൾ " എന്നാണെന്ന്. ഒരു മോട്ടിവേഷണൽ വക്താവ് എന്ന നിലയിൽ പലവിധ കാര്യങ്ങളെക്കുറിച്ച് ഞാൻ സംസാരിക്കാറുണ്ട്. നിങ്ങൾക്കു ചെയ്യാൻ കഴിയാത്ത കാര്യങ്ങളിൽ ശ്രദ്ധിക്കുന്നതിനു പകരം ചെയ്യാൻ കഴിയുന്ന കാര്യങ്ങളിൽ ശ്രദ്ധിക്കൂ, ഈശ്വരൻ പോലും നിങ്ങൾക്ക് സഹായവുമായെത്തും എന്ന ആശയത്തിലൂന്നിയുള്ള സംസാരമാണ് എനിക്ക് താൽപ്പര്യം . എന്റെ കഴിവുകളെയും ധൈര്യത്തെയും ചുറ്റിപ്പറ്റി തന്നെയാണ് ഞാൻ ശ്രദ്ധ കൊടുക്കുന്നത്, പ്രാർത്ഥനയുടെ ശക്തിയിലും ഞാൻ നന്നായി വിശ്വസിക്കുന്ന ഒരാളാണ്. ഈ ലോകത്ത് എല്ലാവർക്കും അവരവരുടേതായ കഴിവുകേടുകൾ ഉണ്ടാകാം, അതുറപ്പാണ്, എന്റെ കഴിവില്ലായ്മ അത് എല്ലാവരുടെ മുന്നിലും തെളിഞ്ഞതാണ്.

അപകടങ്ങൾ മുറിവുകളല്ല...


പത്ത് വയസ്സുള്ളപ്പോഴാണ് ഒരു കാറിൽ സഞ്ചരിച്ചിരുന്ന സമയത്ത് കാർ അപകടത്തിലാകുന്നതും, നട്ടെല്ലിന് എനിക്ക് അപകടം ഉണ്ടാകുന്നതും. ആ അപകടത്തോട് കൂടി എനിക്കെന്റെ കാലിൻെറ ചലനശേഷി നഷ്ടപ്പെട്ടു. അപകടത്തിനു മുൻപ് വരെ മറ്റേതു പെൺകുട്ടിയെയും പോലെ, ഞാനും ഓടുമായിരുന്നു, ചാടുമായിരുന്നു, കുട്ടികളുടെയും അധ്യാപകരുടെയും മുന്നിൽ നൃത്തം കളിക്കുമായിരുന്നു... പക്ഷെ അപകടം എന്റെ ചലനത്തെ വീൽചെയറിൽ മാത്രമാക്കി ഒതുക്കിക്കളഞ്ഞു.

അപകടം നടന്നു വീൽചെയറിലായ സമയത്തതൊക്കെ ഞാനോർത്തത് ഇത്തരത്തിലായിപ്പോകുന്ന ഒരാളുടെ ജീവിതത്തിന്റെ നിസ്സഹായതകളെ കുറിച്ചാണ്.. ജീവിതം പോലും നഷ്ടമാകുന്ന അവസ്ഥയെ കുറിച്ച്... അതോടു കൂടി നിരാശയിലേയ്ക്ക് ഞാൻ ആണ്ടു തുടങ്ങി.. എന്നെക്കൊണ്ട് ഒന്നിനും കഴിയില്ല, ഞാൻ ആഗ്രഹിച്ചത് എന്താണോ അങ്ങനെയൊന്നുമാകാൻ എന്നെ ക്കൊണ്ടു കഴിയില്ല, ഞാൻ മനസ്സുകൊണ്ട് ഒറ്റപ്പെട്ടു... ഒടുവിൽ എത്രയോ നാളുകളുടെ ഇടവേളകളെടുത്തു ചിന്തകളിലേക്ക് എനിക്കു മടങ്ങിയെത്താൻ... ഞാൻ ആലോചിച്ചു , എനിക്കുനഷ്ടമായത് കാലുകളാണ്. പക്ഷെ എനിക്ക് കൈകളുണ്ട് ചിന്തിയ്ക്കാൻ തലച്ചോറുണ്ട്, കേൾക്കാൻ ചെവികളുണ്ട്, വായുണ്ട്, എന്റെ ചിരിയുണ്ട്...എന്റെ സ്വപ്നത്തിലേക്ക് എന്നെ നയിക്കാൻ എനിക്ക് നഷ്ടമായത് എന്റെ കാലുകൾ മാത്രമാണ്, ബാക്കിയൊക്കെ ഒപ്പമുണ്ട്. എനിക്ക് കഴിയില്ല എന്ന വാക്കുകൾക്ക് പകരം എന്റെ ദൈവത്തിനു എന്നെക്കൊണ്ട് അതു ചെയ്യിക്കാൻ കഴിയും എന്ന് വിശ്വസിയ്ക്കാൻ ആ സമയം മുതൽ ഞാൻ ഇഷ്ടപ്പെട്ടു. അവിടം മുതലാണ് ഞാൻ മാറി തുടങ്ങിയത്.

അപകടം മാറ്റിമറിച്ച ജീവിതം...


പഠിക്കുന്ന സമയത്താണ് അപകടമുണ്ടായത്. അന്നെനിക്ക് പത്ത് വയസ്സായിരുന്നു. അച്ഛനും അമ്മയും കാറിലുണ്ടായിരുന്നു, കാറിന്റെ പുറകിലെ സീറ്റിൽ ഞാൻ ഉറങ്ങുകയായിരുന്നു. ലോകത്തെക്കുറിച്ച് മുൻധാരണകളോ അപകട ചിന്തകളോ ഇല്ലാതെ, ഒരു നിമിഷം കൊണ്ട് പക്ഷെ എല്ലാം തകിടം മറിഞ്ഞു. ഉറക്കത്തിൽ നിന്നുണരുമ്പോൾ എനിക്ക് ചുറ്റും ആരൊക്കെയോ ഉണ്ട്... ആംബുലൻസ്, നഴ്‌സുമാർ, ഡോക്ടർ.... ഒടുവിൽ ഡോക്ടർമാരിലൊരാൾ എന്റെ മാതാപിതാക്കളോട് പറയുകയാണ്, എനിക്കിനി നടക്കാൻ കഴിയില്ല.... നട്ടെല്ലിനാണ് എനിക്ക് അപകടം പറ്റിയത്, അരയ്ക്കു കീഴ്പ്പോട്ടു തളർച്ച ബാധിച്ചിരിക്കുന്നു. ആ ഭാഗത്തുള്ള ഒന്നിനെയും എനിക്കിനി തിരിച്ചറിയാൻ കഴിയില്ല, തൊട്ടാൽ അറിയില്ല, നടക്കാനാകില്ല...

ഒരുതരം ഷോക്കിലായിരുന്നു ആ സമയം മുഴുവൻ ഞാൻ. പലതും ഇപ്പോഴും എൻറെ ഓർമ്മയിലേക്ക് വരുന്നതേയില്ല. പക്ഷെ 'അമ്മ പറഞ്ഞത് ഓർമ്മയുണ്ട്, ജീവിതം നഷ്ടമായെന്നു പറഞ്ഞു എല്ലായ്പ്പോഴും ഞാൻ കരയുമായിരുന്നത്രെ ആ സമയത്തതൊക്കെ... എന്റെ സ്വപ്നങ്ങളൊക്കെ ചിതറിപ്പോയ പോലെ ഒരു അവസ്ഥയായിരുന്നു. ഒരുകാര്യവും സ്വയം ചെയാൻ ആ സമയത്ത് എനിക്കാകുമായിരുന്നില്ല, ഒരാൾ എപ്പോഴും കൂടെ വേണം ഞാൻ എവിടെപ്പോയാലും ആളുകൾ അത്ഭുതജീവിയെ കാണുന്നത് പോലെ എന്നെ നോക്കിക്കൊണ്ടേയിരുന്നു, എനിക്ക് എന്നോട് തന്നെ വെറുപ്പ് തോന്നി. പിന്നീട് പതുക്കെ ഈശ്വരന്റെയും എന്റെ മാതാപിതാക്കളുടെയും സഹായവും പിന്തുണയും കൊണ്ട് പതിയെ പതിയെ ഞാൻ ജീവിതത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക് വീൽചെയർ ഉരുട്ടിക്കയറ്റി.

ജീവിതം എന്നാൽ പുഞ്ചിയോടെ നേരിടേണ്ടത്...


എനിക്കറിയാം ഒട്ടും എളുപ്പമായിരുന്നില്ല അതിജീവനം. തിരിച്ചു വരവും... പക്ഷെ ജീവിതം എന്നോട് രണ്ടു വാക്കുകൾ കൊണ്ടാണ് മായാജാലം കാട്ടിയത്, ആ വാക്കുകൾ "എനിക്ക് കഴിയും" എന്നതായിരുന്നു. ഞാനൊരിക്കൽ വായിച്ചിട്ടുണ്ട്, തോമസ് അൽവാ എഡിസൺ ബൾബ് കണ്ടു പിടിക്കുന്നതിനു മുൻപ് അതിനു വേണ്ടി നടത്തിയ ആയിരത്തോളം പരീക്ഷണങ്ങളെ കുറിച്ച്, അതുപോലെ ബിൽ ഗെയ്റ്റ്സ് എന്ന വ്യക്തിയെ സ്‌കൂളിൽ നിന്ന് പുറത്താക്കിയതിനെക്കുറിച്ച്, ശബ്ദം നല്ലതല്ലെന്ന കാരണം കൊണ്ട് റേഡിയോ സ്റ്റേഷനിൽ നിന്നും ജോലി നൽകാതെ പറഞ്ഞു വിട്ട അമിതാഭ് ബച്ചനെ കുറിച്ച്... ഒക്കെ...

അവരൊക്കെ ജീവിതത്തിൽ പിന്നീട് വിജയിച്ചതിന്റെ കാരണം ആ രണ്ടു വാക്കുകളിൽ അവർ വിശ്വസിച്ചിരുന്നതുകൊണ്ടു മാത്രമാണ്. എന്റെ ജീവിതവും ഞാൻ അങ്ങനെയാണ് കൊണ്ടുപോകുന്നത്, ഒരു ബുദ്ധിമുട്ടു വരുമ്പോൾ എനിക്കു കഴിയും എന്നുറച്ച് വിശ്വസിക്കുകയും നന്നായി പ്രവർത്തിക്കുകയും ചെയ്യും. ഈശ്വരന്റെ അനുഗ്രഹം കൊണ്ട് എല്ലാ ബുദ്ധിമുട്ടുകളെയും അതേ ധൈര്യത്തോടെ ഞാനിപ്പോൾ നേരിടുന്നു, എന്റെ ലക്ഷ്യത്തിലെത്തിയിരിക്കുന്നു...

എന്റെ സ്വപ്നം... എന്റെ യാത്രകൾ...


എന്റെ മാതാപിതാക്കളും ദൈവവും തന്നെയാണ് എന്റെ പ്രചോദനവും ധൈര്യവും. എന്തിനെയും നേരിടാനുള്ള എന്റെ കരുത്ത് അവരിൽ നിന്ന് ലഭിച്ചതാണ്. അവരെന്നെ വിശ്വസിച്ചു, പതുക്കെ എന്നെക്കൊണ്ട് എന്നിൽ വിശ്വാസമർപ്പിക്കാൻ പ്രേരിപ്പിക്കുകയും ചെയ്തു. പരമ്പരാഗതമായ ഒരു ഇന്ത്യൻ കുടുംബത്തിൽ നാലു മക്കളിൽ മൂന്നാമത്തെ ആളായാണ് ഞാൻ ജനിച്ചത്. എനിക്ക് മൂത്ത രണ്ടു ചേച്ചിമാരും ഇളയ ഒരു അനുജനുമുണ്ട് .ആഫ്രിക്കയിലും ഇന്ത്യയിലും അമേരിക്കയിലുമായാണ് ബാല്യകാലം കഴിഞ്ഞത്. ആ പ്രായത്തിലും വളരെ ആക്റ്റീവ് ആയ ഒരു കുട്ടിയായിരുന്നു ഞാൻ. .

അച്ഛൻ ഒരു റിട്ടയേർഡ് എഞ്ചിനീയറാണ്. റോഡുകളും പാലങ്ങളും ഉണ്ടാക്കുമായിരുന്നു അദ്ദേഹം, 'അമ്മ ഒരു സാധാരണ വീട്ടമ്മയും. മക്കളെ ഓരോരുത്തരെയും സ്വന്തം കാലിൽ നിൽക്കാനും സ്വതന്ത്രമായി ചിന്തിക്കാനും അമ്മയും അച്ഛനും ശ്രദ്ധിച്ചിരുന്നു എപ്പോഴും. എല്ലാത്തിനും മീതെ നല്ലൊരു മനുഷ്യനായിരിക്കാനാണ് അവർ ഇപ്പോഴും ഉപദേശിക്കുക.

ക്ലാസ്സിലും ഞാൻ മിടുക്കിയായിരുന്നു എല്ലാ വിഷയങ്ങൾക്കും നല്ലമാർക്കു നേടിയിരുന്നു. ഇംഗ്ലീഷ് ഇഷ്ടമായിരുന്നു, പിന്നെ കുട്ടിയായിരിക്കുമ്പോഴേ കവിതകളെഴുതി, പിന്നീടെഴുതിയതൊക്കെയും തിരക്കഥകളായിരുന്നു. എല്ലാ മാതാപിതാക്കളെയും പോലെ എന്റെ അച്ഛനും അമ്മയും എനിക്കു വേണ്ടി സ്വപ്‌നങ്ങൾ കണ്ടിരുന്നു, അവരുടെ ആഗ്രഹം പോലെ ഞാൻ എൻജിനീയറിങ് പഠിച്ചു. കോളേജിൽ ഏറ്റവും ഉയർന്ന മാർക്ക് നേടിയ എൻജിനീയറിങ് വിദ്യാർത്ഥിനി ഞാനായിരുന്നു. പിന്നീട് ഞാൻ നിയമം പഠിച്ചു. അതിൽ ഡോക്ടറേറ്റ് നേടി.

ജീവിതം മനോഹരം...


ജീവിതം വളരെ മനോഹരമാണ്. കഴിഞ്ഞ കുറെ വർഷങ്ങളായി ഞാൻ മറ്റൊരു സ്വപ്നത്തിലാണ് ജീവിക്കുന്നത്. ഇന്ത്യയിലെ ആദ്യത്തെ വീൽചെയർ നടിയായി അറിയപ്പെടുക എന്ന ആഗ്രഹമാണ് ഞാൻ നടത്തിയെടുത്തത്. പണ്ട് കുട്ടിക്കാലത്ത് അത്താഴമേശകളിൽ നിന്നും തുടങ്ങിയതാണ് അഭിനയത്തോടുള്ള എന്റെ മോഹങ്ങൾ. സ്‌കൂളിൽ പഠിക്കുമ്പോഴും നാടകങ്ങളിലുമൊക്കെ അഭിനയിച്ചിരുന്നു. പിന്നീട് അഭിനയവുമായി ബന്ധപ്പെട്ട നിരവധി കോഴ്‌സുകളിലും ഞാൻ പങ്കെടുത്തു. കോളേജ് വിദ്യാഭ്യാസം കഴിഞ്ഞതിനു ശേഷമാണ് ഗൗരവമായി എഴുത്തിനെ സമീപിക്കുന്നത്. ചെറിയ ചെറിയ നാടകങ്ങളും സ്കിറ്റുകളും ഞാൻ തിരക്കഥ എഴുതുമായിരുന്നു, മിക്കപ്പോഴും തെരുവുകളിലോ ചന്തകളിലോ ഒക്കെ കാണിക്കാൻ വേണ്ടിയുള്ളതാകും അവയൊക്കെ.

ഞാൻ പന്ത്രണ്ടാം ക്ലാസ്സിൽ പഠിച്ചപ്പോൾ ക്ലാസ്സിലെ ഒരു ടീച്ചർ എന്നോട് പറഞ്ഞത് എനിക്കോർമ്മയുണ്ട്, ഞാൻ ഒരിക്കലും അഭിനയത്തിന് യോജിച്ച ഒരാളല്ല, എന്റെ വീൽചെയർ അഭിനയ മോഹത്തിന് പറ്റില്ല അഭിനയമോഹം ഉപേക്ഷിക്കാൻ നിർബന്ധിക്കുകയായിരുന്നു ടീച്ചർ. പക്ഷെ അതിനൊന്നും എന്റെ ആഗ്രഹത്തെ തടഞ്ഞു നിർത്താനായില്ല. ഞാൻ നിരവധി തിരക്കഥകളെഴുതി, അഭിനയം പഠിപ്പിക്കുന്ന ക്ലാസ്സുകളിൽ പങ്കെടുത്തു. പിന്നീട് ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച അഭിനേതാക്കളെ കണ്ടെത്താൻ ഒരു ചാനൽ നടത്തിയ റിയാലിറ്റി ഷോയിൽ പങ്കെടുക്കുകയും ചെയ്തു.

India’s Best Cinestar’s ki Khoj എന്ന പരിപാടിയിലേക്കാണ് ഞാൻ അപേക്ഷ അയച്ചത്. പക്ഷെ എനിക്കുറപ്പില്ലായിരുന്നു, അതിൽ എനിക്ക് പങ്കെടുക്കാൻ കഴിയുമെന്ന്. പക്ഷെ ഒടുവിൽ അവരെന്നെ വിളിച്ചു . ഞാൻ പരിപാടിയിൽ പങ്കെടുത്തു. ഏറ്റവും മികച്ച ഒരു അനുഭവമായിരുന്നു ആ നിമിഷങ്ങൾ. ഇന്ത്യയിലെ മികച്ച അഭിനേതാക്കളുടെ പട്ടികയിൽ എന്റെ പേരും ഉൾപ്പെടാൻ പോകുന്നു. പക്ഷെ അവസാന ഒഡിഷനിൽ സ്റ്റേജിൽ നൃത്തം കളി‌ക്കണമായിരുന്നു. ആ ലെവലിൽ എത്തിയപ്പോൾ അവിടെ മാത്രം ഞാൻ പരാജയപ്പെട്ടു. അങ്ങനെ പരിപാടിയിൽ നിന്ന് പുറത്തായി.

പക്ഷെ എനിക്ക് അത്ര വലിയ നിരാശ തോന്നിയില്ല, എത്രനാൾ എന്റെ വീട്ടുകാരുടെ മുന്നിൽ മാത്രം അഭിനയിച്ചു കൊണ്ടിരുന്ന ഞാൻ, അല്ലെങ്കിൽ എനിക്ക് മാത്രം അറിയുന്നവരുടെ മുന്നിൽ അഭിനയിച്ചിരുന്ന ഞാൻ വലിയൊരു സദസ്സിനുമുന്നിൽ അഭിനയിച്ചു. ആ അനുഭവം എന്നെയാകെ മാറ്റി മറിച്ചു. അഭിനയിക്കുക എന്ന എന്റെ മോഹം വീണ്ടുംആവേശത്തോടെ എരിഞ്ഞു കത്താൻ തുടങ്ങി. അവിടം മുതൽ തുടങ്ങിയതാണ് എന്റെ ബോളിവുഡ് സ്വപ്‌നങ്ങൾ. നാടകങ്ങൾ, ചെറു സിനിമകൾ, മ്യൂസിക് വീഡിയോകൾ, തുടങ്ങി എല്ലാത്തിലും ഞാൻ അഭിനയിച്ചു. പക്ഷെ ഇതുവരെ ബോളിവുഡിൽ എനിക്ക് അവസരം ലഭിച്ചില്ല. പരമ്പരാഗതമായ അഭിനയ രീതികളിലാണ് ഇപ്പോൾ ഞാൻ ശ്രദ്ധിക്കുന്നത്. കാരണം പലരും സംസാരിക്കാൻ മിടുക്കരാണ് പ്രാക്ടിക്കലായി കാര്യങ്ങൾ നടപ്പിലാക്കാൻ ഇവിടെ ബുദ്ധിമുട്ടാണ്. സാധാരണ സിനിമ ഓഡിഷൻ എന്റെ കാര്യത്തിൽ നടപ്പിലാകില്ല എന്ന് തോന്നിയതിനാൽ ഞാൻ സോഷ്യൽ മീഡിയയെ ആശ്രയിച്ചു. നിരവധി മോട്ടിവേഷണൽ രംഗങ്ങളിൽ ഉൾപ്പെടെ ഞാനിപ്പോൾ അഭിനയിച്ചു. അതെല്ലാം സോഷ്യൽ മീഡിയയിലുണ്ട്. അതിലേതെങ്കിലും ഒക്കെ കണ്ടു ബോളിവുഡിൽ ഒരുവസരം ആരെങ്കിലും എനിക്ക് വേണ്ടി നീട്ടും എന്ന് തന്നെയാണ് എന്റെ പ്രതീക്ഷ.

എപ്പോഴും ആളുകളോട് സിനിമയെക്കുറിച്ചുള്ള എന്റെ ഭ്രാന്തിനെക്കുറിച്ച് പറയുമ്പോൾ പലരും ചോദിക്കും , സംവിധാനമാണോ, നിർമ്മാണമാണോ എന്ന്. എന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ എന്നെ സപ്പോർട്ട് ചെയ്യുന്ന പതിനായിരങ്ങളുണ്ട്. ഒരു വർഷത്തിനുള്ളിൽ 2 മില്യൺ ആളുകളാണ് എന്റെ ഒഫിഷ്യൽ പേജ് ലൈക്ക് ചെയ്തത്. അവരുടെ ഒക്കെ ആഗ്രഹം എന്നെ സിനിമയുടെ വെള്ളിവെളിച്ചത്തിൽ കാണണമെന്ന് തന്നെയാണ്. അതിന്റെ അർത്ഥം എന്താണ്. വീൽചെയറിലുള്ള ഒരു നടിയെ കാണാൻ അവർ ആഗ്രഹിക്കുന്നു എന്നു തന്നെയല്ലേ...

ഭാവി ചിന്തകൾ...


ഇതുവരെ ആറോളം ഷോർട്ട് ഫിലിമുകളിൽ ഞാൻ അഭിനയിച്ചു. എല്ലാത്തിലും പ്രധാന റോൾ ഞാൻ തന്നെയായിരുന്നു. അതിൽ മൂന്നെണ്ണം മോട്ടിവേഷണൽ ആശയമുള്ളതും മൂന്നെണ്ണം പ്രണയകഥകളുമായിരുന്നു. ഇന്ത്യൻ സിനിമാ ലോകത്തേയ്ക്ക് കയറുക തന്നെയാണ് എന്റെ ജീവിതാഭിലാഷം. അത് ബോളിവുഡ് എന്നല്ല എനിക്ക് അഭിനയിക്കാൻ സാധ്യതയുള്ള റോളുകളിൽ ഏതു ഭാഷയാണെങ്കിലും ഞാൻ അഭിനയിക്കാൻ തയ്യാറാകും.

അഭിനയത്തിൽ മാത്രമല്ല സാമൂഹിക പ്രവർത്തനങ്ങളിലും എനിക്ക് വളരെയധികം താൽപ്പര്യമുണ്ട്. എന്റെ ജോലി പോലും ഞാൻ വേണ്ടെന്നു വച്ചത് മുഴുവൻ സമയ സാമൂഹിക പ്രവർത്തനം നടത്താൻ വേണ്ടിയായിരുന്നു. ചെറിയൊരു എൻ ജി പ്രവർത്തിക്കുന്നുണ്ട്. ആരുമില്ലാത്ത കുട്ടികൾക്കും പ്രശ്നങ്ങളിലായിപ്പോകുന്ന കൗമാരപ്രായക്കാർക്കും വേണ്ടിയാണ് ഞങ്ങൾ പ്രവർത്തിക്കുന്നത്. ചേരികളിലൊക്കെ ഞങ്ങൾ നാടകങ്ങളും പാട്ടുകളും ഒക്കെ ആയി പോയി ജീവിതത്തിന്റെ വില കുഞ്ഞുങ്ങളെ പഠിപ്പിക്കാൻ ശ്രമിക്കുന്നു. എന്റെ ഏറ്റവും പ്രിയപ്പെട്ട സൽമാൻ ഖാനെ പോലെയും രജനികാന്തിനെ പോലെയുമൊക്കെ ജീവിതകാലം മുഴുവൻ ആ സാമൂഹിക പ്രവർത്തനം തുടരണം എന്നാണെന്റെ ആഗ്രഹം. എന്നിലൊതുങ്ങിയ ഒരു ജീവിതമല്ല എന്റെ സ്വപ്നം, എനിക്ക് ചെയ്യാൻ കഴിയുന്നത് ചെയ്തു കൊടുത്തുകൊണ്ടുള്ള ഒരു ജീവിതമാണ്.

ശാരീരികമായി വൈകല്യമുള്ളവർക്കും ഇല്ലാത്തവർക്കും വേണ്ടി ഞാൻ സംസാരിക്കാറുണ്ട്. ഒരുപക്ഷെ നേരിട്ടറിയുന്നതിനേക്കാൾ എത്രയോ അധികം പേരാണ് ഇന്റർനെറ്റിലൂടെ ദിവസവും എന്റെ മുന്നിലേയ്ക്ക് അവരുടെ പ്രശ്നങ്ങളും ബുദ്ധിമുട്ടുകളുമായി എന്റെ അരികിലെത്തുന്നത്. കൂടുതലും ശാരീരികമായി ബുദ്ധിമുട്ടുള്ളവർ തന്നെയാണ്. ഇത്തരം ആളുകളിലേക്കെത്താനും അവർക്ക് ജീവിതത്തെ പോസിറ്റീവ് ആയി കാണാനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും ഞാനേറെ ഇഷ്ടപ്പെടുന്നു. എനിക്കിപ്പോൾ എന്റെ കാലുകൾ ഉപയോഗ്യയോഗ്യമല്ല എങ്കിലും എനിക്ക് കൈകളും ചെവിയും നാവുമൊക്കെ ഉപയോഗിയ്ക്കാം, എന്റെ സ്വപ്നങ്ങളിലേയ്ക്കായി ഞാൻ ഇനിയും അതുകൊണ്ടൊക്കെ തന്നെ ഇനിയും എത്ര ദൂരങ്ങൾ വേണമെങ്കിലും സഞ്ചരിയ്ക്കും. എനിക്കത് കഴിയുമെങ്കിൽ പിന്നെ നിങ്ങൾക്കെന്തുകൊണ്ട് കഴിയില്ല?  
==========================================================

  • ഹെൽമറ്റിനുള്ളിൽ അവനൊളിപ്പിക്കുന്ന രഹസ്യം; കണ്ണുനനയിക്കും ഈ വിഡിയോ.

=============================

ചില ജീവിത ചിന്തകള്‍ 


നാളെ സന്തോഷിക്കാന്‍ വേണ്ടി ഇന്ന് ദുഃഖിക്കുന്നവരാണ് നാം. നാളെ സുഖമായി ജീവിക്കാന്‍ ഇന്ന് എല്ലാ കഷ്ടപ്പാടും സഹിക്കുന്നു. നാളെ വിജയിക്കുമെന്ന പ്രതീക്ഷയില്‍ ഇന്ന് തോറ്റുകൊണ്ടേയിരിക്കുന്നു. പക്ഷെ, വിജയവും സന്തോഷവും അകലെയുള്ള ഒരു ലക്ഷ്യസ്ഥാനത്തുനിന്ന് ലഭിക്കുന്നതാണോ? അതോ, നമ്മുടെ ജീവിത പ്രവര്‍ത്തനത്തിന്റെ ഭാഗമായി ലഭിക്കുന്നതാണോ?

പ്ലസ്ടുവിന് പഠിക്കുന്ന തന്റെ മകനെ വളരെ രാവിലെയും വൈകുന്നേരവും ട്യൂഷന് നിര്‍ബന്ധിച്ച് പറഞ്ഞയക്കുമ്പോള്‍ അവന്റെ മുഖഭാവം കണ്ട് വേവലാതി പറയുന്ന അമ്മൂമ്മയോട് അച്ഛന്‍ പറയുന്നു: കുറച്ച് കഷ്ടപ്പെടട്ടെ, അവന്റെ ഭാവിയിലെ സന്തോഷത്തിനല്ലേ...

പ്ലസ്ടു കഴിഞ്ഞ് എന്‍ട്രന്‍സ് കോച്ചിങ്ങിന് കോട്ടയത്ത് ചേര്‍ന്ന് അവിടത്തെ മാനസിക വിഷമത്തെക്കുറിച്ച് പറയുന്ന മകനോട് അമ്മ പറയുന്നു: മോനേ നാളെ നിനക്ക് ഡോക്ടറാവാന്‍ അഡ്മിഷന്‍ കിട്ടുമ്പോള്‍ സന്തോഷമാവില്ലെ...

എം.ബി.ബി.എസിന് അഡ്മിഷന്‍ കിട്ടി എന്നുതന്നെയിരിക്കട്ടെ, അവന് സന്തോഷിക്കാന്‍ കഴിയുമോ?

അച്ഛന്റെ സാമ്പത്തിക ബാധ്യത, ഹോസ്റ്റലിലെ അസൗകര്യം, മുതിര്‍ന്ന വിദ്യാര്‍ത്ഥികളുടെ പീഡനം, പഠനവിഷയങ്ങളുടെ അമിതഭാരം, മറ്റ് സാമ്പത്തിക ബുദ്ധിമുട്ടുകള്‍...

എങ്കിലും അവന്‍ എല്ലാം സഹിക്കുന്നു. എങ്ങനെയെങ്കിലും എം.ബി.ബി.എസ്. കഴിഞ്ഞാല്‍ സന്തോഷിക്കാമല്ലോ...

കോഴ്‌സ് കഴിയുമ്പോഴാണ് മനസിലാവുന്നത്, എം.ബി.ബി.എസ്. മാത്രമായതുകൊണ്ടെന്തുകാര്യം? എം.എസ്. അല്ലെങ്കില്‍ എം.ഡി. അല്ലെങ്കില്‍ ഏത് രോഗി വരാന്‍... എങ്ങനെയെങ്കിലും, കോടികള്‍ കടം വാങ്ങിയിട്ടെങ്കിലും എം.ഡി ആയാല്‍ സന്തോഷമായേനേ... പക്ഷെ, എം.ഡി. ആയിക്കഴിഞ്ഞാല്‍ സന്തോഷിക്കാന്‍ കഴിയുമോ? തുടര്‍ന്ന് വരുന്നു, മലവെള്ളം പോലെ മാനസികവ്യഥ. അത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. അവസാനം കുടുംബത്തെക്കുറിച്ച്, മക്കളെക്കുറിച്ച്, അവരുടെ വിദ്യാഭ്യാസത്തെക്കുറിച്ച്, പേരമക്കളെക്കുറിച്ച്... അവസാനത്തെ കണ്ണടക്കാന്‍ കിടക്കുമ്പോള്‍ ചില അടുത്ത സന്ദര്‍ശകരോട് വേവലാതിപ്പെടുന്നു: ആസ്‌ത്രേലിയയിലുള്ള മകനെയോര്‍ത്ത് ഉറങ്ങാനേ കഴിയുന്നില്ല...
ഇത് ഒരാളുടെ മാത്രം പ്രശ്‌നമല്ല. ഇന്ന് ജീവിക്കാന്‍ കഴിയാതെ നാളത്തെ സുഖത്തെക്കുറിച്ച് വേവലാതിപ്പെട്ട് ജീവിക്കാന്‍ വിധിക്കപ്പെടവരാണോ മനുഷ്യര്‍?
'അനന്തമായ ഈ പ്രപഞ്ചം അനിര്‍വചനീയമായ ശക്തി ശ്രോതസാണ്. നമ്മളോരോരുത്തരും ഈ ശക്തി ശ്രോതസ്സിന്റെ ഭാഗവുമാണ്. നമ്മള്‍ സ്വപ്നം കാണുന്ന ജീവിതം നമ്മുടെ വിരല്‍തുമ്പത്താണ്. അത് നേടാനുള്ള എല്ലാ ശക്തിയും നമ്മളില്‍ തന്നെയാണ്'
-പ്രിട്ടെന്‍സ് മള്‍ഫോര്‍ഡ് (1834-1891)
'ഓരോ ജീവജാലങ്ങളിലും പ്രകൃതിയിലെ ഓരോ കണികയിലും അടങ്ങിയ ശക്തി എന്താണ്?
ആ ശക്തിയെന്താണെന്ന് പറയാനെനിക്കറിയില്ല, ഒന്നെനിക്കുറപ്പിച്ച് പറയാം, അത് നിലനില്‍ക്കുന്നു'
-അലക്‌സാണ്ടര്‍ ഗ്രഹാം ബെല്‍ (1847-1922)
നമ്മള്‍ വളരെ ആഴത്തില്‍ ആലോചിക്കണമെന്നില്ല. നമ്മുടെ ചിന്തകള്‍ തന്നെയല്ലേ നമ്മെ ശക്തരാക്കുന്നത്? എന്നാല്‍, വികാരമില്ലാത്ത ചിന്ത, ഇന്ധനമില്ലാത്ത റോക്കറ്റുപോലെയാണെന്ന് പറയാറുണ്ട്. അത് നമ്മെ മുകളിലേക്കുയര്‍ത്തില്ല. മഹാപണ്ഡിതന്മാരുടെയും തത്വജ്ഞാനികളുടെയും ശാസ്ത്രജ്ഞന്മാരുടെയും ചിന്തകളെക്കുറിച്ചല്ല ഇവിടെ പറയാനുദ്ദേശിക്കുന്നത്.
നമ്മുടെ ജീവിതം വളരെ ലളിതമാണ്. ആ ലളിതജീവിതത്തില്‍ തന്നെ നമ്മുടെ വൈകാരിക ചിന്തകളെ (പ്രവര്‍ത്തിപ്പിക്കുന്ന ചിന്തകളെ) രണ്ടായി തരംതിരിക്കാം. 1. പോസിറ്റീവ് ചിന്തകള്‍, 2. നെഗറ്റീവ് ചിന്തകള്‍. പോസിറ്റീവായി ചിന്തിക്കുന്ന ഒരാള്‍ പറയും: ഓ, അത് ഞാന്‍ ചെയ്യാം... എന്നാല്‍ നെഗറ്റീവായി ചിന്തിക്കുന്ന ആള്‍ പറയും: അതെന്റെ പണിയല്ല...
പോസിറ്റീവായി ചിന്തിക്കുന്ന ആള്‍ ഒരു പ്രശ്‌നത്തിന് പരിഹാരം കണ്ടെത്താന്‍ ശ്രമിക്കുമ്പോള്‍, നെഗറ്റീവായി ചിന്തിക്കുന്ന ആള്‍ കണ്ടെത്തിയ പരിഹാരത്തില്‍ വീണ്ടും പ്രശ്‌നം കണ്ടെത്തും. നമ്മുടെയിടയില്‍ ജീവിക്കുന്ന ഓരോരുത്തരെയും സൂക്ഷ്മമായി നിരീക്ഷിച്ചാല്‍ ഈ രണ്ട് ഗണത്തില്‍പെടുത്താവുന്നവരാണെന്ന് കാണാം. ഇതിനെയാണ് ഓരോരുത്തരുടെയും മനോഭാവമാണെന്ന് പറയുന്നത്. ഇന്നത്തെ ജീവിതം സന്തോഷിക്കാനുള്ളതാണോ, അല്ല നട്ടംതിരിയാനുള്ളതാണോ എന്ന് തീരുമാനിക്കുന്നത് ഈ മനോഭാവങ്ങളാണ്.
പണ്ടൊരിക്കല്‍, ഒരുത്സവച്ചന്തയില്‍ വെച്ച് ഖാദര്‍ച്ചാ പറഞ്ഞതിപ്പോഴുമെന്റെ മനസ്സില്‍ അലടയടിക്കുകയാണ്. ഖാദര്‍ച്ചാ വലിയ തത്വജ്ഞാനിയൊന്നുമല്ല, ഒരു സാധാരണ ബലൂണ്‍ കച്ചവടക്കാരന്‍. എവിടെ ഉത്സവമുണ്ടോ, അവിടെ തന്റെ മുളങ്കമ്പില്‍ തൂക്കിയിട്ട ബലൂണുകളുമായി ഖാദര്‍ച്ചാ ഉണ്ടാവും. വ്യത്യസ്ത നിറങ്ങളിലും വലിപ്പത്തിലും ആകൃതിയിലുമുള്ള ബലൂണുകള്‍ കാണാന്‍ കുട്ടികളൊക്കെ ചുറ്റും കൂടും. കുറേപ്പേര്‍ വാങ്ങും. കൈയില്‍ കാശില്ലാത്തവര്‍ ചുറ്റുംകൂടി ബലൂണിന്റെ ചന്തമാസ്വദിച്ചങ്ങനെ നില്‍ക്കും. കച്ചവടം കുറയുമ്പോള്‍ തന്റെ കാശ് നിക്ഷേപിക്കുന്ന തകരപ്പെട്ടിക്കരികെ പ്രത്യേകമായി സൂക്ഷിച്ച ഏതോ വാതകം (അത് ഹീലിയം വാതകമാണെന്ന് പിന്നീടാണ് മനസ്സിലാകുന്നത്) ചില ബലൂണുകളില്‍ അടിച്ചുകയറ്റി, മൂടിക്കെട്ടി, മുകളിലേക്ക് വിട്ടുകൊടുക്കും. അത് ഉയര്‍ന്നുയര്‍ന്ന് മുകളിലേക്ക് പോകുമ്പോള്‍ കുട്ടികളൊക്കെ ആര്‍ത്ത് അട്ടഹസിക്കും. ഖാദര്‍ച്ചാ, തന്റെ മുറുക്കിച്ചുവപ്പിച്ച മുന്‍നിരയിലെ ചക്കപ്പല്ലുകള്‍ പുറത്തുകാട്ടി തന്റെ സന്തോഷം പങ്കുവെക്കും. കുറച്ചുസമയത്തേക്ക് കച്ചവടം പൊടിപൊടിക്കും. കൈയില്‍ കാശില്ലാത്തവന്‍, എങ്ങനെയെങ്കിലും (ഉത്സവപ്പറമ്പില്‍ കണ്ടെത്തുന്ന ഏതെങ്കിലും ബന്ധുക്കളെ നിര്‍ബന്ധിച്ചാണെങ്കിലും) കാശ് സമ്പാദിച്ചിരിക്കും. കുറച്ചുസമയം കഴിഞ്ഞ്, കച്ചവടം വീണ്ടും കുറയുമ്പോള്‍ ഖാദര്‍ച്ച ഇതേ തന്ത്രം ആവര്‍ത്തിക്കും. മുളങ്കമ്പില്‍ കെട്ടിത്തൂക്കിയ ബലൂണുകളുടെ നിറങ്ങളും വാതകം നിറച്ച് മുകളിലേക്കുയര്‍ത്തിയ ബലൂണുകളുടെ നിറവും തുടക്കം മുതല്‍ നിരീക്ഷിച്ചുകൊണ്ടിരുന്ന എന്റെ ചങ്ങാതി മാധവന്‍ തന്റെ സംശയം ഖാദര്‍ച്ചായുടെ മുമ്പിലേക്കിട്ടു: ഖാദര്‍ച്ചാ, ആ കറുത്ത ബലൂണും മുകളിലേക്കുയര്‍ന്ന് പോവ്വോ? (ഖാദര്‍ച്ച അതുവരെയും കറുത്ത ബലൂണുകള്‍ തൊട്ടിട്ടേയില്ലായിരുന്നു). ഖാദര്‍ച്ച മറുപടി പറഞ്ഞു: മോനേ, ബലൂണിന്റെ നിറമല്ല, അതിന്റകത്തുള്ളതാണ് അതിനെ മുകളിലേക്കുയര്‍ത്തുന്നത്.
ഖാദര്‍ച്ച ബലൂണിനെക്കുറിച്ച് പറഞ്ഞത്, നമുക്കും ബാധകമാണെന്ന് ഞാന്‍ മനസിലാക്കുന്നു. നിറമോ, ജാതിയോ, മതമോ, ഭാഷയോ, പ്രദേശമോ, ഒന്നുമല്ല നമ്മെ ഓരോരുത്തരെയും മുകളിലേക്കുയര്‍ത്തുന്നത്, മറിച്ച് നമ്മുടെ ഉള്ളിലുള്ള മനോഭാവമാണ്.
'മനുഷ്യന്റെ മാനസിക മനോഭാവം മാറ്റുന്നതനുസരിച്ച് അവന്റെ ജീവിത സാഹചര്യവും മാറ്റാവുന്നതാണെന്നതാണ് എന്റെ തലമുറയിലെ ഏറ്റവും വലിയ കണ്ടെത്തല്‍'
-വില്യം ജെയിംസ്
ഹാര്‍വാര്‍ഡ് യൂണിവേഴ്‌സിറ്റി
ഒരു മനുഷ്യന്റെ ജീവിത വിജയത്തിന് 85 ശതമാനം അയാളുടെ മനോഭാവം സഹായിക്കുമ്പോള്‍ 15 ശതമാനം മാത്രമാണ് അയാളുടെ അക്കാദമിക വിദ്യാഭ്യാസം സഹായിക്കുന്നതെന്നാണ് ഹാര്‍ഡ്‌വാര്‍ഡ് യൂണിവേര്‍സിറ്റിയുടെ കണ്ടെത്തല്‍. മനോഭാവം നെഗറ്റീവാണെങ്കില്‍ അയാളെത്ര പരീക്ഷകള്‍ പാസായിട്ടും കാര്യമില്ലെന്നര്‍ത്ഥം.
പ്രകൃതിയിലെ പരസ്പരാകര്‍ഷണ നിയമം ജീവിതത്തില്‍
ഈ പ്രപഞ്ചത്തിലെ ഓരോ വസ്തുവും പരസ്പരാകര്‍ഷണത്താല്‍ നിലനില്‍ക്കുന്നുവെന്നാണ് ശാസ്ത്രം തെളിയിച്ചിട്ടുള്ളത്. ഒന്നുമൊന്നും താങ്ങാതെ കോടാനുകോടി ആഗാശഗോളങ്ങളും ഭൂമിയും ഭൂമിയിലെ ഓരോ ചരാചരങ്ങളും പരസ്പരാകര്‍ഷണത്താല്‍ മാത്രം നിലനില്‍ക്കുന്നു; പ്രവര്‍ത്തിക്കുന്നു.
'പരസ്പരാകര്‍ഷണ'മെന്ന് പറയുമ്പോഴും എഴുതുമ്പോഴും വളരെ ലളിതമായി തോന്നാം. എന്നാല്‍ ആ പ്രതിഭാസത്തിന്റെ പ്രകാശം പ്രപഞ്ചത്തിന്റെ അനന്തതയില്‍ നിന്ന് മനുഷ്യഹൃദയത്തിന്റെ അകക്കാമ്പ് വരെ പരന്നിരിക്കുന്നു. അനേകായിരം പ്രകാശവര്‍ഷങ്ങള്‍ അകലെയുള്ള നക്ഷത്രങ്ങള്‍ മുതല്‍ നമ്മുടെ തൊട്ടുമുമ്പില്‍ കാണുന്ന ഏറ്റവും ലളിതമായ വസ്തുക്കള്‍ വരെ നിലനില്‍ക്കുന്നത് പരസ്പരാകര്‍ഷണം നിമിത്തമാണ്. നമ്മെ ഓരോരുത്തരെയും പരസ്പരം ബന്ധിപ്പിക്കുന്നതും മറ്റൊന്നല്ല. പൂമ്പാറ്റകള്‍ പൂക്കളിലേക്കെത്തുന്നതും മണ്ണിലെ ജൈവവസ്തുക്കള്‍ സസ്യാഹാരങ്ങളായി ചെടികളിലേക്കെത്തുന്നതും ആകര്‍ഷണമല്ലാതെ പിന്നെന്താണ്? അതുതന്നെയാണ് 'സ്‌നേഹം' എന്ന ശബ്ദം കൊണ്ടര്‍ത്ഥമാക്കുന്നതും.
'പ്രേമമെന്ന പ്രതിഭാസത്തെ ഭൗതികമായി കാണാന്‍ സാധിക്കില്ല, ശരിതന്നെ. പക്ഷെ, അത് ദാഹജലം പോലെ, ശ്വാസവായുപോലെ, ഒരു സത്യമാണ്. അത് ചലിക്കുന്ന, പ്രവര്‍ത്തിക്കുന്ന, ജീവിക്കുന്ന ഒരു മഹാശക്തിയാണ്. സമുദ്രത്തിലെ തിരമാല പോലെ ഒരു മഹാശക്തിയായി അത് പ്രവഹിച്ചുകൊണ്ടേയിരിക്കുന്നു'
-പ്രിട്ടന്‍സ് മള്‍ഫോര്‍ഡ്
അത്, തന്റെ കുടുംബത്തെ മാത്രം സ്‌നേഹിക്കുന്നതില്‍ നിന്നും തന്റെ ജാതിയില്‍പെട്ടവരെ മാത്രം സ്‌നേഹിക്കുന്നതില്‍ നിന്നും തന്റെ മതത്തില്‍ വിശ്വസിക്കുന്നവരെ മാത്രം സ്‌നേഹിക്കുന്നതില്‍ നിന്നും വളരെ വളരെ ഉയരത്തിലാണ്. 'തന്നെപ്പോലെ തന്റെ അയല്‍ക്കാരനെയും സ്‌നേഹിക്കുക' എന്ന് കേള്‍ക്കുമ്പോഴും 'അന്യന്റെ ശബ്ദം സംഗീതം പോലെ ശ്രവിക്കണ'മെന്ന് പറയുമ്പോഴും നമുക്കൊരു വികാരവുമുണ്ടാകാത്തത്, അതിനോട് നമ്മുടെ മനോഭാവം നെഗറ്റീവായതുകൊണ്ടാണ്. നമ്മുടെ സ്‌നേഹം നമ്മുടെ വ്യക്തിതാല്‍പര്യത്തില്‍ ലയിച്ചുപോയതുകൊണ്ടാണ്. സ്‌നേഹിക്കപ്പെടുന്നവരുടെ സ്വാതന്ത്ര്യത്തെക്കുറിച്ച്, അല്ലെങ്കില്‍ അയാളുടെ താല്‍പര്യത്തെക്കുറിച്ച് നമ്മള്‍ ചിന്തിക്കാറേയില്ലല്ലോ. 'സ്‌നേഹം സ്വാതന്ത്ര്യമാണെ'ന്ന് കേട്ടിട്ടുണ്ട്. പക്ഷെ, വൈകാരികമായി അനുഭവിച്ചിട്ടില്ല.
സ്‌നേഹമൊരു നിര്‍മ്മാണ ശക്തിയാണ്. ജീവിതത്തിലെ എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളും നന്മയും പോസിറ്റീവ് മനോഭാവവും ഉണ്ടാവുന്നത് സ്‌നേഹത്തില്‍ നിന്ന് മാത്രമാണ്. അതുതന്നെയാണ് നാം പറയുന്ന പ്രകൃതി ശക്തി (ചമൗേമൃമഹ ജീംലൃ) ഭൂമിയുടെ ഗുരുത്വാകര്‍ഷണം പോലെ, ഇലക്‌ട്രോ മാഗ്നറ്റിസം പോലെ, അതിനെ ഇന്ദ്രിയങ്ങള്‍ക്ക് കാണാന്‍ സാധിക്കില്ലെങ്കിലും അതിന്റെ ശക്തി വര്‍ണനാതീതമാണ്. സ്‌നേഹമില്ലെങ്കില്‍ നമ്മള്‍ ജനിക്കുമായിരുന്നോ, നമ്മള്‍ ജീവിച്ചിരിക്കുമായിരുന്നോ, ഈ ഭൂമുഖത്ത് ഏതെങ്കിലുമൊരു ജീവിയുണ്ടാകുമായിരുന്നോ... ഇപ്പോള്‍ നമ്മളാസ്വദിക്കുന്ന എല്ലാ ശാസ്ത്രീയ കണ്ടുപിടിത്തങ്ങളും അതിലേക്കാകര്‍ഷിക്കപ്പെട്ടതുകൊണ്ടുമാത്രം ഉരുത്തിരിഞ്ഞുവന്നതാണ്. 
ഒരു മേഖലയോട് പ്രത്യേക സ്‌നേഹമില്ലായിരുന്നെങ്കില്‍ ആ മേഖലയില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞന് അല്ലെങ്കില്‍ ശാസ്ത്രജ്ഞന്മാരുടെ കൂട്ടായ്മക്ക് അവിടെ വിജയിക്കാന്‍ സാധിക്കുമായിരുന്നോ? ഭൂമിയിലെ ഏത് ജീവിതമേഖലയെടുത്താലും അതിന്റെ ജനനത്തിനും നിലനില്‍പിനും പുരോഗതിക്കും അടിസ്ഥാനം അമിത താല്‍പര്യം അല്ലെങ്കില്‍ സ്‌നേഹമാണെന്ന് കാണാം. അതുകൊണ്ടുതന്നെയാണ് മഹാകവി ഉള്ളൂര്‍
'ഒരൊറ്റ മതമുണ്ടുലകിന്നുയിരാം
പ്രേമമതൊന്നല്ലോ,
പരക്കെ നമ്മെ പാലമൃതൂട്ടും
പാര്‍വണ ശശിബിംബം' എന്ന് പാടിയതും 'സ്‌നേഹമാണഖിലസാരമൂഴിയില്‍
സ്‌നേഹവ്യാഹതിതന്നെ മരണം' എന്ന് കുമാരനാശാന്‍ നമ്മെ പഠിപ്പിച്ചതും.


================================




അപ്രതീക്ഷിതമായ ഒരു അപകടം ജീവിതത്തിൽ സംഭവിച്ചാൽ അതോടെ എല്ലാം തീർന്നു എന്ന മട്ടിൽ കണ്ണീരൊഴുക്കി ഒറ്റപ്പെടലിലേക്ക് ഒതുങ്ങിക്കൂടുന്നവർക്ക് പ്രചോദനമാകും ഈ പെൺകുട്ടിയുടെ ജീവിത കഥ.തൻെറ അതിജീവനത്തിൻെറ കഥ അവൾ പങ്കുവെയ്ക്കുന്നത് ഹ്യൂമെൻസ് ഓഫ് ബോംബെ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ്.

ഈ പെൺകുട്ടിയുടെ പേര് മാൻസി ജോഷി. മുംബെയിൽ സോഫ്റ്റ്‌വെയർ എഞ്ചിനീയറായി ജോലിചെയ്യുന്ന ഇവൾ ജീവിത കഥ പറഞ്ഞു തുടങ്ങുന്നതിങ്ങനെ...

ടൂവീലറിൽ ജോലിസ്ഥലത്തേക്ക് പോയപ്പോഴാണ് പെട്ടന്ന് ഒരു ചരക്കുലോറി എന്നെ ഇടിച്ചു തെറിപ്പിച്ചത്. എൻെറ ഇടതുകാൽ ചതഞ്ഞരഞ്ഞത് ഞാൻ അറിഞ്ഞു. ആ അപകടം പക്ഷെ ലോറി ഡ്രൈവറിൻെറ തെറ്റുകൊണ്ടല്ല ഉണ്ടായത്. അവിടെ അയാളുടെ കാഴ്ചയെ മറച്ച ഒരു തൂൺ ഉണ്ടായിരുന്നു.അതാണ് ആ അപകടം ഉണ്ടാക്കിയത്. അപകടം കണ്ട് പെട്ടന്ന് അവിടെ ഓടിക്കൂടിയ നാട്ടുകാരെല്ലാം ചേർന്ന് എന്നെ ഹോസ്പിറ്റലിലെത്തിച്ചു.അപ്പോൾ സമയം രാവിലെ ഒൻപതരയോ മറ്റോ ആയിക്കാണും.വൈകിട്ട് അഞ്ചരയ്ക്കായിരുന്നു എൻെറ കാലിൻെറ ശസ്ത്രക്രിയ.

എൻെറ കാൽ സംരക്ഷിക്കുവാൻ ഡോക്ടർമാർ അവരാൽ ആവതെല്ലാം ചെയ്തു. പക്ഷെ തുടർന്നുള്ള ദിവസങ്ങളിൽ ഇൻഫക്ഷൻ ബാധിച്ചപ്പോൾ കാൽ മുറിച്ചുമാറ്റേണ്ട അവസ്ഥ വന്നു. അതിനായി എൻെറ അനുവാദം വാങ്ങാനെത്തിയ ഡോക്ടറോട് ഞാൻ ചോദിച്ചു എന്തിനാണ് താങ്കൾ ഇനിയും കാത്തു നിൽക്കുന്നത്? കാൽ മുറിച്ചുകളയേണ്ടി വരുമെന്ന് എനിക്ക് അറിയാമായിരുന്നു എന്ന്.

ഈ കഠിനയാതനയിലൂടെ കടന്നുപോയ എൻെറ മുന്നിൽ രണ്ട് വഴിയേ ഉണ്ടായിരുന്നുള്ളൂ. ഒന്നുകിൽ ഇത് എൻെറ വിധിയാണെന്നു കരുതി കരഞ്ഞു കാലംകഴിക്കുക അല്ലെങ്കിൽ എൻെറ ഈ അവസ്ഥ മനസുകൊണ്ട് അംഗീകരിച്ച് ജീവിതം മുന്നോട്ടു കൊണ്ടുപോവുക.ഇതിൽ രണ്ടാമത്തെ വഴിയാണ് ഞാൻ തിരഞ്ഞെടുത്തത്.

ആശുപത്രിയിൽ എന്നെ കാണാൻ വരുന്നവർ സഹതാപത്തോടെ നോക്കുമ്പോൾ ഞാൻ തമാശകൾ പറഞ്ഞ് അവരെ ചിരിപ്പിക്കും.പിന്നെ വയ്പുകാൽ വെച്ച ശേഷം ഫിസിയോതെറാപ്പിയിലൂടെ ഞാൻ വീണ്ടും നടക്കാൻ പഠിച്ചു. ഫക്ഷേ അപ്പോഴൊക്കെ എൻെറ വലിയ പേടി ഇനി ബാഡ്മിൻറൺ കളിക്കാൻ പറ്റുമോ എന്നായിരുന്നു. കാരണം കുട്ടിക്കാലം മുതൽ ബാഡ്മിൻറൺ എൻെറ പാഷനായിരുന്നു.

എന്നാൽ ഞാൻ ഭയപ്പെട്ടപോലെ ഒന്നും സംഭവിച്ചില്ല. നടക്കാൻ അൽപ്പം പ്രയാസം നേരിട്ടെങ്കിലും ഞാൻ നന്നായി ബാഡ്മിൻറൺ കളിച്ചു തുടങ്ങി. മാത്രവുമല്ല കോർപറേറ്റ് ബാഡ്മിൻെറൺ ടൂർണമെൻറിൽ മെഡലുകളും നേടിത്തുടങ്ങി.

ഇതിനിടെയിലാണ് എന്നെപോലെ ശാരീരികവൈകല്യമുള്ള ഒരാൾ നാഷണൽ ലെവലിൽ ബാഡ്മിൻറൺ മൽസരത്തിൽ പങ്കെടുക്കണമെന്ന് എന്നോട് പറയുന്നത്.തുടർന്ന് നടന്ന നാഷണൽ ലെവൽ മൽസരത്തിൽ എനിക്ക് കുറെ മെഡലുകൾ ലഭിച്ചു. മാത്രവുമല്ല 2015 ൽ ഇംഗ്ലണ്ടിൽ വെച്ചു നടന്ന പാരാബാഡ്മിൻറൺ വേൾ്ഡ് ചാംപ്യെൻഷിപ്പിൽ എനിക്ക് സിൽവർ മെഡൽ ലഭിച്ചു.

ഇപ്പോൾ ദിവസത്തിൽ അഞ്ച് മണിക്കൂറോളം ഞാൻ പരിശീലനം നടത്തുന്നുണ്ട്. സോഫ്റ്റ്വെയർ എഞ്ചിനീയർ എന്ന ജോലിക്ക് തടസം വരാത്ത വിധത്തിൽ ഞാൻ എൻെറ ദിനചര്യകളെ ക്രമീകരിച്ചു. സ്കൂബ ഡൈവിങ്ങിൽ പരിശീലനം ഏറെക്കുറെ പൂർത്തിയാക്കി.ഇന്ത്യയിലെ ഒട്ടുമിക്ക സ്ഥലങ്ങളിലേക്കും യാത്രപോയി.

ഇപ്പോൾ ആളുകൾ ചോദിക്കുന്നത് എങ്ങനെ ഇത്രയും കാര്യങ്ങൾ ചെയ്യാൻ പറ്റുന്നു എന്നാണ്. അപ്പോൾ അവരോട് ഞാൻ തിരിച്ചു ചോദിക്കും. (ഇതിൽ നിന്നൊക്കെ അവരെ തടയുന്നതെന്താണെന്ന്) what’s stopping you?’ എന്ന്.

പുഞ്ചിരിക്കുന്ന മുഖത്തോടെ അവൾ ഈ ചോദ്യം ചോദിക്കുമ്പോൾ കുഞ്ഞുകുഞ്ഞു കാര്യങ്ങളുടെ പേരിൽ മനസിൽ നെഗറ്റീവ് ചിന്ത നിറയ്ക്കുന്ന മനസിനോട് നമുക്കും ഗുഡ്ബൈ പറയാൻ തോന്നും.
=========================


ജീവിതം, ചില പോസിറ്റീവ് ചിന്തകള്‍

  • ശുഭചിന്തയുടെ ശക്തി
  • ജീവിതം മാറ്റി മറിക്കാന്‍ 21 ദിവസങ്ങള്‍ !
  • പ്രകാശമുള്ള ചിന്തകൾ
  • വിജയത്തിന് കുറുക്കുവഴികളില്ല.
  • നിങ്ങളുടെ കുഞ്ഞിനെ എങ്ങനെ മിടുമിടുക്കരാക്കാം


ആഗ്രഹങ്ങള്‍ നിങ്ങളെത്തേടി വരും; ഒന്നു മനസു വെച്ചാല്‍.




മാറ്റം നിങ്ങളുടെ മനോഭാവം



ഡിപ്രെഷൻ (വിഷാദരോഗം)

===================================

"നമ്മുടെ സമൂഹം നന്നാകണമെങ്കില്‍ വ്യക്തികള്‍ തന്നെ പരിശ്രമിക്കണം. അവന്‍ അങ്ങിനെ ഇവന്‍ ഇങ്ങിനെ എന്ന് ചിന്തിക്കുന്നതിനു മുമ്പ് ഞാന്‍ ശരിയാണോ എന്ന് ചിന്തിച്ചാല്‍ നാമെന്ന സമൂഹത്തിന്റെ ഭാഗം നന്നാകുകകയും ക്രമേണ സമൂഹവും നന്നാകും"





Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ