കൈനിറയെ ബിരുദങ്ങള്‍, എന്നിട്ടും മലയാളി തൊഴില്‍ തേടി അലയുന്നു?

കൈനിറയെ ബിരുദങ്ങള്‍, എന്നിട്ടും മലയാളി തൊഴില്‍ തേടി അലയുന്നു?
 യോടെക്‌നോളജിയില്‍ ബിരുദാനന്തര ബിരുദമെടുത്ത്‌ അലോപ്പതി മരുന്ന്‌ വിതരണ കമ്പനിയില്‍ കണക്കെഴുതാന്‍ പോകുന്നവര്‍. എന്‍ജിനീയറിംഗ്‌ ബിരുദമെടുത്ത്‌ ലാസ്റ്റ്‌ ഗ്രേഡ്‌ ടെസ്റ്റ്‌ എഴുതാന്‍ പി.എസ്‌.സി കോച്ചിംഗിന്‌ പോകുന്നവര്‍. എം.ബി.എ ബിരുദമെടുത്ത്‌ ജോലിയില്‍ പ്രവേശിച്ചാല്‍ ഫയല്‍ ചെയ്യാന്‍ പേപ്പര്‍ പഞ്ച്‌ ചെയ്യേണ്ടത്‌ എങ്ങനെയെന്ന്‌ അറിയാന്‍ വിഷമിക്കുന്നവര്‍... ഇത്‌ ഒരു പക്ഷേ കേരളത്തില്‍ മാത്രം കാണുന്ന പ്രതിഭാസമായിരിക്കും. ഒരു കല്ലെടുത്തെറിഞ്ഞാല്‍ അത്‌ വീഴുന്നത്‌ ഏതെങ്കിലും എന്‍ജിനീയറിംഗ്‌ ബിരുദധാരിയുടെ ദേഹത്തായിരിക്കുമെന്ന്‌ രസികനായൊരു ബിസിനസുകാരന്‍ പറഞ്ഞതിനെ വെറും തമാശയായി തള്ളിക്കളയാനാകില്ല. അതാണ്‌ കേരളത്തിലെ അവസ്ഥ. യുവാക്കളുടെ കൈനിറയെ ബിരുദങ്ങള്‍. പക്ഷേ, മനസിനിണങ്ങിയ, വരുമാനം കിട്ടുന്ന തൊഴില്‍ അന്വേഷണമാണ്‌ ഇവരുടെ പ്രധാന ജോലി. കേരളീയ യുവത്വം എന്തേ ഇങ്ങനെ ആകുന്നു?
ഇതിനുള്ള കാരണം തേടി പോകുമ്പോള്‍ ആദ്യം പ്രതിക്കൂട്ടിലാകുന്നത്‌ കേരളത്തിന്റെ സ്വന്തം വിദ്യാഭ്യാസ സംവിധാനം തന്നെ. രണ്ടാമതായി മാതാപിതാക്കളുടെ മനോഭാവം. ദിശാബോധമില്ലായ്‌മ, സാമൂഹിക സാഹചര്യങ്ങള്‍, മലയാളിയുടെ തനതായ സ്വഭാവ സവിശേഷതകള്‍, ഓരോ ജോലിക്കും അതിന്റേതായ മാന്യത കല്‍പ്പിക്കാത്തത്‌... അങ്ങനെയങ്ങനെ ആ നിര നീളുന്നു.
പക്ഷേ ഇതിനിടയില്‍ അധികമാരും കാണാതെ പോകുന്ന ചില ഘടകങ്ങളുണ്ടണ്ടണ്ട്‌. അതിലൊന്നാണ്‌ കേരളീയര്‍ക്കിടയില്‍ അധികം വേരോട്ടമില്ലാത്ത സംരംഭകത്വ മനോഭാവം. മറ്റൊന്ന്‌ എവിടെയും എന്നും വേറിട്ട്‌ നില്‍ക്കുന്ന, ചുറ്റിലുമുള്ള സമൂഹത്തില്‍ അലിഞ്ഞു ചേരാന്‍ വിസമ്മതിക്കുന്ന മനോഭാവവും. കേരളീയ സമൂഹത്തില്‍ ഏറെ തെറ്റിദ്ധരിക്കപ്പെട്ടിരിക്കുന്ന വാക്കുകളിലൊന്നാണ്‌ സംരംഭകന്‍ എന്നത്‌. സ്വന്തമായി ബിസിനസ്‌ നടത്തുന്നവന്‍ മാത്രമല്ല സംരംഭകന്‍. സ്വന്തം കഴിവും ദൗര്‍ബല്യവും കണ്ടറിഞ്ഞ്‌ മികവാര്‍ജിക്കാന്‍ വേണ്ടി അനുദിനം ശ്രമിക്കുന്നവനാണ്‌ സംരംഭകന്‍. ഉദ്യോഗസ്ഥനാകാന്‍ വേണ്ടി മാത്രം മക്കളെ പഠിപ്പിക്കുന്ന മാതാപിതാക്കളും വിദ്യാലയങ്ങളും കുട്ടികളില്‍ നിന്ന്‌ ബോധപൂര്‍വ്വം സംരംഭകത്വം എന്ന ആശയത്തെ അകറ്റി നിര്‍ത്തുമ്പോള്‍ അറിയുന്നില്ല,
അവര്‍ ആറ്റുനോറ്റ്‌ വാര്‍ത്തെടുക്കുന്ന കുട്ടി ഈ ലോകത്ത്‌ ഒന്നിനും കൊള്ളാത്തവരായി മാറുമെന്ന്‌.കൈയിലുള്ള ബിരുദങ്ങളും ആര്‍ജിച്ച അറിവും വെച്ച്‌ നേടുന്ന മികവിലേക്ക്‌ കുതിക്കാനും സംരംഭകത്വ മനോഭാവം വേണം. ഇതും നമ്മുടെ സിലബസില്‍ ഉള്‍പ്പെടുത്തേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.
കുട്ടികളില്‍ സംരംഭകത്വം വളര്‍ത്താന്‍ വിവിധ പദ്ധതികളില്‍ പെടുത്തി കേന്ദ്ര സര്‍ക്കാര്‍ സര്‍വകലാശാലകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കോടിക്കണക്കിന്‌ ഫണ്ട്‌ ചെലവിടുമ്പോള്‍ അതിന്റെ പത്തുശതമാനം പോലും വിനിയോഗിക്കാത്ത ഒരു സംസ്ഥാനമായി മാറിയിരിക്കുന്നു കേരളം.
ബിസിനസുകാരനെ ബൂര്‍ഷ്വ കുത്തക മുതലാളിയായും പണമുണ്ടാക്കുന്നതിനെ പാപമായും കാണുന്ന സാമൂഹിക സാഹചര്യത്തിന്റെ ബാക്കി പത്രം കൂടിയാണ്‌ സംരംഭകത്വത്തോടുള്ള മലയാളിയുടെ ഈ അകല്‍ച്ച. അത്‌ പക്ഷേ തകര്‍ക്കുന്നത്‌ ആധുനിക ലോകത്തിലെ കുട്ടികളുടെ ഭാവിയെ കൂടിയാണ്‌.
സ്വയമൊരു സംരംഭകനായി മാറുന്നവനേ ഇന്നത്തെ കാലത്ത്‌ ജീവിത വിജയം നേടാനാകൂ.
എവിടെയും വേറിട്ട്‌ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന മനോഭാവം കൂടി കേരളീയ യുവത്വത്തിന്റെ സാധ്യതകള്‍ക്ക്‌ കൂച്ചുവിലങ്ങിടുന്നുണ്ടണ്ട്‌. ഒരു കഥയുണ്ട്‌. ഇന്ത്യയില്‍ കച്ചവടം നടത്താനെത്തിയ പാഴ്‌സികളുടെ നേതാവിനോട്‌ ഒരു നാട്ടുരാജാവ്‌ ചോദിച്ചു. പുറം നാട്ടില്‍ നിന്നെത്തിയ നിങ്ങളെ എങ്ങനെ വിശ്വസിച്ച്‌ ഇവിടെ കച്ചവടം നടത്താന്‍ അവസരം നല്‍കും? ഇവിടുത്തെ സംസ്‌കാരവുമായി നിങ്ങള്‍ എങ്ങനെ യോജിച്ചുപോകും? ഇതിന്‌ നേതാവ്‌ മറുപടിയൊന്നും പറഞ്ഞില്ല. ഒരു ഗ്ലാസ്‌ വെള്ളവും കുറച്ച്‌ ഉപ്പും മാത്രം ചോദിച്ചു. ഗ്ലാസിലെ വെള്ളത്തിലേക്ക്‌ ഉപ്പിട്ട്‌ ഇളക്കിയ ശേഷം നേതാവ്‌ പറഞ്ഞു. ഇങ്ങനെ ഞങ്ങള്‍ ഈ സംസ്‌കാരവുമായും
നാടുമായും ഇണങ്ങി ചേരുമെന്ന്‌. രാജാവ്‌ സംപ്രീതനായി കച്ചവടം നടത്താന്‍ അവസരം നല്‍കി.
മലയാളിക്ക്‌ ഇല്ലാതെ പോകുന്നതും ഈ ലയന മനോഭാവം തന്നെ. അപരിചിതമായ സാഹചര്യങ്ങളുമായി ലയിച്ചുചേരുകയും അതിലെ അവസരങ്ങള്‍ കണ്ടെത്തുകയും ചെയ്യാതെ മലയാളി യുവത്വം രക്ഷപ്പെടാന്‍ പോകുന്നേയില്ല.
കേരളീയ യുവത്വത്തിന്റെ യഥാര്‍ത്ഥ പ്രശ്‌നമെന്താണ്‌? മികവുറ്റ മനുഷ്യശേഷിയെ വാര്‍ത്തെടുക്കാന്‍ എന്ത്‌ മാറ്റങ്ങള്‍ക്കാണ്‌ നാം വിധേയരാകേണ്ടത്‌? സമൂഹത്തിന്റെ വ്യത്യസ്‌ത തലങ്ങളിലുള്ള മൂന്ന്‌ പേരുടെ അഭിപ്രായങ്ങള്‍ ഇതൊടൊപ്പം.

`സംരംഭകത്വ സംസ്‌കാരം വന്നാല്‍ രക്ഷപ്പെടും'
മലയാളി യുവാക്കള്‍ തൊഴില്‍ തേടി അലയാനുള്ള കാരണത്തെ വിശകലനം ചെയ്യുകയാണ്‌ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സ്‌മോള്‍ എന്റര്‍പ്രൈസസ്‌ ആന്‍ഡ്‌ ഡെവലപ്‌മെന്റ്‌ ഡയറക്‌റ്റര്‍  ഡോ. പി.എം മാത്യു
കേരളത്തിലെ യുവാക്കള്‍ക്കിടയിലുള്ളത്‌ സ്വയം അടിച്ചേല്‍പ്പിക്കപ്പെട്ട തൊഴിലില്ലായ്‌മയാണ്‌. വിദ്യാഭ്യാസം എന്നത്‌ കാശ്‌ കിട്ടുന്നതിനുള്ള ഒരു കാര്യമായി മാറിയിരിക്കുന്നു. പണം എപ്പോഴെങ്കിലും കിട്ടിയാല്‍ പോര. പഠിച്ചിറങ്ങി കാത്തു നില്‍ക്കാതെ അപ്പോള്‍ തന്നെ കിട്ടണം. ഇത്‌ സംരംഭകത്വ മനോഭാവത്തിന്‌ എതിരായിട്ടുള്ള ഒന്നാണ്‌.
ഈയിടെ ഞാന്‍ ചെന്നൈയില്‍ പോയപ്പോള്‍ അവിടെ മലയാളികള്‍ നടത്തുന്ന ഹോട്ടലില്‍ കയറി. ചോറ്‌ ഓര്‍ഡര്‍ ചെയ്‌തു. നമ്മളോടുള്ള എല്ലാ ഇഷ്‌ടക്കേടും മുഖത്ത്‌ പടര്‍ത്തിക്കൊണ്ട്‌ സപ്ലൈയറുടെ മറുപടി വന്നു; ചോറിന്‌ കാല്‍ മണിക്കൂര്‍ കാത്തിരിക്കണം. വേണമെങ്കില്‍ ചപ്പാത്തി തരാം. വിശപ്പിന്റെ കാഠിന്യം കൊണ്ട്‌ ചപ്പാത്തിക്ക്‌ ഓര്‍ഡര്‍ കൊടുത്തു. അരമണിക്കൂര്‍ കഴിഞ്ഞിട്ടും ചപ്പാത്തിയെത്തിയില്ല. ക്ഷമ നശിച്ച്‌ പലവട്ടം ഹോട്ടല്‍ മുതലാളിയെ വിളിച്ചു. ഒരുവട്ടം മാത്രം അയാള്‍ അടുത്തേക്ക്‌ വന്നു. പിന്നാലെ ചപ്പാത്തിയെത്തി. തണുത്ത്‌ മരവിച്ചത്‌. പഴകിയ കറിയും. ബില്ല്‌ കൊടുത്തപ്പോള്‍, മുതലാളി പറഞ്ഞു തിരക്ക്‌ കാരണമാണ്‌ വൈകിയത്‌. ക്ഷമിക്കണം. ഞാന്‍ പറഞ്ഞു.
സഹോദരാ താങ്കളോട്‌ ഞാന്‍ ക്ഷമിച്ചിരിക്കുന്നു. പക്ഷേ ബിസിനസ്‌ ചെയ്യുന്നത്‌ എങ്ങനെയെന്ന്‌ അത്‌ വൃത്തിയായി ചെയ്യുന്നവന്റെ കടയില്‍ പോയി നിന്ന്‌ കണ്ട്‌ പഠിക്കണം.
ഇതാണ്‌ മലയാളിയുടെ സ്വഭാവം. സംരംഭകത്വം തൊട്ടു തീണ്ടിയിട്ടില്ല നമുക്ക്‌. നമ്മുടെ തൊഴിലന്വേഷകരിലും അതില്ല. പെട്ടിക്കട നടത്തുന്നവനും വ്യവസായം നടത്തുന്നവനും മാത്രമല്ല സംരംഭകന്‍. സ്വന്തം കഴിവും ദൗര്‍ബല്യവും തിരിച്ചറിയുകയും സാധ്യതകള്‍ കണ്ടെത്തി മുന്നേറുകയും ചെയ്യുന്നവരെല്ലാം സംരംഭകനാണ്‌. പക്ഷേ ഈ സംരംഭകത്വം എന്നത്‌ നൂലില്‍ കെട്ടിയിറക്കാന്‍ പറ്റില്ല. സംരംഭകത്വ സംസ്‌കാരം നമ്മുടെ മൂല്യബോധത്തില്‍ നിന്നും സമൂഹത്തിന്റെ താഴേ തട്ടില്‍ നിന്നും വരണം. ഇത്തരമൊരു സംസ്‌കാരമുണ്ടെങ്കില്‍ മാത്രമേ ഒരു ജോലി കണ്ടെത്താനും
അതില്‍ മികവാര്‍ജിക്കാനും സ്വയമൊരു `കോര്‍പ്പറേറ്റ്‌' ആയി മാറാനും നമുക്ക്‌ സാധിക്കൂ. ലോകത്തോട്‌ തന്നെ പ്രതിബദ്ധതയുള്ള, സമൂഹത്തിന്‌ തിരിച്ചെന്തെങ്കിലും നല്‍കണമെന്ന ബോധ്യമുള്ള യുവതലമുറയ്‌ക്കു മാത്രമേ മികവാര്‍ജിക്കാനാകൂ. യുവാക്കളെ മുന്നോട്ട്‌ നയിക്കുന്ന ഘടകങ്ങളും ഇതായിരിക്കണം.
കേരളത്തില്‍ പുതിയ വിഭാഗം ഉയര്‍ന്നുവരുന്നുണ്ട്‌. ഞാനതിനെ കൂലി എന്റര്‍പ്രണര്‍ എന്ന്‌ വിളിക്കാനാണ്‌ താല്‍പ്പര്യപ്പെടുന്നത്‌. ഇവര്‍ക്ക്‌ ഒരു ബിസിനസുണ്ടാകും. അതിനുവേണ്ടി കഠിനാധ്വാനം ചെയ്യും. ഉള്ളിന്റെയുള്ളിലുള്ള സംരംഭകത്വ മനോഭാവം കൊണ്ടും കഠിനാധ്വാനം കൊണ്ടും ഇത്തരം ബിസിനസുകള്‍ ഉരുണ്ട്‌ മുന്നോട്ടു പോകും. പക്ഷേ വളരില്ല. ഇത്തരം സ്ഥാപനങ്ങളില്‍ ഓഫീസ്‌ അസിസ്റ്റന്റുമാരായി കുറച്ചു പേരെ വേണ്ടിവരും. ബി ടെക്ക്‌ ബിരുദം നേടിയവന്‍ പോലും ആ പണിക്ക്‌ തയാറാകും. അവര്‍ക്ക്‌ പ്രത്യേകിച്ച്‌ ലക്ഷ്യമൊന്നും ഉണ്ടാവില്ല. കുറച്ചുനാള്‍ ഒരിടത്ത്‌ ജോലി ചെയ്യും. പിന്നെ മറ്റൊരിടത്ത്‌. അങ്ങനെയങ്ങനെ പോകും. കേരളത്തില്‍ നടക്കുന്നത്‌ ഇതാണ്‌. മലയാളി യുവത്വം തൊഴില്‍ തേടി അലയുന്നവരായി മാറുന്നതിന്റെ കാരണവും ഇതു തന്നെ.

`ഞാന്‍ മുഖ്യമന്ത്രി ആയാല്‍...'
ബിസിനസിന്റെ ഭാഗമായും അല്ലാതെയും നടത്തിയ ലോക സഞ്ചാരങ്ങള്‍ നല്‍കിയ ഉള്‍ക്കാഴ്‌ചയും തികച്ചും പ്രായോഗിക വീക്ഷണത്തില്‍ നിന്ന്‌ ഉരുത്തിരിഞ്ഞ ആശയങ്ങളും സമന്വയിപ്പിച്ച്‌ ഒരു ബിസിനസുകാരന്‍ കേരളത്തിലെ യുവ തലമുറ രക്ഷപ്പെടാന്‍ വേണ്ട ഒരു സമീപന രേഖ മുന്നോട്ടുവെക്കുന്നു. താന്‍ മുഖ്യമന്ത്രിയായാല്‍ നടപ്പിലാക്കുക ഈ സമീപന രേഖയായിരിക്കുമെന്ന്‌ വ്യക്തമാക്കുന്ന കൊച്ചിയിലെ ആസ്റ്റര്‍ എന്റര്‍പ്രൈസസിന്റെ പ്രസിഡന്റായ ജോണി ജോസഫ്‌ വിദ്യാഭ്യാസ വിചക്ഷണനല്ല. പക്ഷേ സ്വന്തം വീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ മക്കള്‍ക്ക്‌ വിദ്യാഭ്യാസം നല്‍കി അവരെ വിജയികളാക്കിയിട്ടുണ്ട്‌ ഈ പിതാവ്‌. ഈ ആശയങ്ങള്‍ തുറന്ന ചര്‍ച്ചകള്‍ക്കായി വിടുന്നു
l സ്‌കൂള്‍ സിലബസിന്റെ 30 ശതമാനം വെട്ടിച്ചുരുക്കും.
2. വീടുകളിലേക്ക്‌ പുസ്‌തകം കൊടുത്തുവിടുന്നത്‌ അവസാനിപ്പിക്കും. ട്യൂഷനില്ല. ഹോം വ ര്‍ക്കും.
 3. സ്‌കൂള്‍ സമയം രാവിലെ ഏഴ്‌ മുതല്‍ ഉച്ചയ്‌ക്ക്‌ 12 വരെയാക്കും. ഒരു മണി മുതല്‍ മൂന്ന്‌ മണി വരെ ഗെയിംസ്‌, സ്‌പോര്‍ട്‌സ്‌, സാഹിത്യചര്‍ച്ചകള്‍ എന്നിവക്കായി മാറ്റിവെക്കും. ഒരു മണിക്കൂര്‍ കുട്ടികള്‍ക്കും അധ്യാപകര്‍ക്കും നിര്‍ബന്ധിത ഫിസിക്കല്‍ ട്രെയ്‌നിംഗ്‌ ഏര്‍പ്പെടുത്തും.
 4. ഏഴാം ക്ലാസിലെത്തുന്ന എല്ലാ വിദ്യാര്‍ത്ഥികളും ടൈപ്പ്‌ റൈറ്റിംഗ്‌ ലോവര്‍ പാസായിരിക്കണം. പത്താംതരത്തിലെത്തുമ്പോഴേക്കും ഹയറും ഷോര്‍ട്ട്‌ ഹാന്‍ഡും പാസായിരിക്കണം. (ടൈപ്പ്‌ റെറ്റിംഗ്‌ ടൈപ്പ്‌ റൈറ്ററില്‍ പഠിക്കണമെന്നില്ല. അതിനുള്ള സോഫ്‌റ്റ്‌വെയര്‍ ഇപ്പോള്‍ ലഭ്യമാണ്‌. തന്റെ മൂന്ന്‌ മക്കളെയും സ്‌കൂള്‍ തലം മുതല്‍ ടൈപ്പ്‌ റൈറ്റിംഗ്‌ പഠിപ്പിച്ച ജോണി അവരുടെ കരിയറില്‍ മികവാര്‍ജിക്കാന്‍ ഇതേറെ സഹായകരമായിട്ടുണ്ടെന്നും സാക്ഷ്യങ്ങള്‍ നിരത്തി പറയുന്നു.)
 5. ഒന്നാം ക്ലാസ്‌ മുതല്‍ ഹെല്‍ത്ത്‌ സയന്‍സ്‌ പഠിപ്പിക്കും. 90 ശതമാനം ജീവിതശൈലി അസുഖങ്ങളും മതിയായ ഹെല്‍ത്ത്‌ എഡ്യൂക്കേഷനിലൂടെ ഒഴിവാക്കാനാകും.
 6. സന്മാര്‍ഗ പാഠങ്ങളും ഒരു പൗരന്റെ കടമകളും ടോയ്‌ലറ്റ്‌ എങ്ങനെ ഉപയോഗിക്കണമെന്നതും പാഠ്യ പദ്ധതിയില്‍ ഉള്‍പ്പെടുത്തും.
 7. സ്‌കൂളുകളില്‍ മികച്ച ടോയ്‌ലറ്റ്‌ സൗകര്യം ഏര്‍പ്പെടുത്തും. ശരിയായ പോഷണം നല്‍കുന്ന ഉച്ചക്ഷണം സ്‌കൂളുകളിലെ അടുക്കളകളില്‍ തന്നെ പാകം ചെയ്‌ത്‌ കുട്ടികള്‍ക്ക്‌ നല്‍കും.
 8. കൃഷിയെ കുറിച്ചുള്ള അവബോധം കുട്ടികള്‍ക്ക്‌ നല്‍കാന്‍ ഞാറ്‌ നടുന്ന വേളയില്‍ വിദ്യാര്‍ത്ഥികളെയും കുട്ടികളെയും അതില്‍ പങ്കാളികളാക്കും. കര്‍ഷകരുടെ സഹായികളായി കുട്ടികളെയും കൂട്ടും. അത്തരം അവസരത്തില്‍ സ്‌കൂളുകള്‍ക്ക്‌ അവധി നല്‍കിയാലും കുഴപ്പമില്ല.
 9. പഠനത്തിന്റെ 50 ശതമാനം മാത്രം മതി ക്ലാസ്‌ റൂമില്‍. ബാക്കി 50 ശതമാനം റയ്‌ല്‍വേ സ്റ്റേഷന്‍, പോസ്റ്റ്‌ ഓഫീസ്‌, കപ്പല്‍ശാല, വിമാനത്താവളം തുടങ്ങിയ പൊതു ഇടങ്ങളിലെ സന്ദര്‍ശനങ്ങളിലൂടെയെന്നത്‌ ഉറപ്പാക്കും.
 10. പൊളിറ്റിക്‌സ്‌ പാഠ്യപദ്ധതിയിലുള്‍പ്പെടുത്തും. ഇന്ത്യന്‍ ഭരണഘടനയെ കുറിച്ച്‌ ആഴത്തില്‍ പഠിപ്പിക്കും.
 11. എല്ലാ സ്‌കൂളിലും അഞ്ചാം തരം മുതല്‍ വൊക്കേഷണല്‍ ട്രെയ്‌നിംഗ്‌ നല്‍കും.
 12. അമേരിക്ക, കാനഡ, ബ്രിട്ടന്‍, ഓസ്‌ട്രേലിയ, ന്യൂസിലന്റ്‌ എന്നിവിടങ്ങളില്‍ നിന്ന്‌ 5000 ഇംഗ്ലീഷ്‌ അധ്യാപകരെ `ഇറക്കുമതി' ചെയ്യും. ഇവരെ എല്ലാ സ്‌കൂളുകളിലും നിയമിക്കും. അധ്യാപക രക്ഷാകര്‍തൃ സമിതികളുടെ സഹകരണത്തോടെ ഇവരുടെ വേതന തുക രക്ഷാകര്‍ത്താക്കളില്‍ നിന്ന്‌ പിരിച്ചെടുത്ത്‌ നല്‍കും.
 13. 250 എന്‍ജിനീയറിംഗ്‌ കോളെജുകള്‍, 100 മെഡിക്കല്‍ കോളെജുകള്‍, 750 നേഴ്‌സിംഗ്‌ കോളെജുകള്‍, 750 ഐ.ടി.സികള്‍ തുടങ്ങിയവ സ്ഥാപിക്കും. 25 കോളെജുകള്‍ക്കായി ഒരു സര്‍വകലാശാല സ്ഥാപിക്കും. ഈ സര്‍വകലാശാലകളാകും അതിനു കീഴിലെ കോളെജുകളിലെ അടിസ്ഥാന സൗകര്യങ്ങളും വിദ്യാഭ്യാസ നിലവാരവും ശ്രദ്ധിക്കുക. ഇതിനായി കര്‍ശന നിബന്ധനകളും കൊണ്ടുവരും. ഓരോ കോളെജിനും അതത്‌ മാനേജ്‌മെന്റുകളുടെ താല്‍പ്പര്യത്തിന്‌ അനുസരിച്ച്‌ ഫീസ്‌ ഈടാക്കാം. അടിസ്ഥാന സൗകര്യങ്ങളും ഏര്‍പ്പെടുത്താം. പക്ഷേ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും അഞ്ച്‌ ശതമാനം സീറ്റ്‌ സമൂഹത്തിലെ മിടുക്കരായ പാവപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി സംവരണം ചെയ്‌തിരിക്കണം. ഇതിലൂടെ സര്‍ക്കാരിന്‌ ആയിരക്കണക്കിന്‌ സീറ്റുകള്‍ ലഭിക്കും. സാമൂഹ്യനീതി നടപ്പാക്കുകയും ചെയ്യാം.
 14. സ്‌കൂള്‍ തലം മുതല്‍ സംരംഭകത്വ പരിശീലന പരിപാടികള്‍ സംഘടിപ്പിക്കും. നിലവില്‍ ഒരു വിദ്യാഭ്യാസ സ്ഥാപനവും ഇതിന്‌ വേണ്ടത്ര ഊന്നല്‍ നല്‍കുന്നില്ല. സംരംകത്വ മനോഭാവം വളര്‍ന്നാല്‍ യുവാക്കള്‍ക്ക്‌ ഏത്‌ പുതിയ മേഖലയും സ്വയം കണ്ടെത്താനും അതിലൂടെ സമ്പത്ത്‌ ആര്‍ജ്ജിക്കാനും ഒട്ടനവധി പേര്‍ക്ക്‌ തൊഴിലുകള്‍ ലഭ്യമാക്കാനും സാധിക്കും. പബ്ലിക്‌ സ്‌പീക്കിംഗ്‌ സ്‌കില്‍ വളര്‍ത്താന്‍ പ്രത്യേക പരിശീലനവും നല്‍കും.

മലയാളി യാചകര്‍ പെരുകുന്നു!
വിദ്യാഭ്യാസ സംവിധാനത്തില്‍ തിരുത്തല്‍ അനിവാര്യമെന്ന്‌ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന അബ്‌ദുള്‍ ലത്തീഫ്‌
 ഒരിക്കല്‍ കാട്ടില്‍ വന്യജീവികള്‍ ചേര്‍ന്ന്ഒരു സ്‌കൂള്‍ തുടങ്ങാന്‍ തീരുമാനിച്ചു. എല്ലാവര്‍ക്കും മികച്ച വിദ്യാഭ്യാസം നല്‍കി ജീവിത വിജയം നേടുക എന്നതായിരുന്നു ലക്ഷ്യം. വിദ്യാര്‍ത്ഥികളായെത്തിയത്‌ പക്ഷി, മത്സ്യം, അണ്ണാന്‍, നായ, മുയല്‍, മന്ദബുദ്ധിയായ ആരല്‍ മത്സ്യം എന്നിവരായിരുന്നു.
 സമ്പൂര്‍ണ്ണ ശിക്ഷണം നടപ്പാക്കുന്നതിനുവേണ്ടി രൂപീകൃതമായ വിദഗ്‌ദ്ധ സമിതി പറക്കല്‍, നീന്തല്‍, മരം കയറല്‍, മാളമുണ്ടാക്കല്‍ എന്നിവ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തി. എല്ലാ വിഷയങ്ങളിലും എല്ലാവരും പരിശീലനം നേടണമെന്നത്‌ നിര്‍ബന്ധമായിരുന്നു.
പറക്കുന്നതില്‍ മിടുക്ക്‌ കാണിച്ചിരുന്ന പക്ഷിക്ക്‌ ആ വിഷയത്തില്‍ എപ്പോഴും ഉയര്‍ന്ന മാര്‍ക്ക്‌ നേടാന്‍ കഴിഞ്ഞു. എന്നാല്‍ മാള നിര്‍മ്മാണം പരിശീലിക്കുമ്പോള്‍ പക്ഷിയുടെ കൊക്ക്‌ പൊട്ടുകയും തൂവ്വല്‍ കൊഴിയുകയും ചെയ്‌തു. മരം കയറ്റത്തിലും നീന്തലിലും പരാജയം തന്നെയായിരുന്നു ഫലം. ഇതു മൂലമുണ്ടായ നിരാശ ക്രമേണ പക്ഷിയുടെ പറ
ക്കാനുള്ള കഴിവിനെയും ബാധിച്ചു. അണ്ണാനാണെങ്കില്‍ മരം കയറ്റത്തില്‍ മുന്നേറിയപ്പോള്‍ നീന്തലില്‍ തോറ്റുകൊണ്ടേയിരുന്നു. മത്സ്യത്തിന്‌ സ്വാഭാവികമായും നീന്തലിന്‌ ഉന്നത നിലവാരം പുലര്‍ത്താന്‍ സാധിച്ചു. പക്ഷെ വെള്ളത്തില്‍ നിന്ന്‌ പുറത്ത്‌ വരാന്‍ കഴിയാത്തത്‌ കൊണ്ട്‌ മറ്റെല്ലാ വിഷയത്തിനും തോറ്റു. കുരക്കുക എന്ന വിഷയം കൂടി പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്‌ നായ ഫീസടക്കാതെ ക്ലാസുകള്‍ ബഹിഷ്‌ക്കരിച്ച്‌ കൊണ്ടിരുന്നു. മുയല്‍ മാളങ്ങള്‍ ഉണ്ടാക്കുന്നതില്‍ മികവ്‌ പുലര്‍ത്തിയെങ്കിലും മരം കയറ്റത്തില്‍ പരാജയപ്പെട്ടു. മരം കയറ്റത്തിനിടക്ക്‌ തലക്ക്‌ പരിക്കേറ്റതിനാല്‍ മാളമുണ്ടാക്കലിന്‌ അവന്റെ പ്രകടനം മോശമായി. എല്ലാ വിഷയങ്ങളിലും ശരാശരി പ്രകടനം കാഴ്‌ച്ചവെച്ച മണ്ടനായ ആരല്‍ മത്സ്യമായിരുന്നു ക്ലാസില്‍ ഒന്നാം റാങ്ക്‌ കാരന്‍. എല്ലാവര്‍ക്കും സമ്പൂര്‍ണ്ണ ശിക്ഷണം നല്‍കാന്‍ കഴിഞ്ഞുവെന്ന്‌ പാഠ്യപദ്ധതി തയ്യാറാക്കിയ സമിതി ഉദ്‌ഘോഷിക്കുകയും ചെയ്‌തു.
 പ്രമുഖ മോട്ടിവേഷണല്‍ സ്‌പീക്കറും ഗ്രന്ഥകാരനും ബിസിനസ്‌ കണ്‍സള്‍ട്ടന്റുമായ ശിവ്‌ ഖേരയുടെ യു കാന്‍ വിന്‍ എന്ന ഗ്രന്ഥത്തില്‍ പറഞ്ഞിരിക്കുന്ന ഇക്കാര്യം നമ്മുടെ പ്രാഥമിക വിദ്യാഭ്യാസത്തെ കുറിച്ചും മലയാളികളെ സംബന്ധിച്ചും ശരിയല്ലേ? തൊഴിലന്വേഷകരായ യുവതി യുവാക്കളെ സൃഷ്‌ടിക്കുക മാത്രമാണ്‌ ഇന്നത്തെ വിദ്യാഭ്യാസം ചെയ്യുന്നത്‌. ബിരുദവും ബിരുദാനന്തരബിരുദവും കഴിഞ്ഞ്‌ പുറത്തിറങ്ങുന്നവന്‌ അവസരം കൊടുക്കാന്‍ ആളില്ലെങ്കില്‍ അവന്റെ ജീവിതം ഒരു യാചകന്‌ സമാനമല്ലേ. ഇന്ത്യ ഇന്ന്‌ സമ്പത്ത്‌ കൊണ്ട്‌ പൂത്തുലുഞ്ഞ്‌ നില്‍ക്കുമ്പോഴും, ലോകമെമ്പാടുമുള്ള പ്രൊഫഷണലുകള്‍ ഇന്ത്യയില്‍ അവസരത്തിന്‌ വേണ്ടി പരിശ്രമിക്കുമ്പോഴും മലയാളി മറുനാട്ടില്‍ രണ്ടാംകിട അടിമ വേലകള്‍ ചെയ്‌ത്‌ ഉപജീവിതത്തിന്‌ മാര്‍ഗം കണ്ടെത്തുന്നു. വിദ്യാഭ്യാസമെന്ന പേരില്‍ അവന്‌ നല്‍കിയതിന്റെ ഉല്‍പ്പന്നത്തിന്റെ ഗുണമേന്മയാണ്‌ അവന്‍ അനുഭവിക്കുന്നത്‌.  
courtesy: Dhanam Magazin

വിദേശത്തുനിന്നും തിരികെയെത്തിയ പ്രവാസികള്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാം

വിദേശത്തുനിന്നും നിതാഖത് ഉള്‍പ്പെടെ വിവിധ കാരണങ്ങളാല്‍ തിരികെയെത്തിയ പ്രവാസികള്‍ക്ക് പുനരധിവാസത്തിന്റെ ഭാഗമായി സുസ്ഥിര വരുമാനം ലഭ്യമാക്കുന്നതിന് സ്വയം തൊഴില്‍ സംരംഭം ആരംഭിക്കാന്‍ സഹായം നല്‍കുന്നതിന് നടപ്പാക്കിയിട്ടുള്ള പദ്ധതിയുടെ തുടര്‍ നടത്തിപ്പിന് നോര്‍ക്ക റൂട്ട്‌സ് ബാങ്കുകളുമായി ധാരണാപത്രം ഒപ്പുവച്ചു. കാനറ ബാങ്ക്, സൗത്ത് ഇന്ത്യന്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് എന്നിവയാണ് നോര്‍ക്ക റൂട്ട്‌സുമായി സഹകരിക്കുന്നത്.


ഈ തുകയുടെ പലിശ ഒഴിവാക്കിയാണ് മാസത്തവണ ബാങ്ക് തയ്യാറാക്കുന്നത്. ഇതിന് പുറമേ വായ്പ കൃത്യമായി തിരിച്ചടക്കുന്നവര്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന മൂന്ന് ശതമാനം പലിശയിളവ് നിലവില്‍ വായ്പ എടുത്ത 1072 ഗുണഭോക്താക്കള്‍ക്ക് വായ്പ എടുക്കുന്ന തീയതി മുതല്‍ നല്‍കാനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ട്.അപേക്ഷ സമര്‍പ്പിച്ചിട്ടുളളവരില്‍ നിന്നും സ്‌ക്രീനിങ് നടത്തി തെരഞ്ഞെടുക്കുന്നവര്‍ക്ക് നോര്‍ക്കയുടെ ശുപാര്‍ശ കത്ത് ഡിസംബര്‍ പത്ത് മുതല്‍ നോര്‍ക്ക റൂട്ട്‌സില്‍ നിന്നും ബാങ്കുകളിലേയ്ക്ക് അയയ്ക്കും. പുതിയ അപേക്ഷകള്‍ 2016 ജനുവരി ഒന്നു മുതല്‍ ഓണ്‍ലൈന്‍ വഴി സ്വീകരിക്കും. പദ്ധതി നടത്തിപ്പില്‍ മുന്‍വര്‍ഷം നേരിട്ട ബുദ്ധിമുട്ടുകള്‍ പരമാവധി ഒഴിവാക്കാന്‍ പദ്ധതിയുടെ തുടര്‍ നടത്തിപ്പില്‍ മാറ്റം വരുത്തിയിട്ടുണ്ട്. നിലവില്‍ വായ്പ എടുത്ത 1072 പേര്‍ക്കും നോര്‍ക്കയില്‍ നിന്നും പതിനഞ്ച് ശതമാനം മൂലധന സബ്‌സിഡി ലഭ്യമാക്കിയിട്ടുണ്ട്.

വായ്പ എടുത്ത ഗുണഭോക്താക്കള്‍ക്ക് വായ്പ കുടിശിക ഇല്ലെങ്കിലോ, കുടിശിക തീര്‍ക്കുന്ന മുറയ്‌ക്കോ പലിശ സബ്‌സിഡി തുക ബാങ്ക് മടക്കി നല്‍കും. പുതുതായി വായ്പ എടുക്കുന്നവരിലും നിലവിലുള്ളവരിലും കൃത്യമായി മാസത്തവണ തിരിച്ചടയ്ക്കുന്നവര്‍ക്ക് ത്രൈമാസ പലിശ കണക്കാക്കിയിട്ടുള്ള തുക തിരികെ ലഭ്യമാക്കും.

dated:12/07/2015,07 30 pm

സൗജന്യ സിവില്‍ സര്‍വിസ് പരിശീലനം:



സൗജന്യ സിവില്‍ സര്‍വിസ് പരിശീലനം: അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം:

നൂറുല്‍ ഇസ്ലാം സിവില്‍ സര്‍വിസ് അക്കാദമി സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന 2015ലെ സൗജന്യ സിവില്‍ സര്‍വിസ് പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. എട്ട് മുതല്‍ 12 വരെ ക്ളാസുകളിലെ വിദ്യാര്‍ഥികള്‍ക്കായി നടത്തുന്ന പ്രവേശപരീക്ഷയില്‍ ആദ്യത്തെ 60 റാങ്കുകളിലത്തെുന്നവര്‍ക്കാണ് സൗജന്യപരിശീലനം നല്‍കുക. ഇവര്‍ക്ക് യു.പി.എസ്.സി പരീക്ഷ എഴുതുന്നതുവരെ പരിശീലനം നല്‍കും. അപേക്ഷ നല്‍കേണ്ട അവസാന തീയതി ജൂലൈ 10. പ്രവേശപരീക്ഷ ജൂലൈ 15ന്. കൂടുതല്‍ വിവരങ്ങള്‍ക്ക് 9744048814, 9961721244 നമ്പറുകളില്‍ ബന്ധപ്പെടാം

ടെന്‍ഷന്‍ ഫ്രീ ജീവിതത്തിന്‌ ഒരു സാമ്പത്തിക രൂപരേഖ



ന്താണ്‌ നിങ്ങളുടെ സ്വപ്‌നങ്ങള്‍? ആര്‌ എപ്പോള്‍ ചോദിച്ചാലും പറയാന്‍ സ്വപ്‌നങ്ങളുടെ ഒരു ഭണ്‌ഡാരം തന്നെ കൈവശമുള്ളവരാണല്ലോ നാം ഓരോരുത്തരും. ഈ സ്വപ്‌നങ്ങളൊക്കെ നടക്കുമോ, ഇതൊക്കെ എന്നേയ്‌ക്ക്‌ യാഥാര്‍ത്ഥ്യമാക്കണമെന്നാണ്‌ നിങ്ങള്‍ കരുതുന്നത്‌, അതിന്‌ നിങ്ങള്‍ കണ്ടിരിക്കുന്ന വഴികള്‍ എന്തൊക്കെയാണ്‌-നിരന്തരം സ്വപ്‌നം കാണുന്ന നമ്മില്‍ പലരും ഈ ചോദ്യങ്ങള്‍ക്ക്‌ പലതിനും കൈമലര്‍ത്തും. എന്നാല്‍ സാമ്പത്തിക ആസൂത്രണം ഫലപ്രദമായി നടപ്പാക്കിയാല്‍ ഈ സ്വപ്‌നങ്ങളെല്ലാം നിങ്ങള്‍ക്ക്‌ അനായാസം കൈയെത്തിപ്പിടിക്കാം. വരുമാനത്തില്‍ നിന്ന്‌ ചെലവ്‌ കഴിച്ച്‌ ബാക്കിയെന്തെങ്കിലും നിങ്ങളുടെ കൈവശം ഉണ്ടാകാറുണ്ടോ, ഇത്‌ നിങ്ങള്‍ എവിടെയൊക്കെ നിക്ഷേപിക്കുന്നു, നിങ്ങള്‍ തുടര്‍ച്ചയായി നിക്ഷേപിക്കുന്നുണ്ടോ ഈ മൂന്ന്‌ ചോദ്യങ്ങളാണ്‌ നിങ്ങളുടെ സാമ്പത്തിക ഭാവി നിര്‍ണ്ണയിക്കുന്നത്‌. Read more----

പായസം... പായസമഹോല്സĵവം....!!!!

മഞ്ചേരി എന്‍.ജി. സീതാരാമയ്യര്‍

 
പഴയ തലമുറയിലെ പ്രശസ്ത പരമ്പരാഗത പാചകകലാ വിദഗ്ധനാണ് മഞ്ചേരി എന്‍.ജി. സീതാരാമയ്യര്‍ . പാചകകലാവിദഗ്ധന്‍. പാചകവിധികളെക്കുറിച്ച് പുസ്തകങ്ങള്‍ രചിച്ചു. 1894-ല്‍ പാലക്കാടാണ് മഞ്ചേരി എന്‍.ജി. സീതാരാമയ്യര്‍ ജനിച്ചത്. മഞ്ചേരിയില്‍ 'കാശി വിലാസം ഹോട്ടല്‍' ആരംഭിച്ചു. മദിരാശി ഗവണ്‍മെന്റും കേരളാ ഗവണ്‍മെന്റും പുസ്തകങ്ങളെ സ്‌കൂള്‍ ലൈബ്രറികള്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. 1970-ല്‍ അന്തരിച്ചു. ഭാര്യ: കാവേരി. വിവിധ തരം പായസങ്ങള്‍ തയ്യാറാക്കുന്ന വിധം മഞ്ചേരി എന്‍.ജി. സീതാരാമയ്യരിലൂടെ പരിചയപ്പെടാം. പതിനാറിലധികം പതിപ്പുകള്‍ വിറ്റുതീര്‍ന്ന ഭക്ഷ്യപാകവിധി എന്ന പുസ്തകത്തില്‍ നിന്ന്.

പരിപ്പു പ്രഥമന്‍
1
കിലോ ചെറുപയര്‍ ചീനച്ചട്ടിയിലിട്ടു വറുക്കുക, വറവായി എന്നറിയുന്നത് പയറ് പൊട്ടിതുടങ്ങുമ്പോഴാണ്, പൊട്ടി തുടങ്ങിയാല്‍ വാങ്ങി ചൂടാറി നിലത്തില്‍ഇട്ടു അമ്മിക്കുഴവികൊണ്ടോ തിരിക്കല്ലിലിട്ടോ പൊടിയാതെ പയറെല്ലാം ഉടച്ചു കുത്തിച്ചേറി തോല് കളഞ്ഞ് ഉണ്ടാവുന്ന പരിപ്പു കഴുകി കല്ലു കളഞ്ഞു പാത്രത്തിലിട്ടു 2 ലി വെള്ളം പകര്‍ന്നു വേവിക്കുക. വേവായാല്‍ 1കി.ഗ്രാം ശര്‍ക്കര കല്ലു കളഞ്ഞു മേല്‍പറഞ്ഞ പരിപ്പില്‍ ഇടുക. രണ്ടുംകൂടി തിളച്ച് കാല്‍ ലിറ്റര്‍ വറ്റിയ ഉടനെ വരിപഴുത്ത 3 നാളികേരം ചിരകി ഇടിച്ചു ചൂടുവെള്ളം പകര്‍ന്നു അരിച്ചു കിട്ടുന്ന പാല്‍ 1/2 ലിറ്റര്‍ സൂക്ഷിക്കുക. രണ്ടാമത് 1 ലി. ചൂടുവെള്ളം പകര്‍ന്നു തിരുമ്പി അരിച്ച പാല്‍ 1ലി, തിളക്കുന്ന പരിപ്പില്‍ പകരുക. നല്ലവണ്ണം തിളച്ചശേഷം ഒരു മാതിരി കൊഴുപ്പായി എന്നു കണ്ടാല്‍ വാങ്ങിവെച്ചു മേല്പറഞ്ഞ അര ലിറ്റര്‍ പാല്‍ എടുത്തുവെച്ചതു പകര്‍ന്നു ഏലത്തരി പൊടിച്ചിട്ടിളക്കി യോജിപ്പിക്കുക. വിളമ്പിയാല്‍ പതുക്കേയെ പരക്കാവൂ. 3ാം പാലില്‍ പരിപ്പു വേവിക്കാം, ചെറുപരിപ്പു വാങ്ങുന്നതായാല്‍ വറുക്കണം. 3 ലി ഉണ്ടാവും. (ചെറുപയര്‍ പരിപ്പ് വാങ്ങുന്നതും ഉപയോഗിക്കാം)

അടപ്രഥമന്‍
അര ലിറ്റര്‍ നാടന്‍ പച്ചരി കുതിര്‍ത്തി ഇടിച്ചു നേരിയ പൊടിയാക്കി വെള്ളം കാല്‍ ലിറ്ററോളം പകര്‍ന്നു അയവായി കുഴച്ചു ഇലയില്‍ ഓരോ ടീസ്പൂണ്‍ എടുത്ത് ഒഴിച്ചാല്‍ നല്ലവണ്ണം പരക്കത്തക്കവണ്ണം പകര്‍ന്നു മാവ് ഒലിക്കാതെ എല ചുരുട്ടുന്നതെല്ലാം തത്സമയം തന്നെ ആവിയില്‍ വെക്കുക. വേവായതെല്ലാം ഇലയോടുകൂടി പച്ചവെള്ളത്തിലിട്ടു ഇല കളഞ്ഞു അട വെള്ളത്തില്‍ കലക്കി വെള്ളം ഊറ്റിക്കളഞ്ഞു കിട്ടുന്ന അട മരപ്പാത്രത്തിലിട്ടു ഉളികൊണ്ടു കൊത്തി അരിമണിപോലെ ചെറുതാക്കി ഒരു പാത്രത്തിലാക്കി 1 കി.ഗ്രാം ശര്‍ക്കര അലിയിച്ചു കല്ലുകളഞ്ഞു മേപ്പടി പാത്രത്തില്‍ പകര്‍ന്നു 1 ലി. ചൂടുവെള്ളം പകര്‍ന്നു ഇടിച്ചു പിഴിഞ്ഞ പാല്‍ എടുത്തുവെക്കുക. രണ്ടാമതു 1 ലി വെള്ളം പകര്‍ന്നു കിട്ടുന്നതാണ് രണ്ടാം പാല്‍. ഒരുമാതിരി കൊഴുപ്പായെന്നു കണ്ടാല്‍ വാങ്ങിവെച്ച് ആദ്യത്തെ പാല്‍ അര ലിറ്റര്‍ ഇതില്‍ പകര്‍ന്നു ഇളക്കി യോജിപ്പിക്കുക. 2 ലി. ഉണ്ടാവും.

പാലട പ്രഥമന്‍
മേല്‍പ്രകാരം അട വേവിച്ചു കൊത്തിനുറുക്കിയതു പാത്രത്തിലിട്ട് 4 ലി. എരുമപ്പാലോ പശുവിന്‍പാലോ പകര്‍ന്നു 2 ലി. വറ്റിയെന്നു കണ്ടാല്‍ വാങ്ങിവെച്ചു 3/4 കി.ഗ്രാം കിഴക്കന്‍ പഞ്ചസാര ചേര്‍ത്തിളക്കി യോജിപ്പിക്കുക. 2 ലി. ഉണ്ടാവും.

മാമ്പഴ പ്രഥമന്‍
നാടന്‍ മാമ്പഴമോ, ഒളോര്‍ മാമ്പഴമോ ഏതെങ്കിലും ഒരുതരം മൂത്തു പഴുത്തത് 25 എണ്ണം തോലും അണ്ടിയും കളഞ്ഞു കുഴമ്പ് ഉരുളിയില്‍ പിഴിഞ്ഞ് അടുപ്പത്തു വെച്ചു കാല്‍ ലിറ്റര്‍ വെള്ളം പകര്‍ന്നു ഇളക്കി വേവിക്കുക. വേവായി എന്നു കണ്ടാല്‍ 1 കി.ഗ്രാം ശര്‍ക്കര വെള്ളത്തില്‍ അലിയിച്ചു അരിച്ചു കല്ലു കളഞ്ഞു മേപ്പടി ഉരുളിയില്‍ പകര്‍ന്നു ഇളക്കി ഒരുമാതിരി വറ്റി കട്ടിയായി എന്നു കണ്ടാല്‍ 2 നാളികേരം അര ലിറ്റര്‍ ചൂടുവെള്ളം പകര്‍ന്നു ഇടിച്ചു പിഴിഞ്ഞു അരിച്ച പാല്‍ ഉരുളിയില്‍ പകര്‍ന്നു വറ്റിയശേഷം വാങ്ങിവെച്ചു കുരുവില്ലാത്ത മുന്തിരിങ്ങ 100 ഗ്രാം ചൂടുവെള്ളത്തില്‍ കഴുകി വെള്ളം വറ്റി മേപ്പടി പ്രഥമനില്‍ ഇട്ട് ഇളക്കി യോജിപ്പിച്ചു വെക്കുക. ഇലയില്‍ വിളമ്പിയാല്‍ പതുക്കെയേ പരക്കാവൂ. ആ തോതില്‍ പാല്‍ ഒഴിക്കുന്നതിന്റെ മുമ്പായി നല്ലവണ്ണം വറ്റിക്കണം. ഒന്നര ലിറ്റര്‍ ഉണ്ടാവും.

ചക്കപ്രഥമന്‍
നല്ല മൂത്തുപഴുത്ത വരിക്കച്ചക്ക ചുള പറിച്ചു പൊടിയായി അരിഞ്ഞ കഷണം 3കി.ഗ്രാം ഉരുളിയിലിട്ടു 5 ലിറ്റര്‍ വെള്ളം പകര്‍ന്നു തീ പതുക്കെ കത്തിച്ചു ചട്ടുകം കൊണ്ടിളക്കി വെള്ളം നല്ലവണ്ണം വറ്റിച്ചു ഒരുമാതിരി കട്ടിയായെന്നു കണ്ടാല്‍ അര കിലോഗ്രാം ശര്‍ക്കര നാഴി വെള്ളത്തില്‍ അലിയിച്ചു മേപ്പടി ഉരുളിയില്‍ പകര്‍ന്നു പിന്നെയും വറ്റിക്കുക. നല്ലവണ്ണം കട്ടിയായും അടിയില്‍ പിടിക്കാതെയും ഇരിപ്പാനായി ഇടവിടാതെ ഇളക്കിക്കൊണ്ടിരിക്കണം.വാങ്ങിവെച്ചു അര കുഴിയല്‍ നെയ്യും പകര്‍ന്നു പാത്രത്തില്‍ എടുത്തുവെക്കാം. മേല്പറഞ്ഞ മാതിരി വരട്ടിയത് അര കിലോഗ്രാം എടുത്തു 1 ലിറ്റര്‍ വെള്ളത്തില്‍ കൈയില്‍കൊണ്ടു യോജിപ്പിച്ചു അടുപ്പത്തു വെച്ചു തിളപ്പിക്കുക. വരി പഴുത്ത 2 നാളികേരം കാല്‍ ലിറ്റര്‍ വെള്ളം പകര്‍ന്ന് ഇടിച്ചു പിഴിഞ്ഞ പാല്‍ കാല്‍ലിറ്റര്‍ എടുത്തുവെക്കുക. രണ്ടാമതും അര ലിറ്റര്‍ ചൂടുവെള്ളം പകര്‍ന്നു ഒരു മാതിരി കൊഴുപ്പായെന്നു കണ്ടാല്‍ 3/4 കി.ഗ്രാം ശര്‍ക്കര അതില്‍ ഇട്ടു ശര്‍ക്കര അലിഞ്ഞശേഷം വാങ്ങിവെച്ചു ആദ്യത്തെ പാല്‍ നാഴിയും പകര്‍ന്നു യോജിപ്പിക്കുക. അര മുറി നാളികേരം ചെറുതായി നുറുക്കി നെയ്യില്‍ ചുവക്കെ വറുത്തു പ്രഥമനില്‍ ഇടുക. 2 ലി. ഉണ്ടാവും.

 


പഴുത്ത മത്തന്‍ പ്രഥമന്‍
മൂത്തു പഴുത്തതും നല്ല പൊടിയുള്ളതുമായ മത്തന്‍ തോലും കുടലും കളഞ്ഞു പൊടിയായി നുറുക്കിയ കഷ്ണം രണ്ടു കിലോഗ്രാം. ഉരുളിയിലിട്ടു സമം വെള്ളം പകര്‍ന്നു വേവിച്ചു ഉടച്ചുചേര്‍ത്തി കട്ടിയായി എന്നുകണ്ടാല്‍ (ശര്‍ക്കര ഒന്നേകാല്‍ കിലോഗ്രാം 1/4 ലിറ്റര്‍ വെള്ളത്തില്‍ അരിച്ചു കല്ലു കളഞ്ഞത് ചേര്‍ത്തു വരട്ടി) ഒരു കുഴിയല്‍ നെയ്യും ഒരു കുഴിയല്‍ തേനും പകര്‍ന്നു ഇളക്കി ചുവക്കെ 3 നാളികേരം ഒരുലിറ്റര്‍ ചൂടുവെള്ളം പകര്‍ന്നു ഇടിച്ചുപിഴിഞ്ഞ അരിച്ച പാല്‍ മേപ്പടി ഉരുളിയില്‍ പകര്‍ന്നു ഇളക്കി യോജിപ്പിച്ചു തിള വരുന്നതിനു മുമ്പായി വാങ്ങിവെച്ച് 100 ഗ്രാം കുരുവില്ലാത്ത മുന്തിരിങ്ങയും 5 ഗ്രാം ഏലത്തരി പൊടിയും ചേര്‍ത്ത് ഇളക്കിവെക്കുക. ഇലയില്‍ വിളമ്പിയാല്‍ പതുക്കെ പരക്കുപോലെ വറ്റിച്ചശേഷമേ പാലൊഴിക്കാവൂ. 1 ലിറ്റര്‍ ഉണ്ടാവും.

പഴപ്രഥമന്‍
മൂപ്പുള്ള 25 നേന്ത്രപ്പഴം തോലുകളഞ്ഞു മൂന്നായി മുറിച്ചു ഉരുളിയിലിട്ടു സമം വെള്ളം പകര്‍ന്നു വേവായി കട്ടിയാകുന്നതുവരെ, അടിയില്‍ പിടിക്കാതെ ഇളക്കി, ചുവന്നുകണ്ടാല്‍ അരലിറ്റര്‍ വെള്ളത്തില്‍ ഒരു കിലോഗ്രാം ശര്‍ക്കര കല്ലുകളഞ്ഞു അരിച്ചു പകര്‍ന്നു 2 നാളികേരത്തിന്‍ രണ്ടാംപാല്‍ പകര്‍ന്നു ഒരുമാതിരി ഇലയില്‍ വിളമ്പിയാല്‍ പതുക്കെ പരക്കുന്ന തോതില്‍ ആയെന്നു കണ്ട ഉടനെ വാങ്ങിവെച്ചു ആദ്യത്തെ പാല്‍ പകര്‍ന്നു അരമുറി നാളികേരം ചെറുതാക്കി നുറുക്കി അര കുഴിയല്‍ നെയ്യില്‍ വറുത്തിട്ടിളക്കുക. 4 ലിറ്ററുണ്ടാവും.

കടലപ്പരിപ്പു പ്രഥമന്‍
അര കിലോഗ്രാം കടലപ്പരിപ്പ് പാത്രത്തിലിട്ടു 2 ലിറ്റര്‍ വെള്ളം പകര്‍ന്നു വേവിക്കുക. നല്ലവണ്ണം വേവായി എന്നുകണ്ടാല്‍ ഒരു കിലോഗ്രാം ശര്‍ക്കര ഇടുക. 2 നാളികേരം നാഴി വെള്ളം ഒഴിച്ചു ഇടിച്ചുപിഴിഞ്ഞ പാല്‍ കാല്‍ ലിറ്റര്‍ എടുക്കുക. രണ്ടാമതും ഒരു ലിറ്റര്‍ ചുടുവെള്ളം പകര്‍ന്നു ഇടിച്ചുപിഴിഞ്ഞു കിട്ടിയ പാല്‍ തിളയ്ക്കുന്ന പരുപ്പില്‍ പകര്‍ന്നു വറ്റിച്ചു ഒരുമാതിരി കൊഴുപ്പായി എന്നുകണ്ടാല്‍ വാങ്ങിവെച്ചു ആദ്യത്തെ നാഴി പാല്‍ പകര്‍ന്നു ഏലത്തരിയും പൊടിച്ചിട്ടു ഇളക്കി യോജിപ്പിക്കുക. 3 ലിറ്ററുണ്ടാവും.

ഇടിച്ചുപിഴിഞ്ഞ പായസം
അര കിലോഗ്രാം നാടന്‍ ഉണങ്ങലരി കഴുകി കല്ലുകളഞ്ഞു പാത്രത്തിലിട്ടു 2 ലിറ്റര്‍ മൂന്നാംപാല്‍ പകര്‍ന്ന് അടുപ്പത്തുവെച്ചു വേവിക്കുക. വരിപഴുത്ത 4 നാളികേരം അരലിറ്റര്‍ വെള്ളം പകര്‍ന്നു ഇടിച്ചുപിഴിഞ്ഞരച്ച പാല്‍ അരലിറ്റര്‍ എടുത്തുവെക്കുക. രണ്ടാമത് ഒരു ലിറ്റര്‍ ചൂടുവെള്ളം പകര്‍ന്നു ഇടിച്ചുപിഴിഞ്ഞ പാലും ഒരു കിലോഗ്രാം ശര്‍ക്കരയും മേല്പറഞ്ഞ പാത്രത്തിലിട്ടു നല്ലവണ്ണം തിളപ്പിക്കുക. ഒരുമാതിരി കട്ടിയായെന്നു കണ്ടാല്‍ ആദ്യത്തെ പാല്‍ പകര്‍ന്നു ഏലത്തരിയും പൊടിച്ചിട്ടു ഇളക്കി യോജിപ്പിക്കുക. 4 ലിറ്ററുണ്ടാവും.

നെയ്പായസം
250
ഗ്രാം നാടന്‍ ഉണങ്ങലരി അരലിറ്റര്‍ വെള്ളത്തില്‍ വേവിക്കുക. മുക്കാല്‍ വേവായി എന്നുകണ്ടാല്‍ ഒരു കിലോഗ്രാം കറുത്ത ശര്‍ക്കര ഇട്ടു വറ്റിത്തീരുമ്പോള്‍ ഒരു കുഴിയല്‍ നെയ് ചേര്‍ത്ത് വരട്ടി വാങ്ങിവെക്കുക. 20 ഗ്രാം നെയ്യും കുരുവില്ലാത്ത മുന്തിരിങ്ങ 50 ഗ്രാം, 20 ഗ്രാം കല്‍ക്കണ്ടവും അര കുഴിയല്‍ തേനും 5 ഗ്രാം ഏലത്തരിയും മേല്പറഞ്ഞതില്‍ ഇട്ടു ഇളക്കി യോജിപ്പിക്കുക. മെഴുകുപോലെ ആവണം. ഒരു ലിറ്റര്‍ ഉണ്ടാവും.

സാബുനരി പായസം
250
ഗ്രാം സാബുനരി കഴുകി പാത്രത്തിലിട്ടു ഒരു ലിറ്റര്‍ പശുവിന്‍പാലോ എരുമപ്പാലോ പകര്‍ന്നു വേവിക്കുക. അരലിറ്റര്‍ പാല്‍ വറ്റിയെന്നു കണ്ടാല്‍ വാങ്ങിവെച്ചു 40 ഗ്രാം ബദാംപരിപ്പ് നെയ്യില്‍ വറുത്തു മേല്പറഞ്ഞ പായസം വാങ്ങിവെച്ചതില്‍ ഇട്ടു ഏലത്തരിയും പൊടിച്ചുചേര്‍ത്തു 500 ഗ്രാം കിഴക്കന്‍ പഞ്ചസാരയും ചേര്‍ത്തു യോജിപ്പിക്കുക. ഒരു ലിറ്ററുണ്ടാവും.

സേമിയാപായസം
കിഴക്കന്‍ ഗോതമ്പ് നേരിയ പൊടി 500 ഗ്രാം, ഒരു ലിറ്റര്‍ തിളപ്പിച്ചതില്‍ ഇട്ടു ഇടവിടാതെ ഇളക്കിവറ്റിച്ചു ഉരുട്ടുംപോലെ ആക്കി ചൂടാറിയാല്‍ സേവ നാഴിയിലിട്ടു ഇലയില്‍ ഞെക്കിവീഴ്ത്തുക. 3 ലിറ്റര്‍ പാല്‍ തിളപ്പിച്ചു വറ്റിച്ചു ഒന്നര ലിറ്ററായാല്‍ മേപ്പടി സേവ അതിലിട്ടു വറ്റിച്ചു വാങ്ങിവെക്കുക. 3 ഗ്രാം കുങ്കുമപ്പൂ ഇട്ടു ബദാംപരിപ്പ് ചെറുതാക്കി നെയ്യില്‍ വറുത്തതും 3 ഗ്രാം ഏലത്തരിപ്പൊടിയും ചേര്‍ക്കുക. ഒരു കിലോഗ്രാം കിഴക്കന്‍ പഞ്ചസാരയും ഇട്ടു ഇളക്കിവെക്കുക. സേമിയാ പെട്ടി വാങ്ങുകയാണെങ്കില്‍ 500 ഗ്രാം കൈകൊണ്ടു പൊട്ടിച്ചു നെയ്യില്‍ വറുത്തു തിളയ്ക്കുന്ന പാലില്‍ ഇട്ടു വേവിക്കുക. ഇലയില്‍ വിളമ്പിയാല്‍ പതുക്കെ പരക്കുന്ന മാതിരി വറ്റിക്കണം. 3 ലിറ്ററുണ്ടാവും.

പാല്‍പ്പായസം
1/4
കിലോ നാടന്‍ ഉണങ്ങലരി 3 ലിറ്റര്‍ പാല്‍ പകര്‍ന്നു വേവിക്കുക. ഒരുമാതിരി വറ്റി, വിളമ്പിയാല്‍ പതുക്കെ പരക്കുന്ന മാതിരി ആയശേഷം വാങ്ങിവെച്ചു ഒരു കിലോഗ്രാം കിഴക്കന്‍ പഞ്ചസാര ഇട്ടിളക്കി യോജിപ്പിക്കുക. ഒന്നരലിറ്ററുണ്ടാവും.

 

How can I apply for a Permanent Family Visa in Saudi Arabia?

Please check new procedure for Permanent Family Visa
.


News : http://www.arabnews.com/news/702731

 At first you have to make sure that your Iqama(Residence Permit) profession is eligible for applying family visa.

If yes, then follow the below procedure. If not, first change your Iqama profession then apply.

The following document needed for applying permanent family visa.

Get your marriage certificate attested by Saudi Embassy in your country and ministry of foreign affairs of your country.

Translate your marriage certificate into Arabic (from approved translation center).

If you want to bring your children you need their birth certificates and translate to Arabic.

Copy your family member’s passport.

Relationship certificate from your country Embassy.

Get your Professional Degree/Diploma certificate attested by HRD of your country and Saudi Embassy in your country.

Translate your Degree or Diploma Certificate into Arabic.

Copy of your Iqama and Passport.

Your salary certificate from your company Minimum Salary 2500 SAR (signed and stamped my company/sponsor).

Salary certificate Stamp from chamber of commerce.

Fill the visa application form and get signed/stamped by you, sponsor and you as well. (Application form Download Here)

Visa fees 2000Sr.

Attach all the copies with the application form and visit nearest Istaqdam office and submit the all document. (Keep your original document with you for verification).

Collect the Yellow slip form the Istiqdam.

Sent Yellow slip along with your passport and Iqama copy to your family for stamping the visa. (Submit with your family passport, copy of your passport and iqama, Air line ticket, yellow slip to any authorized travel agents).
     
And Have a nice fly to Saudi Arabia.

Please Note: Family visa are not permit to work/job inside kingdom.
News
Online visit visas for expat families soon
The Interior Ministry will soon issue visas online for families of expats without the need to visit the Passport Department or the Ministry of Foreign Affairs.
A source said the move would save time and prevent overcrowding at visa offices for expatriates wanting to bring their families on visits. The new measure would also exempt expatriates from attaching several documents along with their visa applications, the source stated on Tuesday.
The move follows the ministry's successful pilot program to test the system. The ministry has determined that digitizing visit visas would improve the department's performance and save expatriates’ time and effort, the sources said.
However, applicants must enter their data correctly and exactly as it appears in the civil registry and on their residence permits. The data of their family members must also be exactly as it appears in their passports.
Applicants should also undertake to provide appropriate housing for their family members, medical insurance and ensure their departure before the expiry of the visa period. They should also undertake that their visitors follow all the laws and regulations of the Kingdom during their stay.
Applicants must also clearly specify that the purpose of the visit is to meet the family and not perform Haj or Umrah. There would be penalties for those failing to comply.
Meanwhile, the ministry will start from Sunday to allow the public to make appointments electronically for services provided by the Department of Recruitment Affairs. These services are available at www.moi.gov.sa under the recruitment icon.
.

Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ