ആഗ്രഹങ്ങള്‍ നിങ്ങളെത്തേടി വരും; ഒന്നു മനസു വെച്ചാല്‍





കുന്നോളം ആഗ്രഹങ്ങളുണ്ടെങ്കിലും ഒന്നും നടക്കുന്നില്ലെന്ന് നിരാശനാണോ നിങ്ങള്‍. നിരാശപ്പെടേണ്ട, ഇനി മുതല്‍ നിങ്ങള്‍ തേടുന്നത് നിങ്ങളെത്തേടി വരും. നിങ്ങളുടെ ചിന്താഗതിയില്‍ മാറ്റം വരുത്തിയാല്‍ ഫലം ശരിക്കുമറിയാം. മന:ശക്തിക്ക് അത്രമേല്‍ ശക്തിയുണ്ടെന്ന് ഉറപ്പു തരുന്നത് മറ്റാരുമല്ല, പ്രമുഖ മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റും മന:ശക്തിയുടെ വിജയവഴികളിലെ അന്താരാഷ്ട്ര പരിശീലകനുമായ ഡോ. പി പി വിജയനാണ്. കഴിഞ്ഞ രണ്ടു ദശകങ്ങളായി തന്റെ പ്രവര്‍ത്തനങ്ങളിലൂടെ മനുഷ്യ മനസിന്റെ ശക്തി ലോകത്തെ അറിയിച്ചു കൊണ്ടിരിക്കുകയാണ് ഇദ്ദേഹം. ഓരോ വ്യക്തിയിലും ലക്ഷ്യത്തിനായി പ്രയത്‌നിക്കുന്ന മനസ് ഉണ്ടാക്കുകയും സ്വയം കണ്ടെത്താന്‍ സഹായിക്കുകയും ഇതിലൂടെ അനവധി പേരുടെ ജീവിത നിലവാരം ഉയര്‍ത്തുകയും ചെയ്യുകയാണ് ഡോ. പി പി വിജയന്‍ ചെയ്യുന്നത്. നിരന്തര ഗവേഷണത്തിന്റെ ഫലമായി അനേകലക്ഷങ്ങളുടെ ജീവിതത്തില്‍ സജീവമായ മാറ്റം സൃഷ്ടിക്കാന്‍ സാധിച്ചതിന്റെ ആത്മസംതൃപ്തിയിലാണ് ഡോ. വിജയന്‍. നിസ്തുല സേവനങ്ങള്‍ വിലയിരുത്തി അദ്ദേഹത്തെ തേടി ഇതിനകം നിരവധി ബഹുമതികളും പുരസ്‌കാരങ്ങളും എത്തിക്കഴിഞ്ഞു. മന:ശക്തിയുണ്ടെങ്കില്‍ അസാധ്യമായി ഒന്നുമില്ലെന്ന വിജയമന്ത്രം സമൂഹത്തിന് പകര്‍ന്നു നല്‍കുകയാണ് ഡോ. പി പി വിജയന്‍. ജീവിത വിജയത്തില്‍ സമ്പത്തിന്റെ സാന്നിധ്യം നിര്‍ണായകമാണ്. അതു കൊണ്ടു തന്നെ സമ്പത്തിലേക്ക് മനസിനെ അടുപ്പിക്കാനുള്ള ചില വഴികള്‍ പറഞ്ഞു തരുകയാണ് അദ്ദേഹം.


മന:ശക്തിയുണ്ടെങ്കില്‍ സമ്പദ് സമൃദ്ധി


വീട്ടിലിപ്പോള്‍ കാറിന്റെ കാര്യം മാത്രമേ എല്ലാവരും ചര്‍ച്ച ചെയ്യുന്നുള്ളൂ . പുതിയ കാര്‍ വാങ്ങിയിട്ട് വേണം ഗുരുവായൂര്‍ പോകാന്‍ എന്നാണ് അമ്മ പറയുന്നത് . കാറില്‍ കാര്യമായൊരു ഷോപ്പിംഗിനു പോകാന്‍ ആഗ്രഹിച്ചിരിക്കുകയാണ് ഭാര്യ . ഗുരുവായൂര്‍ പോയിട്ട് തിരിച്ചു വരുന്ന വഴി വീഗാലാന്റില്‍ പോകണം എന്നു പറഞ്ഞ് വാശിപിടിക്കുന്ന മക്കള്‍ .എല്ലാവരും ഇങ്ങനെ ഒരേ കാര്യം തന്നെ പറയുകയും ചിന്തിക്കുകയും ചെയ്യുന്നതിനാല്‍ സുധാകരനും തോന്നിത്തുടങ്ങി താനുടനെ ഒരു കാറ് വാങ്ങുമെന്ന് . രണ്ടു മൂന്നു മാസം മുമ്പ് വരെ ഇങ്ങനെ ഒരു ചിന്തയേ ഉണ്ടായിരുന്നില്ല . കെ എസ് എഫ് ഇ യില്‍ നിന്ന് രണ്ടു ലക്ഷത്തിന്റെ ഒരു ചിട്ടി പിടിച്ച ദിവസമാണ് ഭാര്യ ഇങ്ങനെയൊരു ആഗ്രഹം ആദ്യമായി പറഞ്ഞത് . ' നമ്മളെക്കൊണ്ട് അതൊന്നും പറ്റില്ല ' എന്നായിരുന്നു സുധാകരനാദ്യം പറഞ്ഞത് . പക്ഷേ പല ദിവസങ്ങളിലായി ഭാര്യയും കുട്ടികളും അമ്മയും ഒക്കെ ഇതിങ്ങനെ ആവര്‍ത്തിച്ച് പറഞ്ഞ് പറഞ്ഞ് എങ്ങനെയെങ്കിലും കാറ് വാങ്ങിച്ചാലെന്ത് എന്ന് സുധാകരന്‍ ഇപ്പോള്‍ ചിന്തിച്ചു തുടങ്ങി . അതുകൊണ്ടെന്താ , ഇപ്പോള്‍ പത്രമെടുത്തു നോക്കിയാല്‍ കാറിന്റെ പരസ്യങ്ങളേ കണ്ണില്‍പെടുന്നുള്ളൂ. റോഡിലിറങ്ങിയാല്‍ കാറുകളുടെ നിറവും ഡിസൈനും മറ്റ് ഭംഗിയുമൊക്കെയാണ് ശ്രദ്ധയില്‍പെടുന്നത് .


ചിന്തിച്ചും പറഞ്ഞും ചര്‍ച്ച ചെയ്തും ഒടുവില്‍ സുധാകരന്‍ ഒരു പുതിയ കാര്‍ വാങ്ങി . അതിലാദ്യം കുടുംബത്തേയും കൂട്ടി ഗുരുവായൂര്‍ക്ക് പോയി . തിരികെ വന്ന വഴി വീഗാലാന്റില്‍ ഇറങ്ങി . എല്ലാവര്‍ക്കും സന്തോഷമായി. സുധാകരന്റേത് ഒരു ഒറ്റപ്പെട്ട അനുഭവമല്ല . ലോകത്തെല്ലായിടത്തും വിജയം വരിക്കുന്ന മനുഷ്യര്‍ ഏതാണ്ട് ഇതേ രീതിയില്‍ തന്നെയാണ് ചിന്തിക്കുന്നതും പ്രവര്‍ത്തിക്കുന്നതും . ഓരോ കാര്യവും ആഗ്രഹിക്കുന്നതും അത് നേടാനായി തുടരെ ചിന്തിക്കുന്നതും ഒടുവില്‍ സഫലമാക്കുന്നതും ഒരു നിശ്ചിതക്രമത്തിലാണ്. ആവര്‍ത്തിച്ചുള്ള ചിന്തയും അത് സഫലമാക്കുന്നതിനുള്ള അവിരാമമായ പ്രയത്‌നവും അതിന്റെ ഭാഗമാണ് .






സമ്പത്ത് വരുന്ന വഴി


സാമ്പത്തിക പ്രതിസന്ധി കാരണം ആഗ്രഹിക്കുന്നതൊന്നും നേടാന്‍ കഴിയാതെ വിഷമിക്കുകയാണോ നിങ്ങള്‍ ? എത്ര മാത്രം പ്രശ്‌നങ്ങള്‍ ഉണ്ടെങ്കിലും കൃത്യമായ പ്ലാനിങ്ങും ചില മൈന്‍ഡ് ടെക്‌നിക്കുകളും കൊണ്ട് ഇവയെ മറികടക്കാവുന്നതേയുള്ളൂ . എങ്ങനെ എന്നല്ലേ ?


നമ്മുടെ മനസ്സിന് അപാരമായ ശക്തിയുണ്ട് . പല സവിശേഷതകളും ഉണ്ട് . മനശക്തിയുടെ തൊണ്ണൂറു ശതമാനവും ഉപയോഗശൂന്യമായി പോവുകയാണ് . കാരണം ഈ ശക്തിയെക്കുറിച്ച് മിക്കവര്‍ക്കും വേണ്ടത്ര അവബോധമില്ല . ഇച്ചാശക്തി കൊണ്ട് കീഴടക്കാന്‍ പറ്റാത്തതായി ഈ ലോകത്തില്‍ ഒന്നും തന്നെയില്ല . ലോകചരിത്രത്തില്‍ വലിയ നേട്ടങ്ങളുണ്ടാക്കിയവരും അത്യപൂര്‍വമായ കണ്ടുപിടിത്തങ്ങള്‍ നടത്തിയവരുമൊക്കെ തങ്ങളുടെ മന:ശക്തി ഉപയോഗിച്ചവരാണ്. സമ്പത്തുണ്ടാക്കാന്‍ ആഗ്രഹമില്ലാത്തവരില്ല. പക്ഷേ ഓര്‍ക്കുക . പണം ഒരിക്കലും അടുത്തേക്ക് നടന്നു വരില്ല . നമ്മുടെ ആഗ്രഹങ്ങളുടെ തീവ്രതയാണ് പണത്തെ നമ്മുടെ കൈകളിലെത്തിക്കുന്നത് . ആഗ്രഹിക്കുന്ന രീതിയില്‍ പണം കൈവരുത്താന്‍ അതിന് അനുസൃതമായ മനോഘടന രൂപപ്പെടുത്തണം . ചില മാര്‍ഗങ്ങള്‍ താഴെ കൊടുക്കുന്നു


ആവര്‍ത്തിച്ച് പ്രത്യക്ഷവല്‍ക്കരിക്കുക




നാം എന്തെങ്കിലും ഒരു വസ്തു വാങ്ങണം എന്ന് ആഗ്രഹിച്ചാല്‍ അതിന്റെ പേര് നല്ല വലുപ്പത്തില്‍ എഴുതി വീട്ടില്‍ എപ്പോഴും കാണുന്ന സ്ഥലത്ത് വയ്ക്കുക . ഫ്രിഡ്ജിന്റെ മുകളിലോ മേശപ്പുറത്തോ അല്ലെങ്കില്‍ ഡ്രസിംഗ് ടേബിളിന്റെ അടുത്ത് ഭിത്തിയിലോ ഒട്ടിച്ചു വയ്ക്കുക. ആഗ്രഹിച്ച വാങ്ങാനുദ്ദേശിക്കുന്ന തിയതിയും അതില്‍ എഴുതണം .
ഇതുകൊണ്ടുള്ള മെച്ചമെന്തെന്നോ ? എഴുതി വച്ചത് എല്ലാ ദിവസവും പല പ്രാവശ്യം കാണുമ്പോള്‍ അത് വാങ്ങണമെന്നുള്ള ആഗ്രഹത്തിന് തീവ്രതയേറും . ഉള്ളില്‍ നിന്ന് അത് നേടിയെടുക്കാനുള്ള ഒരു ശക്തമായ പ്രേരണ ഉണ്ടാവുകയും ചെയ്യും . മാത്രവുമല്ല , ഇതിങ്ങനെ എഴുതിവച്ചതുകാരണം , ഓരോ തവണയും കുടുംബാംഗങ്ങള്‍ ' അത് വാങ്ങുന്നതെന്നാണ് ' എന്നു ആവര്‍ത്തിച്ച് ചോദിക്കുമ്പോള്‍ അത് നിശ്ചയമായും ചെയ്തു തീര്‍ക്കേണ്ട ഒരു ഉത്തരവാദിത്വമായി മനസ്സില്‍ പതിയും


രൊക്കം പണം കൊടുത്ത് വാങ്ങുക
ഏതു സാധനം വാങ്ങണമെന്ന് ആഗ്രഹിച്ചാലും രൊക്കം പണം കൊടുത്തു മാത്രമേ വാങ്ങൂ എന്ന് തീരുമാനിക്കുക . അതിനായി ദിവസവും കുറച്ച് പണം വീതം മാറ്റി വയ്ക്കുകയോ എവിടെയെങ്കിലും നിക്ഷേപിക്കുകയോ ചെയ്യുക . ഓരോ ദിവസവും പാസ് ബുക്കില്‍ തുക കൂടി വരുന്നത് കാണുമ്പോള്‍ നമ്മുടെ പണം വളരുന്നതുപോലെ ഒരു തോന്നല്‍ ഉണ്ടാകും . അത് നമ്മെ സന്തോഷിപ്പിക്കുകയും വീണ്ടും കൂടുതല്‍ തുക ഇതിനായി നിക്ഷേപിക്കാന്‍ നമ്മെ പ്രേരിപ്പിക്കുകയും ചെയ്യും. കൂടുതല്‍ പരിശ്രമിക്കാന്‍ നാം മുന്‍കൈയെടുക്കും . ചുരുക്കത്തില്‍ ഒരു വര്‍ഷം കൊണ്ട് നേടണം എന്ന് ആഗ്രഹിച്ച കാര്യം അതിനു മുമ്പു തന്നെ നാം നേടിയെടുത്തിരിക്കും .

അറിയാം ബാഗേജ് നിയമങ്ങള്‍: ഒരു കിലോ സ്വര്ണ ത്തിന് 10.3% തീരുവ; വിദേശമദ്യത്തിന് 154.5%

അറിയാം ബാഗേജ് നിയമങ്ങള്‍: ഒരു കിലോ സ്വര്‍ണത്തിന് 10.3% തീരുവ; വിദേശമദ്യത്തിന് 154.5%

Thursday 15 December 2016 11:55 AM IST

കണ്ണൂര്‍∙ വിദേശത്തു നിന്നു വരുന്നവര്‍ക്കു കസ്റ്റംസ് തീരുവ അടയ്ക്കാതെ എന്തൊക്കെ കൊണ്ടുവരാം? ഏതൊക്കെ സാധനങ്ങള്‍ക്കു തീരുവ ഇളവു ലഭിക്കും? ഇതിനുള്ള മാനദണ്ഡങ്ങള്‍ എന്തൊക്കെയാണ്? തീരുവ ഇളവുകളെയും നിയന്ത്രണങ്ങളെയും കുറിച്ചു പ്രവാസികള്‍ക്കും വിദേശയാത്രികര്‍ക്കും സംശയങ്ങള്‍ ഏറെയാണ്. വിമാനത്താവളങ്ങളില്‍ യാത്രക്കാര്‍ ചൂഷണത്തിനു വിധേയരാവുകയും അര്‍ഹമായ ആനുകൂല്യം നിഷേധിക്കപ്പെടുകയും ചെയ്ത സംഭവങ്ങള്‍ ഒട്ടേറെയുണ്ട്.

ആനുകൂല്യങ്ങളെ കുറിച്ചും നിയന്ത്രണങ്ങളെ കുറിച്ചും യാത്രക്കാര്‍ക്ക് അറിവുണ്ടെങ്കില്‍ ഇത്തരം സംഭവങ്ങള്‍ ഒരു പരിധി വരെ ഒഴിവാക്കാം.എല്‍സിഡി, എല്‍ഇഡി ടിവി കൊണ്ടുവരുന്നതിനെ പറ്റിയാണു പ്രവാസികളുടെ പ്രധാന സംശയം. ഇവ കൊണ്ടുവരുന്നതില്‍ നിയമതടസമില്ല. പക്ഷേ, വിലയുടെ 36.5% കസ്റ്റംസ് തീരുവ അടക്കേണ്ടി വരും.

യാത്രക്കാര്‍ക്കു കൂടുതല്‍ പ്രയോജനം ലഭിക്കുന്ന തരത്തില്‍ ബാഗേജ് ചട്ടങ്ങളില്‍ ഒട്ടേറെ മാറ്റങ്ങള്‍ കേന്ദ്രസര്‍ക്കാര്‍ വരുത്തിയിട്ടുണ്ട് ആനുകൂല്യങ്ങള്‍ രണ്ടു വിഭാഗങ്ങളിലായാണു ക്രമീകരിച്ചിരിക്കുന്നത് - യാത്രക്കാര്‍ ഒപ്പം കരുതുന്ന ബാഗേജുകള്‍ക്കും ട്രാന്‍സ്ഫര്‍ ഓഫ് റസിഡന്‍സ് പദ്ധതിയില്‍ നാട്ടിലെത്തിക്കാവുന്ന അണ്‍ അക്കംപനീഡ് ബാഗേജുകള്‍ക്കും.

പൊതുവായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍:

*രണ്ടു വയസിനു താഴെയുള്ളവര്‍ക്ക് അവരുടെ സ്വന്തം ഉപയോഗത്തിനുള്ള സാധനങ്ങള്‍ക്കു മാത്രമേ തീരുവ ഇളവു ലഭിക്കൂ. *തീരുവ ഇളവുകള്‍ രണ്ടു വയസിനു മുകളിലുള്ളവര്‍ക്കു മാത്രം. *യാത്രയില്‍ ഒപ്പം കരുതുന്ന ബാഗേജുകള്‍ക്കുള്ള പരമാവധി തീരുവ ഇളവ് 50,000 രൂപയാണ്. *തീരുവ അടയ്‌ക്കേണ്ട സാധനങ്ങള്‍ കൈയിലില്ലെന്നു ബോധ്യമുള്ളവര്‍ക്കു കസ്റ്റംസിന്റെ ഗ്രീന്‍ ചാനല്‍ ഉപയോഗിക്കാം. സംശയകരമായ സാഹചര്യത്തിലല്ലാതെ പരിശോധനയുണ്ടാവില്ല. *കൊണ്ടുവരുന്ന സാധനങ്ങള്‍ എല്ലാം കസ്റ്റംസിനെ അറിയിച്ചിരിക്കണമെന്നായിരുന്നു നേരത്തയുണ്ടായിരുന്ന നിബന്ധന. ഇപ്പോള്‍, തീരുവ ഇളവു പരിധിക്കു പുറത്തുള്ള സാധനങ്ങള്‍ ഉണ്ടെങ്കില്‍ മാത്രം കസ്റ്റംസിനെ അറിയിച്ചാല്‍ മതി. *തീരുവ ഇളവുകള്‍ യാത്രക്കാര്‍ പരസ്പരം വച്ചുമാറാനോ ഒരുമിച്ചു കണക്കാക്കാനോ അനുവദിക്കില്ല. *വിദേശത്തു പോകുമ്പോള്‍ ധരിച്ച അതേ ആഭരണങ്ങള്‍ക്കു തിരിച്ചു വരുമ്പോള്‍ തീരുവ അടയ്‌ക്കേണ്ടതില്ല. ഇതിന്, വിദേശത്തു പോകുമ്പോള്‍ തന്നെ വിമാനത്താവളത്തിലെ കസ്റ്റംസ് ഓഫിസറുടെ എക്‌സ്‌പോര്‍ട്ട് സര്‍ട്ടിഫിക്കറ്റ് വാങ്ങി സൂക്ഷിച്ചു വയ്ക്കുകയും തിരിച്ചു വരുമ്പോള്‍ ഹാജരാക്കുകയും വേണം.

യാത്രയില്‍ ഒപ്പം കരുതുന്ന ഹാന്‍ഡ്, റജിസ്റ്റേഡ് ബാഗേജുകള്‍ അഥവാ അക്കംപനീഡ് ബാഗേജുകള്‍ക്കുള്ള തീരുവ സൗജന്യങ്ങള്‍

*നേപ്പാള്‍, മ്യാന്മര്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ നിന്നൊഴിച്ചുള്ള രാജ്യങ്ങളില്‍ നിന്നു വരുന്ന ഇന്ത്യക്കാരന്‍ അല്ലെങ്കില്‍ ഇന്ത്യയില്‍ താമസിക്കുന്ന വിദേശി എന്നിവര്‍ക്ക് അര ലക്ഷം രൂപ വരെയുള്ള സാധനങ്ങള്‍ക്കു തീരുവ വേണ്ട. വിദേശിയായ വിനോദസഞ്ചാരിക്ക് 15,000 രൂപ വരെ വിലയുള്ള സാധനങ്ങള്‍ക്കു തീരുവ അടയ്‌ക്കേണ്ട. *നേപ്പാള്‍, മ്യാന്മര്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ നിന്നു വരുന്ന ഇന്ത്യക്കാരന്‍ അല്ലെങ്കില്‍ ഇന്ത്യയില്‍ താമസിക്കുന്ന വിദേശി, വിദേശ വിനോദസഞ്ചാരി എന്നിവര്‍ ആകാശമാര്‍ഗമാണു യാത്രയെങ്കില്‍ 15,000 രൂപ വരെ വിലയുള്ള സാധനങ്ങള്‍ക്കു തീരുവ വേണ്ട. *നേപ്പാള്‍, മ്യാന്മര്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ നിന്നു വരുന്ന ഇന്ത്യക്കാരന്‍ അല്ലെങ്കില്‍ ഇന്ത്യയില്‍ താമസിക്കുന്ന വിദേശി, വിദേശ വിനോദസഞ്ചാരി എന്നിവര്‍ കര മാര്‍ഗമാണു യാത്രയെങ്കില്‍ തീരുവ സൗജന്യം ലഭിക്കില്ല. ഇവര്‍ വ്യക്തിപരമായി ഉപയോഗിക്കുന്ന സാധനങ്ങള്‍ മാത്രമേ തീരുവയില്ലാതെ കൊണ്ടുവരാന്‍ അനുവാദമുള്ളു.

ഇതിനു പുറമെ, ഏതു രാജ്യത്തു നിന്നു വരുന്നയാള്‍ക്കും നിബന്ധനയ്ക്കു വിധേയമായി തീരുവ പൂര്‍ണമായി ഒഴിവുള്ള സാധനങ്ങള്‍: (അക്കംപനീഡ് ബാഗേജിനു മാത്രമാണ് ഈ ഇളവുകള്‍ ലഭിക്കുക.)

*പതിനെട്ടില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്ക് ഒരു ലാപ്‌ടോപ്. *രണ്ടു ലീറ്റര്‍ മദ്യം അല്ലെങ്കില്‍ വൈന്‍. *100 സിഗരറ്റ് അല്ലെങ്കില്‍ 25 ചുരുട്ട് അല്ലെങ്കില്‍ 125 ഗ്രാം പുകയില. *ഒരു വര്‍ഷത്തില്‍ അധികം വിദേശത്തു കഴിഞ്ഞവര്‍ക്കു നിശ്ചിത അളവില്‍ സ്വര്‍ണാഭരണം. *ഇതില്‍ സ്വര്‍ണാഭരണം ഒഴിച്ചുള്ളവയുടെ ഇളവു ലഭിക്കുന്നതിനു വിദേശതാമസപരിധി ബാധകമല്ല. *തീരുവ ഇളവു പരിധിക്കു പുറത്തുള്ള സാധനങ്ങള്‍ക്ക് 36.05% തീരുവ ചുമത്തും. ഇതു വിദേശ കറന്‍സിയിലാണ് അടക്കേണ്ടത്. എന്നാല്‍, 25,000 രൂപ വരെയാണെങ്കില്‍ ഇന്ത്യന്‍ കറന്‍സിയില്‍ അടക്കാന്‍ അനുവാദമുണ്ട്. ക്രഡിറ്റ്, ഡബിറ്റ് കാര്‍ഡുകള്‍ അനുവദനീയമല്ല.

തീരുവ നിയന്ത്രണമുള്ള സാധനങ്ങളും അളവും

*രണ്ടു ലീറ്റലിധികം മദ്യം, വൈന്‍ *ഫ്‌ളാറ്റ് പാനല്‍ എല്‍സിഡി, എല്‍ഇഡി, പ്ലാസ്മ ടിവി *100 ല്‍ ഏറെ സിഗരറ്റുകള്‍, 25ല്‍ ഏറെ ചുരുട്ടുകള്‍, 125 ഗ്രാമില്‍ ഏറെ പുകയില.

നിശ്ചിത പരിധിക്കപ്പുറത്തുള്ള അളവില്‍ ഇവ കൊണ്ടുവന്നാല്‍ അടക്കേണ്ട തീരുവ നിരക്ക്:

*രണ്ടു ലീറ്റലിധികം ബീയര്‍ - 103% *രണ്ടു ലീറ്ററിലധികം വിദേശമദ്യം, വൈന്‍ - 154.5% *ഫ്‌ളാറ്റ് പാനല്‍ എല്‍സിഡി, എല്‍ഇഡി, പ്ലാസ്മ ടിവി - 36.5% *നൂറിലേറെ സിഗരറ്റുകള്‍, 25ല്‍ ഏറെ ചുരുട്ടുകള്‍, 125 ഗ്രാമില്‍ ഏറെ പുകയില - 103%

സ്വര്‍ണം

മലയാളികളുടെ ഇഷ്ടപ്പെട്ട സ്വര്‍ണം കൊണ്ടുവരുന്നതിനുള്ള സൗജന്യങ്ങളും നിബന്ധനകളും എന്തൊക്കെ?

*കുറഞ്ഞത് ആറു മാസം വിദേശത്തു താമസിച്ചവര്‍ക്ക്, ആഭരണ രൂപത്തിലോ അല്ലാതെയോ ഒരു കിലോ വരെ സ്വര്‍ണമോ പത്തു കിലോ വരെ വെള്ളിയോ 10.3% തീരുവ അടച്ചു കൊണ്ടുവരാം. തീരുവ, വിദേശ കറന്‍സിയില്‍ തന്നെ അടയ്ക്കണം. വരുമാനം സംബന്ധിച്ച വ്യക്തമായ വിവരം കസ്റ്റംസിനു നല്‍കുകയും വേണം. *ഒരു വര്‍ഷത്തിലധികം വിദേശത്തു താമസിച്ച ഇന്ത്യന്‍ വനിതയ്ക്ക് 40 ഗ്രാം വരെ സ്വര്‍ണാഭരണവും (പരമാവധി വില ഒരു ലക്ഷം രൂപ) ഇന്ത്യന്‍ പുരുഷന് 20 ഗ്രാം വരെ സ്വര്‍ണാഭരണവും (പരമാവധി അര ലക്ഷം രൂപ) തീരുവയടക്കാതെ കൊണ്ടുവരാം. ഈ ഇളവ് യാത്ര ചെയ്യുമ്പോള്‍ ഒപ്പം കരുതുന്ന (അക്കംപനീഡ് ബാഗേജ്) സ്വര്‍ണാഭരണങ്ങള്‍ക്കു മാത്രമേ ലഭിക്കൂ. ഇളവു പരിധിക്കപ്പുറത്ത് ആഭരണ രൂപത്തിലോ അല്ലാതെയോ സ്വര്‍ണമുണ്ടെങ്കില്‍ 10.3% തീരുവ അടക്കണം *ആറു മാസത്തില്‍ താഴെ വിദേശത്തു കഴിഞ്ഞവര്‍ക്കു സ്വര്‍ണമോ വെള്ളിയോ കൊണ്ടുവരാന്‍ അനുവാദമില്ല.

കറന്‍സി

ഇന്ത്യന്‍, വിദേശ കറന്‍സികള്‍ യാത്ര ചെയ്യുമ്പോള്‍ ഒപ്പം കരുതേണ്ടി വരും. ഇതു സംബന്ധിച്ച നിബന്ധനകളും ഇളവുകളും ഇങ്ങനെ:

*ഇന്ത്യയില്‍ നിന്നു പുറത്തേക്ക് പോകുമ്പോള്‍ 25,000 രൂപ വരെ കൈയില്‍ വയ്ക്കാം. *ഇന്ത്യയില്‍ താമസിക്കുന്നവര്‍ വിദേശ സന്ദര്‍ശനത്തിനു പോയി മടങ്ങുമ്പോള്‍ 25,000 രൂപ വരെ കൈയില്‍ വയ്ക്കാം. 
*വിദേശത്തു നിന്ന് ഇന്ത്യയിലേക്ക് എത്ര അളവിലും വിദേശ കറന്‍സി കൊണ്ടുവരാം. 
*5000 യുഎസ് ഡോളറില്‍ കൂടുതല്‍ വിദേശ കറന്‍സി കൊണ്ടുവരുന്നവര്‍ കസ്റ്റംസിനെ അറിയിച്ചു സര്‍ട്ടിഫിക്കറ്റ് വാങ്ങണം. 
വിദേശ കറന്‍സി, ട്രാവലേഴ്‌സ് ചെക്ക്, ബാങ്ക് നോട്ടുകള്‍ തുടങ്ങിയവയെല്ലാം ചേര്‍ത്ത് 10,000 യുഎസ് ഡോളറില്‍ കൂടതല്‍ വിദേശനാണ്യം കൈയിലുള്ളവരും കസ്റ്റംസിനെ അറിയിച്ചു സര്‍ട്ടിഫിക്കറ്റ് വാങ്ങണം. ഈ സര്‍ട്ടിഫിക്കറ്റ് കൈയിലുണ്ടെങ്കില്‍, ഇത്രയും വിദേശ കറന്‍സി തിരിച്ചു കൊണ്ടുപോകാന്‍ കഴിയും. ഇന്ത്യയിലെ താമസത്തിനിടെ പരിശോധനയുണ്ടായാല്‍ കസ്റ്റംസിന്റെ സര്‍ട്ടിഫിക്കറ്റ് കാണിക്കുകയും കേസ് ഒഴിവാക്കുകയും ചെയ്യാം. 
* അംഗീകൃത ഏജന്‍സിയില്‍ നിന്നു വാങ്ങിയതാണെന്ന രേഖ ഹാജരാക്കിയാല്‍, എത്ര തുകയ്ക്കുള്ള വിദേശനാണ്യവും ഇന്ത്യക്കാര്‍ക്കു വിദേശത്തേക്കു കൊണ്ടുപോകാം.

Gulf Careers


അലസത അകറ്റാം, ആത്മവിശ്വാസം ഉയർത്താം-സെബിൻ എസ്. കൊട്ടാരം.

ഓ, ഒരു മൂഡില്ല. ഇന്നു വേണ്ട നാളെയാകട്ടെ. വല്ലാത്ത ക്ഷീണം അൽപം കൂടി കിടക്കട്ടെ. എന്തൊരു മഴ ഇന്നിനി വേണ്ട.ആലോചിച്ചിട്ട് ഒരു പിടിയും കിട്ടുന്നില്ല, ഇതു മുഴുവൻ ഞാനെങ്ങനെ ചെയ്തു തീർക്കും. നാളെത്തൊട്ടാകട്ടെ ചെയ്തു തുടങ്ങാം..


ലക്ഷ്യങ്ങളുടെ വഴിയിൽ തടസ്സം സൃഷ്ടിച്ചുകൊണ്ട് അലസത പിടി മുറുക്കുമ്പോൾ മനസ്സിലേക്കെത്തുന്ന ചിന്തകളാണിവ. ജീവിതത്തിൽ അത്യാവശമായി ചെയ്തുതീർക്കേണ്ട കാര്യങ്ങളുളളപ്പോൾ അതുമാറ്റിവച്ചിട്ട് നിസാരമായ കാര്യങ്ങളുടെ പിന്നാലെ ഇത്തരക്കാർ നീങ്ങും. ടിവിയും ഫോണും വാട്ട്സ് ആപ്പും ഫെയ്സ് ബുക്കുമെല്ലാം അലസതയുടെ ആധിക്യം കൂട്ടും. അത്യാവശമായി ചെയ്യേണ്ട കാര്യത്തിനായി തയാറെടുക്കുമ്പോഴായിരിക്കും വെറുതെ ഫെയ്സ് ബുക്ക് ഒന്നുനോക്കാൻ തോന്നുന്നത്. അതോടെ സുഹൃത്തുക്കളുടെ പോസ്റ്റുകളും കമന്റുകളും ലൈക്കുകളും നോക്കി സമയം പാഴാക്കുന്നു. ദിവസവും മണിക്കൂറുകളോളം ഇങ്ങനെ സോഷ്യൽ മീഡിയായിൽ കഴിയുമ്പോൾ ചെയ്യേണ്ട പല കാര്യങ്ങളും പാതിവഴിയി ലാകുന്നു. അതോടെ ചെയ്തു തീർക്കേണ്ടവ തീർത്തില്ലല്ലോയെന്ന ചിന്ത മനസ്സിൽ നിറയുമ്പോൾ ഇടയ്ക്കിടെ അത് ഉത്കണ്ഠയ്ക്കും കാരണമാവുന്നു. ഒപ്പം സമാനസാഹചര്യത്തിലുളളവർ മികച്ച നേട്ടങ്ങൾ കൈവരിക്കുമ്പോൾ അലസത മൂലം എത്തിപ്പെടാവുന്ന നേട്ടങ്ങൾ അകലുകയും ചെയ്യും. ഇത് മറ്റുളളവരോട് അസൂയ ഉണ്ടാക്കുകയും സ്വയം അപകർഷതാബോധവും ആത്മവിശ്വാസക്കുറവും സൃഷ്ടിക്കുകയും ചെയ്യും.

തുടർച്ചയായ ജോലിയും മറ്റും ചെയ്ത് ക്ഷീണിച്ചശേഷം അൽപസമയം അലസമായി ഇരിക്കുന്നത് പോസിറ്റീവായ കാര്യമാണ്. ശരീരത്തിനും മനസ്സിനും അത് കൂടുതൽ ഊർജം പ്രദാനം ചെയ്യും. എന്നാൽ രാവിലെ എഴുന്നേൽക്കുമ്പോൾ മുതൽ രാത്രി കിടക്കുന്നതുവരെ ക്രിയാത്മകമായി ഒന്നും ചെയ്യാതെ ടിവിയുടെ മുമ്പിലും സോഷ്യൽ മീഡിയായിലും ചാറ്റിങ്ങിലും ഫോണിലും മറ്റുമായി സമയം ചെലവഴിക്കുമ്പോൾ അത് പ്രായത്തിൽ യൗവ്വനമായവരെപ്പോലും വാർധക്യം നിറഞ്ഞ മനസ്സിലേക്ക് നയിക്കുന്നു. അലസന്റെ മനസ്സ് പിശാചിന്റെ പണിപ്പുരയാണെന്ന് പറയാറുണ്ട്. രാവിലെ വൈകി എഴുന്നേൽക്കും. എഴുന്നേറ്റാലുടൻ ആദ്യം സ്മാർട്ട് ഫോണെടുത്ത് ഫെയ്സ് ബുക്കും വാട്ട്സ് ആപ്പും ചെക്ക് ചെയ്യും. താമസിച്ച് പ്രഭാത കൃത്യങ്ങൾ ചെയ്യും. ഭക്ഷണം കഴിക്കാൻ പ്രത്യേകിച്ച് സമയമൊന്നുമില്ല. കുറേനേരെ ടിവിയുടെ മുമ്പിലിരിക്കും. പത്രം വന്നാൽ പിന്നെ അതുമായി കുറേസമയം. ഭക്ഷണം കഴിച്ചാൽ ഒന്നുകിടക്കണമെന്ന് തോന്നും. വീണ്ടും വിശ്രമം. മണിക്കൂറുകൾ കഴിഞ്ഞാവും എഴുന്നേൽക്കുക. എഴുന്നേറ്റാൽ വീണ്ടും ഭക്ഷണം. ചിലപ്പോൾ പുറത്തേക്ക് ഒന്നുപോയെന്നിരിക്കും. വീണ്ടും ടിവി, സോഷ്യൽ മീഡിയ. ഒടുവിൽ രാത്രി വൈകി ഉറക്കം അലസത മുഖമുദ്രയാക്കിയ ചിലരുടെ ജീവിതചര്യയാണിത്. അലസതയ്ക്ക് പ്രായഭേദമൊന്നുമില്ല. വിദ്യാർഥി മുതൽ റിട്ടയർ ചെയ്തവരുടെ വരെ ജീവിതത്തിൽ അവരെ ഇതുപിടിമുറുക്കുന്നു.

പറമ്പിൽ അത്യാവശം റബർ ഉളളതുകൊണ്ട് വരുമാനത്തിന് മുട്ടില്ല. കാര്യമായ പരിചരണം റബറിന് ആവശ്യമില്ലാത്തതുകൊണ്ട് രാവിലെ റബർ വെട്ടിക്കഴിഞ്ഞാൽ പിന്നെ ഫ്രീയാണ്. അതോടെ അൽപം രാഷ്ട്രീയം, പിന്നെ കാര്യമായി ഒന്നും ചെയ്യാനില്ലാതെ വീട്ടിൽ. വളരെനാൾ വിദേശത്ത് ജോലി ചെയ്തതാണ്. നാട്ടിലെത്തി ബാങ്കിൽ പണം ഫിക്സ്ഡ് ഡിപ്പോസിറ്റ് ഇട്ടിട്ടുണ്ട്. അതിന്റെ പലിശ നല്ലൊരു തുക മാസം കിട്ടും. അതോടെ അതും വാങ്ങി ജീവിതം. റിട്ടയർമെന്റിനുശേഷം വൊളന്ററി റിട്ടയർമെന്റ് എടുത്തതിന്ശേഷം കെട്ടിട വാടകയും മറ്റുമായി അത്യാവശം വരുമാനമുളളപ്പോൾ, ജോലിക്കായി കാത്തിരിക്കുന്ന കാലം, പഠനകാലയളവിൽ, ജോലിക്കിടെ……ഒക്കെ അലസത പലരിലും വേര് പടർത്തുന്നു.

കാരണം പലതാണെങ്കിലും അലസത ഒരാളുടെ മനസ്സിന്റെ ശക്തിയെ കാർന്നുതിന്നുന്നു. നിഷേധാത്മക വികാരങ്ങളായ അസൂയ, അസഹിഷ്ണുത, അകാരണമായ ദേഷ്യം, തുടങ്ങിയവ ഒരാളിൽ സൃഷ്ടിക്കപ്പെടുന്നതിനും ചെയ്യുന്ന കാര്യങ്ങളിൽ ആത്മവിശ്വാസം കുറയുന്നതിനും അലസത ഇടയാക്കുന്നു. അലസരായവർ സ്വയം വിലമതിക്കുകയില്ല. അതുകൊണ്ട് തന്നെ ഇത്തരക്കാർക്ക് ആത്മാഭിമാനം കുറവായിരിക്കും. എന്തിനേയും ഏതിനേയും ഇത്തരക്കാർ വിമർശിക്കും. താൻ ആഗ്രഹിച്ച ജീവിതമല്ല ഇപ്പോൾ നയിക്കുന്നതെന്ന ചിന്ത ഇത്തരക്കാരിൽ ഇടയ്ക്കിടെ വരുന്നതിനാൽ മറ്റുളളവരുമായി സ്വയം താരതമ്യപ്പെടുത്തി അവരുടെ ഒപ്പം താൻ എത്തിയില്ലല്ലോയെന്ന ചിന്ത എപ്പോഴും കൊണ്ടു നടക്കും. ഇത് ആത്മവിശ്വാസം കുറയ്ക്കാൻ ഒരു കാരണമാണ്. പലപ്പോഴും പൊതുപരിപാടികളിൽ പങ്കെടുക്കാൻ ഇത്തരക്കാർ വിമുഖത കാണിക്കാറുണ്ട്. മറ്റുളളവരെ അഭിമുഖീകരിക്കാനുളള താൽപര്യക്കുറവാണ് കാരണം. ഒരൽപം ശ്രദ്ധിച്ചാൽ ജീവിതത്തിലെ ഏതു കാലഘട്ടത്തിലും അവസ്ഥയിലും അലസത മാറ്റി ജീവിതത്തെ ക്രിയാമ്തകമാക്കി മാറ്റാൻ സാധിക്കും. ക്രിയാത്മക ജീവിതത്തിൽ സന്തോഷവും സംതൃപ്തിയും ഐശ്വര്യവും ഉയർച്ചയും ഉണ്ടാകും. അതിനുളള വഴികൾ.

1. ലക്ഷ്യങ്ങൾ കാണുക ജീവിതത്തിൽ വ്യക്തമായ ലക്ഷ്യങ്ങൾ കാണുക. കുടുംബ ജീവിതം, ജോലി, ബിസിനസ്, ശാരീരിക– മാനസിക ആരോഗ്യം, വിദ്യാഭ്യാസം, കുടുംബാംഗങ്ങളുടെ കാര്യങ്ങൾ എന്നിവയിലൊക്കെ വ്യക്തമായ ലക്ഷ്യങ്ങൾ മനസ്സിൽ കാണുക. ആ ലക്ഷ്യങ്ങൾ നേടിയെടുക്കുന്നതിന് സമയം നിശ്ചയിക്കുക. ഒരു ഡയറിയിൽ കുറിച്ചിട്ട് ഓരോന്നായി പൂർത്തിയാക്കുക.

2. ലക്ഷ്യങ്ങളെ വിഭജിക്കുക ചിലപ്പോൾ നിങ്ങളുടെ ലക്ഷ്യങ്ങൾ വലുതാണെന്ന് തോന്നിയേക്കാം. ഉദാഹരണത്തിന് പിഎച്ച്ഡി ചെയ്യുകയാണ് നിങ്ങളെന്ന് കരുതുക. അവിടെ ലക്ഷ്യങ്ങളെ പലതായി വിഭജിക്കുക. ഓരോ ചെറിയ ഭാഗങ്ങൾ ചെയ്യുക. ഇപ്പോൾ തീസീസ് എഴുതേണ്ട ഘട്ടത്തിൽ അതിന് മുമ്പായി ചെയ്യേണ്ട ഡേറ്റാ കളക്ഷനും സ്റ്റാറ്റിസ്റ്റിക്കൽ അനാലിസിസും മറ്റും പൂർത്തിയാക്കുക. അപ്പോൾ പടിപടിയായി ലക്ഷ്യത്തിലെത്താം. ലക്ഷ്യത്തെ ഒറ്റയടിക്ക് പിടിക്കാൻ നോക്കാതെ ഓരോ ദിവസവും കുറേശ്ശെ കുറേശ്ശെയായി ചെയ്യുക. പലതുളളി പെരുവെളളം എന്നാണല്ലോ ചൊല്ല്.

3. ഉറക്കം വിശ്രമം ആവശ്യത്തിന് ഉറക്കം, വിശ്രമം എന്നിവ ആവശ്യത്തിന് വേണം. അമിതമായാൽ അമൃതും വിഷമാണ്. എപ്പോഴും ഉറക്കം തൂങ്ങിയിരുന്നാൽ അത് നിങ്ങളുടെ ക്രിയാത്മക ശേഷി നശിപ്പിക്കും. രാവിലെ നല്ല ശുദ്ധവായു ശ്വസിച്ച് അൽപദൂരം നടക്കുക. ആ ഒരു ഊർജം ദിവസം മുഴുവൻ നിങ്ങളുടെ പ്രവർത്തനത്തിൽ പ്രതിഫലിക്കും.

4. പ്രചോദനം അത്യാവശം ചിലപ്പോൾ വേണ്ടത്ര പ്രചോദനം ലഭിക്കാത്തതുകൊണ്ടാവും ഒന്നും ചെയ്യാൻ തോന്നാത്ത അവസ്ഥ. നല്ല പ്രചോദനാത്മക പുസ്തകങ്ങൾ, മഹാന്മാരുടെ ജീവചരിത്രങ്ങൾ എന്നിവ വായിക്കുക, ട്രെയ്നിങ്ങുകളിൽ പങ്കെടുക്കുക, പ്രചോദനാത്മക വീഡിയോകളും പ്രചോദനമേകുന്ന സിനിമകളും കാണുക വഴിയൊക്കെ ജീവിതത്തിൽ പുതിയ കാര്യങ്ങൾ ചെയ്യുന്നതിനുളള ഊർജവും പ്രചോദനവും ലഭിക്കും.

5. നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കുക നിങ്ങൾ ചെയ്യാൻ പോകുന്ന കാര്യങ്ങളുമായി ബന്ധപ്പെട്ടുളള തടസ്സങ്ങളെയും ബുദ്ധിമുട്ടുകളേയും കുറിച്ച് ചിന്തിക്കാതെ, ലക്ഷ്യം നേടിയെടുത്താലുണ്ടാകുന്ന നേട്ടങ്ങളെക്കുറിച്ച് ചിന്തിക്കുക. ഇത് മനസ്സ് ലക്ഷ്യത്തിലുറപ്പിക്കാനും അലസത മാറ്റി പ്രവർത്തിക്കാനും സഹായിക്കും.

6. നിഷ്ക്രിയമായാൽ സംഭവിക്കുന്നത് നിങ്ങൾ അലസതയോടെ പ്രവർത്തിച്ചാൽ ജീവിതത്തിൽ സംഭവിക്കുന്ന നഷ്ടങ്ങളെക്കുറിച്ച് ചിന്തിക്കുക. ഇത് പ്രവർത്തിക്കാൻ പ്രേരണ നൽകും.

7. ഒരു സമയത്ത് ഒന്ന് ഒരു സമയത്ത് ഒരു കാര്യത്തിൽ ഫോക്കസ് ചെയ്യുക. ഒത്തിരി കാര്യങ്ങൾ ചെയ്യാനുണ്ടെന്ന ചിന്ത പെട്ടെന്ന് മനസ്സ് മടുപ്പിക്കും. അതോടെ ഒന്നും ചെയ്യാനുളള മൂഡ് ഇല്ലാതാകും. ആകെ മടുപ്പും ക്ഷീണവുമാകും. എന്നാൽ ചെറുതാണെങ്കിലും ഓരോ കാര്യങ്ങൾ പൂർത്തിയാക്കുമ്പോൾ അത് നിങ്ങളുടെ ആത്മവിശ്വാസം വർധിപ്പിക്കും. ഒപ്പം ലക്ഷ്യത്തോട് അടുപ്പിക്കുകയും ചെയ്യും.

8. വിഭാവനം ചെയ്യുക നിങ്ങൾ ചെയ്യാൻ പോകുന്ന കാര്യം മികച്ച രീതിയിൽ ചെയ്യുന്നതായി ഇടയ്ക്കിടെ മനസ്സിൽ വിഭാവനം ചെയ്യുക. ഇത് നിങ്ങളുടെ മനസ്സിനെ ഊർജവൽക്കരിക്കും. ഒപ്പം യഥാർഥ ലക്ഷ്യം നേടിയെടുക്കാനുളള ആത്മവിശ്വാസം പകരും.

9. മനസ്സിനെ ധൈര്യപ്പെടുത്തുക. നിങ്ങളേക്കുറിച്ച് തന്നെയുളള നല്ല വാക്കുകൾ ഇടയ്ക്കിടെ മനസ്സിനോട് ആവർത്തിച്ചു പറയുക. പഴയ കാലനേട്ടങ്ങളാവാം. മറ്റുളളവർ നിങ്ങളേക്കുറിച്ച് പറഞ്ഞ നല്ല വാക്കുകളാവാം, അത് ഇടയ്ക്കിടെ പറയുന്നത് ശീലമാക്കുക. പഴയ കാലനേട്ടങ്ങളുടെ ചിത്രങ്ങളും വീഡിയോകളും ഓർമ്മകളും ഇടയ്ക്കിടെ പൊടിതട്ടിയെടുക്കുന്നതും നിങ്ങളേക്കുറിച്ചുളള പോസിറ്റീവ് ചിന്ത വർധിപ്പിക്കാനും ക്രിയാത്മകമായി പ്രവർത്തിക്കാനും സഹായിക്കും.

10. നാളത്തേക്ക് മാറ്റിവെയ്ക്കരുത് ഇന്ന് വേണ്ട നാളെ ചെയ്യാം എന്ന തരത്തിലുളള ചിന്തകളെ മനസ്സിൽ നിന്ന് പിഴുതെറിയുക. ഇപ്പോൾ ചെറുതായെങ്കിലും തുടക്കമിടാം എന്ന് ചിന്തിക്കുക. പ്രവർത്തിക്കുക.

11. വിജയികളിൽ നിന്ന് പാഠം പഠിക്കുക ജീവിതത്തിലെ വിവിധ മേഖലകളിൽ വിജയം വരിച്ചവർ എങ്ങനെ പ്രവർത്തിച്ചുവെന്ന് മനസ്സിലാക്കുക. നല്ല ആളുകളുമായി സംസർഗം പുലർത്തുക. ഇത് വിജയികളുടെ ശീലങ്ങൾ സ്വന്തമാക്കാൻ സഹായിക്കും.

12. സമയം കൊല്ലികൾ വേണ്ട ടിവി, സോഷ്യൽ മീഡിയ, ഫോൺ, ചാറ്റിങ്, പരദൂഷണം പറച്ചിൽ എന്നിവ വഴിയായി അനാവശ്യമായി സമയം കളയുന്നത് ഒഴിവാക്കുക. ടിവിയും സോഷ്യൽ മീഡിയായും ഫോണും ആവശ്യത്തിന് മാത്രം ഉപയോഗിക്കുക.

13. ഇഷ്ടം സൃഷ്ടിക്കുക ഏതൊരു കാര്യം ചെയ്യണമെങ്കിലും അതിനോട് ആദ്യം നമുക്ക് ഇഷ്ടം തോന്നണം. നാം ചെയ്യേണ്ട കാര്യങ്ങളോട് ഇഷ്ടം തോന്നാൻ അതുമൂലമുളള പ്രധാന ഗുണങ്ങളെക്കുറിച്ച് ചിന്തിക്കുക. നിങ്ങളുടെ ജീവിതത്തിൽ ആ പ്രവർത്തിമൂലമുണ്ടാകാൻ പോകുന്ന ശുഭകരമായ മാറ്റങ്ങളെക്കുറിച്ച് സ്വപ്നം കാണുക. ഇത് ഒരു പ്രവർത്തി ചെയ്യാൻ തുടക്കമിടാനുളള ഊർജം മനസ്സിൽ സൃഷ്ടിക്കും.

14. ഒഴിവാക്കുന്നവയ്ക്കായി സമയം നിങ്ങൾ പലപ്പോഴും ചെയ്യേണ്ട കാര്യമാണെങ്കിലും ഒഴിവാക്കുന്ന ചിലതുണ്ട്. അവ ഏതൊക്കെയാണെന്ന് കണ്ടെത്തി ചെറിയ തുടക്കമിടുക. കുറേശ്ശെ കുറേശ്ശെയായി അവ ചെയ്യുന്നത് നിങ്ങളുടെ മനസ്സിലെ കുറ്റബോധവും മനഃസാക്ഷിക്കുത്തും മാറ്റി ജീവിതം ക്രിയാത്മകമാക്കും.

15. വഴിമാറ്റുന്ന ഘടകങ്ങളെ അകറ്റുക നിങ്ങൾ ക്രിയാത്മകമായി പ്രവർത്തിക്കുന്നതിന് തടസ്സമായി നിൽക്കുന്ന ശീലങ്ങൾ കണ്ടേക്കാം. മദ്യപാനം, പുകവലി, ചീട്ടുകളി, ചൂതുകളി, അമിത ഉറക്കം, അമിത ടിവി കാണൽ, അമിത സോഷ്യൽ മീഡിയ, ഫോൺ ഉപയോഗം എന്നിവ നിയന്ത്രിക്കുക. ഇത്തരം സാഹചര്യങ്ങളിലേക്ക് പോകാൻ പ്രേരണയുണ്ടാകുമ്പോൾ അവയിൽ നിന്ന് അകന്ന് നിൽക്കാനുളള മനക്കരുത്ത് നേടുക.

16. പ്രാർഥനയ്ക്ക് സമയം കണ്ടെത്തുക ഈശ്വരനോട് ചേർന്ന് നിൽക്കുന്നിടത്തോളം അവിടുന്ന് നമ്മുടെ ജീവിതത്തിൽ നല്ലത് വരുത്തുമെന്ന് ചിന്തിക്കുക. പ്രാർഥിക്കാൻ സമയം കണ്ടെത്തുക. ഇത് മനസ്സിലെ നിഷേധാത്മക വികാരങ്ങളെ അകറ്റി സ്നേഹവും പ്രതീക്ഷയും നിറയ്ക്കും. അലസതയും അസൂയയും മാറ്റാൻ ഈശ്വര സാന്നിധ്യം വഴിതെളിക്കും.

സെബിൻ എസ്. കൊട്ടാരം...

(ഇന്ത്യയിലെ ഏറ്റവും മികച്ച മാധ്യമപ്രവർത്തകനുളള ഇന്ത്യാ ഗവൺമെന്റിന്റെ പരമോന്നത ബഹുമതിയും ധീരതയ്ക്കുളള ഇന്ത്യൻ പ്രസിഡന്റിന്റെ മെഡലും നേടിയിട്ടുളള പ്രമുഖ രാജ്യാന്തര മോട്ടിവേഷനൽ സ്പീക്കറും കോർപറേറ്റ് ട്രെയ്നറും കരിയർ കോച്ചും ഇരുപത്തഞ്ചോളം മോട്ടിവേഷനൽ ഗ്രന്ഥകളുടെ രചയിതാവുമാണ് ലേഖകൻ– ഫോൺ :94972 16019).

Doctor's Attention !!!!!!!!!!! Looking visit Doctors to a clinic in Malappuram

Looking  visit Doctors to a  clinic "Doctors Hub" in Malappuram Town, Kerala. 

·         Child Specialist.
·         Female Gynecologist.
·         ENT Specialist.
·         Female General Doctors.
·         Dermatologist.
·         Cardiologist.
·         Neurologist.
·         Gastroenterologist.
·         Internist (Sugar/Bp/Thyroid)
            General Doctor.
·         Psychologist.
·         Counselor.

Doctors can visit:-

·         Daily.
·         Alternative Days.
·         Weekly.
·         Bi weekly.
·         Monthly.

We will provide:-

·         Consulting Room.
·         Basic Needs.
·         Booking Assistant.
                     

Plus point:-

·         Town area.
·         Easy access.
·         Car parking area.
·         Lab & Pharmacy.
·         Security.
·         Your choice preference.

Payments:-

·         To be discuss.


Our Mission

"BET"–Best & Ethical Treatment"
 
"ധാമികമായ നല്ല ചികിത്സ"

Hi Doctors - If your interested, Please Contact Immediately by E-mail, we will contact you.


Your Name                         :
Qualifications                     :              
Specialization                     :
Place                                   :
Your Visiting (Consulting) day and time:  

How we can contact you:-
By Phone: (Please provide your contact number):
By Mail:

അത്ഭുതമാണ് മുഹമ്മദ് നബി

അത്ഭുതമാണ് മുഹമ്മദ് നബി


പ്രവാചകന്‍ മുഹമ്മദ് നബിയുടേത് പോലെ അതിശയിപ്പിച്ച ഒരു ജീവിതം ഇന്നുവരെ ഒരു പുസ്തകങ്ങളിലും വായിക്കാന്‍ കഴിഞ്ഞിട്ടില്ല. 40 വര്‍ഷക്കാലം ഏവരേയും പോലെ സാധാരണ വ്യക്തിത്വമായി ജീവിച്ച പ്രവാചകന്റെ ജീവിതം അത്ഭുതങ്ങളാണ് പഠിതാവിന് സമ്മാനിക്കുന്നത്. സംസ്‌കാര സമ്പന്നമായ ഒരു ജനതയുടെ ചരിത്രം കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു രാജ്യത്ത് നിന്ന് ലോകത്തിന് അനുഗ്രമായിമാറിയ പ്രവാചകന്റെ വരവ് അത്ഭുതത്തോടെ ചരിത്രകാരനായ അര്‍ണോള്‍ഡ് ജെ ടോയെന്‍ബി രേഖപ്പെടുത്തിയിട്ടുണ്ട്.

ലോക ചരിത്രത്തെ മാറ്റിമറിച്ചതില്‍ പ്രവാചകനോളം പങ്ക് വഹിച്ച ഒരു വ്യക്തിത്വത്തെ ചരിത്രകാരന്മാര്‍ എവിടെയും അടയാളപ്പെടുത്തിയിട്ടില്ല. ദിവ്യദര്‍ശനം ലഭിച്ച ശേഷം 23 വര്‍ഷം മാത്രമാണ് മുഹമ്മദ് നബി ജീവിച്ചിരുന്നത്. എന്നാല്‍ ഇക്കാലയളവിനുള്ളിലാണ് ലോകത്തിന്റെ ചരിത്രമാകെ മാറിമറിഞ്ഞ അത്ഭുതാവഹമായ സംഭവ വികാസങ്ങള്‍ ഉണ്ടായിരിക്കുന്നതെന്ന് ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിരിക്കുന്നു. സമസ്ത മേഖലകളിലും വ്യക്തമായ നിയമനിര്‍മാണം നടത്തിയിരിക്കുന്ന അദ്ദേഹത്തിന്റെ അധ്യാപനങ്ങള്‍ ലോകത്തിന് അത്ഭുതമെന്നല്ലാതെ പറയാന്‍ മറ്റുവാക്കുകളുണ്ടാവില്ല.

പ്രവാചകന്‍ മുഹമ്മദ് നബിയുടേത് പോലെ അതിശയിപ്പിച്ച ഒരു ജീവിതം ഇന്നുവരെ ഒരു പുസ്തകങ്ങളിലും വായിക്കാന്‍ കഴിഞ്ഞിട്ടില്ല. 40 വര്‍ഷക്കാലം ഏവരേയും പോലെ സാധാരണ വ്യക്തിത്വമായി ജീവിച്ച പ്രവാചകന്റെ ജീവിതം അത്ഭുതങ്ങളാണ് പഠിതാവിന് സമ്മാനിക്കുന്നത്. സംസ്‌കാര സമ്പന്നമായ ഒരു ജനതയുടെ ചരിത്രം കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു രാജ്യത്ത് നിന്ന് ലോകത്തിന് അനുഗ്രമായിമാറിയ പ്രവാചകന്റെ വരവ് അത്ഭുതത്തോടെ ചരിത്രകാരനായ അര്‍ണോള്‍ഡ് ജെ ടോയെന്‍ബി രേഖപ്പെടുത്തിയിട്ടുണ്ട്. ലോകത്ത് ചിന്തകന്മാരും, നവോഥാന നായകരും, മഹാന്‍മാരും അനവധി കടന്നുപോയിട്ടുള്ളപ്പോള്‍ അവര്‍ക്കൊക്കെ മുമ്പ് അവരുടെ പ്രവര്‍ത്തി പദത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ വ്യക്തിത്വങ്ങള്‍ ഉണ്ടായിരുന്നുവെന്നതാണ് സത്യം. എന്നാല്‍ ഇരുണ്ടയുഗമായ ആറാം നൂറ്റാണ്ടില്‍ യാതൊരു തരത്തിലുമുള്ള സംസ്‌കാരിക പൈതൃകവും അവകാശപ്പെടാനില്ലാത്ത രാജ്യത്ത് നിന്ന് ഉയര്‍ന്ന് വന്ന പ്രവാചകന്‍ മഹോന്നതമായ ആശയങ്ങളാണ് ലോകത്തിന് നല്‍കിയത്.

ഒരിക്കല്‍ പ്രവാചകന്‍ മുഹമ്മദ് നബിയും, യഹൂദന്മാരായ പുരോഹിതന്മാരും, ക്രിസ്ത്യന്‍ മതനേതാക്കളും ചേര്‍ന്ന് മസ്ജിദില്‍ സംസാരിച്ചിരിക്കുന്ന വേളയില്‍ പള്ളിയില്‍ നിന്നും ബാങ്ക് വിളി ഉയരുകയുണ്ടായി. നബിയുടെ പ്രാര്‍ഥനക്കായി തങ്ങള്‍ ഇവിടെ നിന്നും ഒഴിവായി നില്‍ക്കാമെന്ന് പറഞ്ഞ് പുറത്തേക്ക് പോകുവാന്‍ തയ്യാറായ അവരോട് നമുക്ക് ഇവിടെ നിന്ന് ഒരുമിച്ച് പ്രാര്‍ഥന നടത്താമെന്ന് പറയുകയുണ്ടായി. അങ്ങനെ ഒരേ സമയത്ത് മൂന്ന് ജനവിഭാഗങ്ങള്‍ ഒരേ പള്ളിയില്‍ പ്രാര്‍ഥന നടത്തി. ആരാധനാ സ്വാതന്ത്ര്യത്തില്‍ വിവിധ മതവിഭാഗങ്ങളെ എങ്ങനെ ഒരുമിച്ച് കൊണ്ട്‌പോകണം എന്നകാര്യത്തില്‍ ഉത്തമ മാതൃകയാണ് പ്രവാചകന്‍ അവിടെ വരച്ചിട്ടത്. യഹൂദനായ ഒരു വ്യക്തിയുടെ മൃത ശരീരം കൊണ്ടുപോയ സമയത്ത് പ്രവാചകന്‍ എണീറ്റ് നില്‍ക്കുകയും ഉപചാരം അര്‍പ്പിക്കുകയും ചെയ്ത സംഭവമുണ്ട്. ഇത് കണ്ട അനുയായികളില്‍ ചിലര്‍ അദ്ദേഹത്തോട് യഹൂദന്റെ മൃതദേഹത്തിന് ഇത്രയും ബഹുമാനം നല്‍കേണ്ടതുണ്ടോ എന്ന ചോദ്യം ഉയര്‍ത്തിയപ്പോള്‍ പ്രവാചകര്‍ നല്‍കിയ മറുപടി ലോകം മാതൃകയാക്കേണ്ടതാണ്. അതൊരു മനുഷ്യന്റെ ശരീരമാണ് എന്നതായിരുന്നു പ്രവാചകന്‍ നല്‍കിയ മറുപടി.

ലോകത്തിലെ എല്ലാ മനുഷ്യര്‍ക്കും മൃതമായ അവസ്ഥയില്‍ പോലും ഉപചാരം അര്‍പ്പിക്കണമെന്ന മാനവീകതയുടെ പാഠമാണ് പ്രവാചകന്‍ പഠിപ്പിച്ചത്. ഇതിലൂടെ പ്രവാചകന്‍ പഠിപ്പിച്ച പ്രവാചകന്റെ മതസൗഹാര്‍ദത്തിന്റെ പാഠമാണ് പില്‍ക്കാലത്ത് ലോകം ഭരിച്ച മഹാന്മാരായ നേതാക്കള്‍ പിന്‍തുടര്‍ന്നത്. ഇസ്താംബുള്‍ മുസ്‌ലിംകള്‍ പിടിച്ചടക്കിയ സാഹചര്യത്തില്‍ പോലും അവിടുത്തെ ക്രിസ്തീയ ദേവാലയമായ ഹാഗിയ സോഫിയക്ക് യാതൊരു പരിക്കും ഏല്‍പ്പിച്ചിരുന്നില്ല. 1000ക്കണക്കിന് വര്‍ഷങ്ങള്‍ ജെറുസലേം ഭരിച്ചത് മുസ്‌ലിംകളാണ്. എന്നാല്‍ അവിടുത്തെ ഏതെങ്കിലും ഒരു യഹൂദ – ക്രിസ്ത്യന്‍ ദേവാലയങ്ങളും മുസ്‌ലിംകള്‍ തകര്‍ത്തിട്ടില്ല. അതാണ് പ്രവാചകാധ്യാപനത്തിന്റെ ശക്തി. ഇന്ത്യയിലും മുസ്‌ലിംകള്‍ ഭരിച്ച നിരവധി സംസ്ഥാനങ്ങളുണ്ട്. ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുസ്‌ലിം ചക്രവര്‍ത്തിമാര്‍ ഭരിച്ച ഫത്തേപ്പൂര്‍ സിക്രിയിലെ പ്രശസ്തമായ ക്ഷേത്രം ഇന്നും നിലനില്‍ക്കുന്നുണ്ട്. ടിപ്പുസുല്‍ത്താന്‍ ഭരിച്ച ശ്രീരംഗപട്ടണത്ത് അദ്ദേഹം നിലനിര്‍ത്തിവന്ന ക്ഷേത്രം ഇന്നുമുണ്ട്. മലബാറിലെ ക്ഷേത്രങ്ങള്‍ക്ക് അദ്ദേഹം സംഭാവനകള്‍ നല്‍കിവന്ന സംഭവങ്ങള്‍ ചരിത്രത്താളുകളില്‍ തെളിവുകളായി രേഖപ്പെടുത്തിയിരിക്കുന്നു. നൂറ്റാണ്ടുകളോളം ഇവിടുത്തെ ക്ഷേത്രങ്ങള്‍ സംരക്ഷിച്ചുവന്നത് മുസ്‌ലിംകളായിരുന്നു. അത്തരത്തിലുള്ളതായിരുന്നു പ്രവാചകന്റെ അധ്യാപനം.

മനുഷ്യന് സമാധാനം ലഭിക്കണമെങ്കില്‍ ആരോഗ്യപരമായ ജീവിതം നയിക്കണമെന്നും അദ്ദേഹം ഓര്‍മപ്പെടുത്തിയിട്ടുണ്ട്. ഒരു ഭര്‍ത്താവ് ഭാര്യയെ ഉപേക്ഷിച്ചാല്‍പോലും രണ്ട് വയസ്സുള്ള കുട്ടിക്ക് മുലപ്പാല്‍ നല്‍കാനുള്ള അവകാശം മാതാവിനുണ്ടെന്ന് മുഹമ്മദ് നബി പഠിപ്പിച്ചിരിക്കുന്നു. അതോടൊപ്പം മാതാവിന്റേയും കുട്ടിയുടേയും ഉത്തരവാദിത്വം പുരുഷനുണ്ടെന്ന് രേഖപ്പെടുത്തിയ ഇസ്‌ലാമിക തത്വങ്ങളെക്കാല്‍ വലിയ ഒരു മെഡിക്കല്‍ നിയമമില്ലെന്ന് ആധുനിക ഡോക്ടര്‍മാര്‍ തന്നെ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. മനുഷ്യ ശരീരത്തിലെ സെറിബ്രം വളരുന്നതിന് മാതാവിന്റെ പാലില്‍ അടങ്ങിയിട്ടുള്ള രണ്ട് രാസാഗ്നികള്‍ക്ക് നിര്‍ണായക സ്വാധീനമാണുള്ളത്. സിസ്റ്റൈന്‍, ടോറിന്‍ എന്നീ രണ്ട് അമിനോ ആസിഡുകളാണ് അവ. ഇത് രണ്ട് വയസ്സില്‍ ലഭിക്കുന്ന കുട്ടി മികച്ച കഴിവുള്ള വ്യക്തിയായി തീരുമെന്നും അത് ലഭിക്കാതിരുന്നാല്‍ ബുദ്ധിപരമായി പിന്നിലായിരിക്കുമെന്നും ആരോഗ്യ രംഗത്തെ വിദഗ്ധര്‍ ഇന്ന് അഭിപ്രായപ്പെടുന്നു. എന്നാല്‍ ഒരു മെഡിക്കല്‍ വിദ്യാഭ്യാസത്തിന്റേയും പിന്തുണയില്ലാത്ത പ്രവാചകന്‍ ഇത്ര മഹത്തായ ഒരു മെഡിക്കല്‍ നിയമം എങ്ങനെ പഠിപ്പിച്ചുവെന്നത് ലോകത്തെ അത്ഭുതപ്പെടുത്തുകയാണ്. ഒരു കുട്ടി ജനിക്കുമ്പോള്‍ മുതലുള്ള കാര്യങ്ങളെക്കുറിച്ച് വ്യക്തമായ നിയമസംഹിതയുമായി ആരോഗ്യ സംരക്ഷണത്തിന് വേണ്ടിയുള്ള നിയമം ഇസ്‌ലാം തയ്യാറാക്കിയിരിക്കുകയാണ്.

നിസ്‌കാരമെന്ന അതിസുന്ദരമായ പ്രാര്‍ഥനാ രീതി വിശ്വാസികള്‍ക്ക് നല്‍കി. പഠിക്കുന്തോറും അത്ഭുതാവഹമായ അനുഭൂതി പകരുന്ന ഒരു ആരാധനാ രീതിയാണ് നിസ്‌കാരം. സൂര്യന്റേയും ചന്ദ്രന്റേയും നീക്കങ്ങള്‍ക്ക് അനുസൃതമായി ഇത് ചിട്ടപ്പെടുത്തിയിരിക്കുന്നത് ലോക പ്രശസ്ത ജ്യോതിശാസ്ത്രജ്ഞന്മാരെയെല്ലാം അതിശയിപ്പിച്ച പ്രാര്‍ഥനാ രീതിയാണിത്. മനുഷ്യന്റെ ജൈവ ഘടികാരം തിരിയുന്ന സമയത്താണ് ഇവയുടെ സമയം എന്ന് ഗവേഷകര്‍ പഠനങ്ങളിലൂടെ വ്യക്തമാക്കിയിട്ടുണ്ട്. ഈ സമയത്ത് ഒരു മനുഷ്യന്‍ പ്രാര്‍ഥനകളിലേര്‍പ്പെട്ടാല്‍ അവരുടെ ശരീരം കൂടുതല്‍ ആരോഗ്യകരമായി മാറുമെന്ന് പഠനങ്ങള്‍ തെളിയിക്കുന്നു. ഇത് സുന്ദരമായ ഒരു വൈദ്യ വ്യവഹാരമാണ്.

ലോകത്തിലെ വിവിധ വിഭാഗങ്ങളുടെ നോമ്പുകളില്‍ വച്ച് ഏറ്റവും ശ്രേഷ്ടമായത് ഇസ്‌ലാം മത വിശ്വാസികള്‍ പിന്‍തുടരുന്ന വ്രതാനുഷ്ടാനമാണ് എന്ന് അമേരിക്കന്‍ ശാസ്ത്രജ്ഞന്മാര്‍ പറഞ്ഞിട്ടുണ്ട്. പതിനൊന്നര മണിക്കൂര്‍ ഒരു മനുഷ്യന്‍ ഭക്ഷണം ഉപേക്ഷിച്ച് ഇരിക്കുമ്പോള്‍ ശരീരത്തില്‍ ഒരു പ്രതിരോധ പ്രവര്‍ത്തനം നടക്കുന്നുണ്ടെന്ന് ശാസ്ത്രം കണ്ടെത്തിയിട്ടുണ്ട്. നെഞ്ചിന്‍കൂടില്‍ നിന്നും ഒരു രാസാഗ്നി ഉത്പാദനം നടക്കും. പതിനൊന്നര മണിക്കൂര്‍ കഴിയുമ്പോള്‍ അത് പൊട്ടി ശരീരത്തിലേക്ക് വ്യാപിക്കുകയും ചെയ്യും. ഇത് മാരകരോഗങ്ങളായ ക്യാന്‍സറിനെ പോലും ഇല്ലാതാക്കാന്‍ കഴിയുന്ന പ്രതിരോധ ശേഷിയുള്ളതാണെന്നും ആധുനിക ആരോഗ്യ രംഗം വ്യക്തമാക്കുന്നു. ഇതിലൂടെ പ്രവാചകാധ്യാപനം എത്രത്തോളം ദീര്‍ഘവീക്ഷണത്തോടെയാണെന്നുള്ളതാണ് മനസ്സിലാക്കിതരുന്നത്.

സാമ്പത്തിക ഭദ്രതതക്ക് വേണ്ടിയുള്ള പ്രവാചകന്റെ നിയമസംഹിതക്ക് പകരം വെക്കാന്‍ ഒരു സാമ്പത്തിക ശാസ്ത്രജ്ഞരുടെ കൂര്‍മ ബുദ്ധിക്കും കഴിഞ്ഞിട്ടില്ല. ലോകത്ത് ഒരിടത്തും സ്ത്രീകള്‍ക്ക് സ്വത്ത് അവകാശം ഇല്ലാതിരുന്ന കാലഘട്ടത്തില്‍ പ്രവാചകന്‍ അവര്‍ക്ക് വേണ്ടി ശബ്ദമുയര്‍ത്തി. സ്ത്രീകള്‍ക്ക് സ്വത്ത് അവകാശം നല്‍കിയ ലോകത്തിലെ ആദ്യ നേതാവായി പ്രവാചകന്‍ ചരിത്രത്തെ ഞെട്ടിച്ചു. പെണ്‍കുട്ടികള്‍ അനാഥരാവാന്‍ പാടില്ലെന്നും കുടുംബ സ്വത്തിന്റെ ഒരു പങ്ക് അവള്‍ക്ക് ലഭ്യമാക്കണമെന്നും പറഞ്ഞ മഹത്തായ പ്രവാചക വാക്യമാണ് പില്‍കാലത്ത് സ്ത്രീ സ്വാതന്ത്ര്യത്തിന് വഴിതെളിച്ചത്. ലോകത്തില്‍ ആദ്യമായി പുത്രന്റെ സ്വത്ത് മാതാവിന് ലഭിക്കുന്ന നിയമം നടപ്പാക്കിയതും മുഹമ്മദ് നബിയാണ്.

ലോകത്തിലെ എല്ലാ വിഭാഗങ്ങളിലും വിവാഹത്തിന് സ്ത്രീകളില്‍ നിന്ന് പുരുഷന്മാര്‍ പണം വാങ്ങുന്ന സമ്പ്രദായം നിലനിന്നപ്പോള്‍ അത് തുടച്ച് മാറ്റി പെണ്‍കുട്ടിക്ക് പുരഷന്‍ മഹ്‌റ് നല്‍കണമെന്ന് പ്രവാചകന്‍ പ്രഖ്യാപിച്ചു. അദ്ദേഹത്തിന്റെ കാലത്ത് നടപ്പാക്കിയ മതനിരപേക്ഷമായ ഭരണ വ്യവസ്ഥ ലോകം എന്നും പഠനവിധേയമാക്കിയിട്ടുണ്ട്. അയല്‍വാസി പട്ടിണികിടക്കുമ്പോള്‍ വയര്‍നിറച്ച് ഭക്ഷണം കഴിക്കുന്നവന്‍ എന്നില്‍പെട്ടവനല്ല എന്ന പ്രഖ്യാപനം പ്രവാചകന്‍ നടത്തി. അവിടെ ജാതിയോ വര്‍ഗമോ വര്‍ണമോ അദ്ദേഹം വേര്‍തിരിച്ചിട്ടില്ല എന്നതാണ് പ്രവാചകാധ്യാപനത്തിന്റെ പ്രസക്തി. ഇത്രത്തോളം മഹത്തായ ജീവിതം നയിച്ച ഒരു വ്യക്തിത്വത്തെ ചരിത്രത്താളുകളില്‍ കാണാന്‍ കഴിയില്ലെന്നതാണ് വാസ്തവം. എക്കാലത്തും പ്രസക്തമായ പ്രവാചകന്‍ മുഹമ്മദ് നബിയുടെ അധ്യാപനങ്ങള്‍ എന്നും ലോകം പിന്‍തുടരും.

source: http://sirajlive.com/2016/12/12/263148.html

നബിദിനം: ആര്ക്കാ?ണ് മനഃപ്രയാസം?

നബിദിനം: ആര്ക്കാണ് മനഃപ്രയാസം?

 

നബിദിനാഘോഷം സുന്നത്താണെന്ന് പറഞ്ഞാല്അതിന്റെ ഉദ്ദേശ്യം അത് ചതുര്പ്രമാണങ്ങള്ക്ക് വിധേയമായ പുണ്യ കര്മമാണ് എന്നാണ്. സന്തോഷ വേളകളില്ചെലവ് ചെയ്യണമെന്നത് ഖുര്ആനിന്റെ നിര്ദേശമാണ്. മുസ്ലിംകള്ക്ക് നബി()യുടെ ജന്മദിനത്തെക്കാള്സന്തോഷമുള്ള മറ്റെന്ത് കാര്യമാണുള്ളത്? ഗൃഹപ്രവേശ സമയത്ത് ആളുകളെ വിളിച്ച് ആഹാരം കൊടുക്കുന്ന പതിവ് ഇന്ന് വ്യാപകമാണല്ലോ. നബി() ഇങ്ങനെ ചെയ്ത മാതൃകയില്ല. എന്നാല്മതപരിഷ്കരണ വാദികളൊക്കെ ഇത് ചെയ്യുന്നു.

റഹ്മത്തുല്ല സഖാഫി എളമരം

 

വിശുദ്ധ റബീഅ് വീണ്ടും വിരുന്നെത്തിയതോടെ വിശ്വാസികള്തിരുനബി ()യുടെ അനുഗൃഹീത ജന്മത്തില്സന്തോഷം പ്രകടിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അതേസമയം മതപരിഷ്കരണവാദികള് സത്കര്മത്തെ നിരാകരിക്കുകയും എതിര്ക്കുകയും ചെയ്തു കൊണ്ടിരിക്കുകയുമാണ്. നബിദിനാഘോഷം സുന്നത്തും (പ്രമാണങ്ങള്ക്ക് വിധേയമായ കാര്യം) പുണ്യകര്മവുമാണെന്നു പാരമ്പര്യ മുസ്ലിംകള്വിശ്വസിക്കുമ്പോള്ഇത് അനാചാരവും കുറ്റകൃത്യവുമാണെന്ന് മതപരിഷ്കരണവാദികള്വിശ്വസിക്കുന്നു.
മതഭാഷയില്പറഞ്ഞാല്സുന്നികള്ഇത് സുന്നത്താണെന്നും പുത്തനാശയക്കാര്ബിദ്അത്താണെന്നും വാദിക്കുന്നു. ഇവിടെ സുന്നത്തും ബിദ്അത്തും എന്താണ് എന്നറിഞ്ഞാല്എളുപ്പത്തില്വിഷയം ബോധ്യപ്പെടും. സുന്നത്ത് എന്ന പദത്തിന്റെ ഭാഷാര്ഥം നടപടിക്രമം, കീഴ്വഴക്കം എന്നൊക്കെയാണ്. മത സാങ്കേതിക ഭാഷയില്വ്യത്യസ്ത അര്ഥങ്ങളുണ്ട് സുന്നത്ത് എന്ന പദത്തിന്. ഉദാഹരണത്തിന് 'ഖുര്ആന്‍- സുന്നത്ത്' എന്നു പറയുമ്പോള്ഉദ്ദേശിക്കുന്നത് നബി ()യുടെ വാക്കുകള്, പ്രവര്ത്തനങ്ങള്, മൗനാനുവാദങ്ങള്എന്നിവ അടങ്ങിയതാണ്. എന്നാല്'വാജിബ്- സുന്നത്ത്' എന്ന് പ്രയോഗിക്കുമ്പോഴുള്ള സുന്നത്തിന്റെ അര്ഥം പ്രവര്ത്തിച്ചാല്പ്രതിഫലമുള്ളത് എന്നും ഒഴിവാക്കിയാല്ശിക്ഷ ഇല്ലാത്തത് എന്നുമാണ്. ഇനി 'സുന്നത്ത്- ബിദ്അത്ത്' എന്ന് പ്രയോഗിക്കുമ്പോള്ഇതുകൊണ്ട് ഉദ്ദേശിക്കുന്നത് പ്രമാണങ്ങളാക്കുന്ന ഖുര്ആന്, സുന്നത്ത്, ഇജ്മാഅ്, ഖിയാസ് എന്നിവയോട് യോജിച്ച് വരുന്നത് എന്നതുമാണ്.

അപ്പോള്നബിദിനാഘോഷം സുന്നത്താണെന്ന് പറഞ്ഞാല്അതിന്റെ ഉദ്ദേശ്യം അത് ചതുര്പ്രമാണങ്ങള്ക്ക് വിധേയമായ പുണ്യകര്മമാണ് എന്നാണ്. അതിന്റെ പ്രമാണങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് പുണ്യ കര്മങ്ങളെ സംബന്ധിച്ച് ഒരു ചെറിയ വിശകലനം കൂടി ശ്രദ്ധിക്കുക.
പുണ്യ കര്മങ്ങള്രണ്ട് വിധമുണ്ട്. ഒന്ന്, പ്രത്യേക രൂപവും രീതിയും സമയവുമെല്ലാം ശറഇല്നിശ്ചയിച്ചിട്ടുള്ളതാണ്. ഉദാഹരണത്തിന് നിസ്കാരം, നോമ്പ്, ഹജ്ജ്, സക്കാത്ത് തുടങ്ങിയവ. ഇത്തരം പുണ്യ കര്മങ്ങളില്എന്തെങ്കിലും കൂട്ടിച്ചേര്ക്കുന്നതും മാറ്റി മറിക്കുന്നതും ഒരാള്ക്കും പാടില്ല.
നിസ്കാരത്തില്റുകൂഅ് ചെയ്യുമ്പോള്'സുബ്ഹാന റബ്ബിയല്അള്വീം വബിഹംദിഹീ' എന്നു ചൊല്ലാനാണ് നബി () പഠിപ്പിച്ചിട്ടുള്ളത്. യാസീന്സൂറത്ത് ദിക്റിനേക്കാള്മഹത്വമുണ്ട് എന്ന് പറഞ്ഞു കൊണ്ട് ഒരാള്ക്ക് റുകൂഇല്യാസീന്ഓതാന്പാടില്ല. കാരണം അത് ശറഇല്നിര്ദേശം വന്ന ഒന്നിനെ തിരുത്തലാണ്. ഇതു പോലെ ജുമുഅ നിസ്കാരം അവധി ദിനമായ ഞായറാഴ്ചയിലേക്ക് മാറ്റാനോ ഖുതുബ നിസ്കാര ശേഷത്തേക്ക് പിന്തിപ്പിക്കാനോ നിസ്കാരത്തിന്റെയും ഖുതുബയുടെയും ഭാഷ മാറ്റുവാനോ പാടില്ല.
പുണ്യ കര്മങ്ങളില്രണ്ടാമത്തെ ഇനം, പ്രത്യേക രൂപവും രീതിയും ശറഅ് നിശ്ചയിക്കാതെ പൊതുവില്പ്രോത്സാഹിപ്പിക്കപ്പെടുന്ന പുണ്യ കര്മമാണ്. ഉദാഹരണത്തിന് ' അല്ലാഹുവിന്റെ ദിക്റ് ചൊല്ലുക എന്നതാണ് ഏറ്റവും വലുത്' (അല്അന്കബൂത്ത് 45), 'സത്യവിശ്വാസികളേ നിങ്ങള്ധാരാളം ദിക്റ് ചൊല്ലുക, പ്രഭാതത്തിലും പ്രദോഷത്തിലും തസ്ബീഹും ചൊല്ലുക' (അല്അഹ്സാബ് 41, 42) ഇങ്ങനെ നിരവധി സ്ഥലത്ത് പൊതുവില്ദിക്റിന്റെ മഹത്വം പറഞ്ഞ് കൊണ്ട് അതു ചെയ്യാന്ഖുര്ആന്പഠിപ്പിക്കുന്നുണ്ട്.
ഇത്തരം പുണ്യ കര്മങ്ങള്ക്ക് അത് ചെയ്യുന്നവന്റെ സൗകര്യവും മറ്റും പരിഗണിച്ച് മതവിരുദ്ധമല്ലാത്ത രീതിയും രൂപവും തിരഞ്ഞെടുക്കാന്മതം അനുമതി തരുന്നുണ്ട്. ഇപ്രകാരം ഒരാള്തീരുമാനിക്കുന്നു, ഞാന്എല്ലാ ദിവസവും സുബ്ഹി നിസാകാരാനന്തരം ആയിരം തഹ്ലീല്ചൊല്ലും. അങ്ങനെ അയാള്പതിവാക്കുകയും ചെയ്താല്, ഇങ്ങനെ സുബ്ഹിക്ക് ശേഷം നബി () ചൊല്ലിയിട്ടുണ്ടോ? അബൂബക്കര്സ്വിദ്ദീഖ് () ചൊല്ലിയിട്ടുണ്ടോ? തുടങ്ങിയ ചോദ്യങ്ങള്അപ്രസക്തമാണ്. കാരണം ഇത്തരം കാര്യങ്ങള്ഇതേ രൂപത്തില്അവര്ചെയ്യണമെന്നില്ല. ചെയ്യാന്ശറഇല്അനുമതി ഉണ്ടായാല്മാത്രം മതി. ഗണത്തില്പെടുന്ന പുണ്യ കര്മമാണ് നബിദിനാഘോഷം. നബി()യുടെ ജന്മദിനത്തില്സന്തോഷിക്കണമെന്നതും ജന്മദിനത്തെ ആദരിക്കുകയും അനുസ്മരിക്കുകയും ചെയ്യേണ്ടതാണെന്നതും മുത്ത് നബിയുടെ മദ്ഹുകള്പറയുക എന്ന മൗലിദ് ഓതല്ചതുര്പ്രമാണങ്ങളിലും വ്യക്തമായ കാര്യമാണെന്നതും അവിതര്ക്കിതമാണ്. എന്നാല്ഇതിന്റെ രീതി എങ്ങനെയാകണമെന്ന് ശറഇല്പ്രത്യേക കല്പ്പന വന്നിട്ടില്ല. അതിനാല്ആഘോഷിക്കുന്ന ആളുടെ കഴിവും ഒഴിവും ശേഷിയും അനുസരിച്ച് മതം നിരോധിച്ച കാര്യങ്ങള്വരാത്ത വിധത്തില്എങ്ങനെയും ആഘോഷിക്കാം. ഇനി ഇതിന്റെ പ്രമാണങ്ങളെ കുറിച്ച് ചിന്തിക്കാം.
നബി()യുടെ ജന്മദിനത്തില്സന്തോഷം പ്രകടിപ്പിക്കുക എന്നതാണല്ലോ മീലാദാഘോഷത്തിന്റെ ഏറ്റവും അടിസ്ഥാനപരമായ വിഷയം. സൂറഃ യൂനുസിലെ 58-ാം സൂക്തത്തിന് ഇബ്നു അബ്ബാസ് () നല്കിയ വ്യാഖ്യാനം ഇങ്ങനെയാണ്. 'നബിയേ, അങ്ങ് പറയുക. (അറിവാകുന്ന) അല്ലാഹുവിന്റെ ഔദാര്യം കൊണ്ടും (നബിയാകുന്ന) അനുഗ്രഹം കൊണ്ടും അവര്സന്തോഷം പ്രകടിപ്പിച്ചുകൊള്ളട്ടെ. അവര്ഒരുമിച്ചു കൂടുന്നതില്വെച്ച് ഏറ്റവും ഉത്തമമായത് അതത്രേ.' ഇവിടെ നബി()യെ കൊണ്ട് സന്തോഷിക്കണമെന്നാണ് വിശ്വാസികള്ക്ക് അല്ലാഹു നല്കുന്ന നിര്ദേശം. ഇതില്നബി()യുടെ ജന്മദിനത്തില്സന്തോഷിക്കുക എന്നത് ഉള്പ്പെടില്ല എന്ന് പറയുന്നവരാണ് അതിന് തെളിവ് നിരത്തേണ്ടത്.
പൂര്വിക പ്രവാചകന്മാരുടെ ഒരു പ്രബോധന ദൗത്യം തന്നെ അന്ത്യദൂതരായ മുത്ത് നബി()യുടെ ജനനം കൊണ്ട് സന്തോഷ വാര്ത്ത അറിയിക്കുക എന്നതായിരുന്നു. നബി() ജനിക്കുന്നതിന് അഞ്ഞൂറിലധികം വര്ഷങ്ങള്ക്ക് മുമ്പ് ജനിച്ച ഈസാ നബി() പറഞ്ഞതായി ഖുര്ആന്പറയുന്നു: 'മര്യമിന്റെ പുത്രന്ഈസാ() പറഞ്ഞ സന്ദര്ഭം നിങ്ങള്അനുസ്മരിക്കുക. ഇസ്റാഈല്സന്തതികളേ, തീര്ച്ചയായും ഞാന്നിങ്ങളിലേക്ക് അയക്കപ്പെട്ട അല്ലാഹുവില്നിന്നുള്ള ദൂതനാകുന്നു. എന്റെ മുമ്പിലുള്ള തൗറാത്തിനെ ശരിവെച്ചു കൊണ്ടും എന്റെ ശേഷം വരുന്ന അഹ്മദ് എന്ന് പേരുള്ള ഒരു ദൂതരെ സംബന്ധിച്ച് സന്തോഷ വാര്ത്ത അറിയിച്ചുകൊണ്ടുമാണ് -ഞാന്നിയുക്തനായത്' (ഖുര്ആന്61-5). തിരുജന്മത്തില്സന്തോഷിക്കണമെന്ന് ആയത്തില്നിന്നു പകല്വെളിച്ചം പോലെ വ്യക്തമാകുന്നുണ്ട്.
ഇനി നബി() ജനിച്ച ദിവസത്തിന് മഹത്വമുണ്ടെന്നും ദിവസത്തെ പ്രത്യേകം അനുസ്മരിക്കുകയും ആദരിക്കുകയും ചെയ്യണമെന്ന് നബി() തന്നെ പഠിപ്പിച്ചത് കാണാം. 'നബി()യോട് ചോദിക്കപ്പെട്ടു. എന്തുകൊണ്ടാണ് തിങ്കളാഴ്ച നോമ്പെടുക്കുന്നത്? നബി() പറഞ്ഞു. ദിവസത്തിലാണ് എന്നെ പ്രസവിക്കപ്പെട്ടത്. (മുസ്ലിം). വര്ഷത്തിലൊരിക്കല്മാത്രമല്ല, എല്ലാ ആഴ്ചകളിലും നബി() തന്റെ ജന്മദിനത്തില്സന്തോഷം പ്രകടിപ്പിക്കുകയും ആരാധനകളിലൂടെ ആഘോഷിക്കുകയും ചെയ്തിരിക്കുന്നു എന്ന് സ്പഷ്ടമായി. ഇസ്ലാമിലെ ഏല്ലാ ആഘോഷങ്ങളും ആരാധനാകളാണെന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ.

ഇനി ഓരോ വര്ഷത്തേയും റബീഉല്അവ്വലില്നബിയുടെ ജന്മദിനം അനുസ്മരിക്കുന്നതിന് അടിസ്ഥാനമുണ്ടോ എന്ന ചോദ്യമാണ് അവശേഷിക്കുന്നത്. ഇമാം ഹാഫിള് ഇബ്നു ഹജറുല്അസ്ഖലാനിയുടെ മറുപടി കാണുക: മൗലിദിന് ഒരടിസ്ഥാനം ഞാന്കണ്ടെത്തിയിട്ടുണ്ട്. ബുഖാരിയും മുസ്ലിമും ഉദ്ധരിച്ച ഒരു ഹദീസാണത്. നബി() മദീനയില്എത്തിയപ്പോള്ജൂതന്മാര്മുഹര്റം പത്തിന് നോമ്പനുഷ്ഠിക്കുന്നത് അവിടുത്തെ ശ്രദ്ധയില്പെട്ടു. അതേക്കുറിച്ച് അന്വേഷിച്ചപ്പോള്ലഭിച്ച മറുപടി ഇതായിരുന്നു. 'അല്ലാഹു ഫറോവയെ മുക്കിക്കൊല്ലുകയും മൂസാ നബിയെ രക്ഷപ്പെടുത്തുകയും ചെയ്ത ദിവസമാണത്. അതില്നന്ദി കാണിച്ചാണ് ഞങ്ങള് ദിനം വരുമ്പോള്നോമ്പനുഷ്ഠിക്കുന്നത്'. എന്നാല്മൂസാ നബി()യുമായി ഏറ്റവും അടുത്ത ബന്ധം എനിക്കാണെന്നും ആയതിനാല്അടുത്തവര്ഷം ഒമ്പതിനും പത്തിനും നോമ്പനുഷ്ഠിക്കുമെന്നും പ്രവാചകന്പറയുകയുണ്ടായി. ഒരു നിശ്ചിത ദിവസം അല്ലാഹുവില്നിന്നു ലഭിച്ച അനുഗ്രഹത്തിനു നന്ദി പ്രകടിപ്പിക്കാമെന്നും ഓരോ വര്ഷവും ദിവസം വരുമ്പോള്നന്ദി പ്രകടനം ആവര്ത്തിക്കാമെന്നും സന്ദര്ഭത്തില്നിന്നും മനസ്സിലാക്കാം.'(അല്ഹാവീ ലില്ഫതാവ.1- 196)
നബിദിനത്തിന്റെ ഉള്ളടക്കം മദ്ഹ് പറയല്‍(മൗലിദ് ഓതല്‍), അന്നദാനം, സന്തോഷ പ്രകടനം, പ്രവാചക ജീവിതത്തെ പരിചയപ്പെടുത്തുന്ന പ്രഭാഷണങ്ങള്തുടങ്ങിയവയാണ്. ഇവയെല്ലാം പ്രമാണബദ്ധമായ കാര്യങ്ങളാണ്. ഗദ്യപദ്യ രൂപങ്ങളില്പ്രവാചകന്റെ അപദാനങ്ങള്പാടിപ്പറയുക എന്ന മൗലിദ് നബി()യുടെ അംഗീകാരവും മാതൃകയുമുള്ള ഒരു സത്കര്മമാണ്. ആഇശാ ബീവി() യില്നിന്ന് ഇമാം ബുഖാരി ഉദ്ധരിക്കുന്നത് കാണുക. 'നബി() ഹസ്സാനുബിന് സാബിത് ()ന് മസ്ജിദുന്നബവിയില്ഒരു സ്റ്റേജ് വെച്ചുകൊടുത്തിരുന്നു. അതില്കയറി അദ്ദേഹം നബി()യുടെ മദ്ഹുകള്പാടിപ്പറയുമായിരുന്നു. അത് കേട്ട് നബി ഇപ്രകാരം പ്രാര്ഥിക്കും. 'നിശ്ചയം അല്ലാഹു പരിശുദ്ധാത്മാവിനെ കൊണ്ട് ഹസ്സാനിനെ ശക്തിപ്പെടുത്തട്ടെ, അദ്ദേഹം അല്ലാഹുവിന്റെ ദൂതരുടെ മഹത്വങ്ങള്പറയുന്ന കാലത്തോളം'(മിശ്കാത്ത് 4805)
മുന്ഗാമികളായ പ്രവാചകന്മാരുടെ മദ്ഹുകള്പറഞ്ഞുകൊണ്ടിരുന്ന സദസ്സിലേക്ക് നബി കടന്ന്വരികയും അവരെ കുറിച്ച് പറഞ്ഞതെല്ലാം അംഗീകരിച്ചുകൊണ്ട് തന്നെ തന്റെ മഹത്വങ്ങള്നബി()പറഞ്ഞുകൊടുക്കുന്നത് ശ്രദ്ധിക്കുക. 'ഞാന്അല്ലാഹുവിന്റെ ഹബീബാണ്. അഹങ്കാരം പറയുകയല്ല. അന്ത്യദിനത്തില്ഞാനാണ് ലിവാഉല്ഹംദ് എന്ന പതാക വഹിക്കുക. ആദം നബി മുതല്എല്ലാവരും അതിന്റെ പിന്നിലായിരിക്കും അണി ചേരുക. ഇതും പൊങ്ങച്ചം പറയുകയല്ല. നാളെ ആദ്യം ശിപാര് പറയുന്നവനും അത് സ്വീകരിക്കപ്പെടുന്നവനും ഞാനായിരിക്കും. ഇത് പൊങ്ങച്ചമല്ല. ആദ്യമായി സ്വര്ഗത്തിന്റെ വട്ടക്കണ്ണി പിടിച്ചു ചലിപ്പിക്കുന്നവന്ഞാനായിരിക്കും. അങ്ങനെ അല്ലാഹു എനിക്ക് സ്വര്ഗം തുറന്നുതരും. ഞാന്അതിലേക്ക് പ്രവേശിക്കും. വിശ്വാസികളിലെ പാവപ്പെട്ടവരാണ് അപ്പോള്എന്നോടൊപ്പമുണ്ടാകുക. ഇതും അഹങ്കാരം പറയുന്നതല്ല. ഞാന്മുന്ഗാമികളിലും പിന്ഗാമികളിലും വെച്ച് ഏറ്റവും ആദരണീയനാണ്. പൊങ്ങച്ചമല്ല പറയുന്നത്.(തിര്മുതി, ദാരിമി- മിശ്കാത്ത് 2-513). മൗലിദ് പാരായണത്തിന് ഇത് തന്നെ മതിയായ രേഖയാണ്.
മരണാനന്തരം ഖദീജാ ബീവി()യെ നബി() ആദരിച്ചിരുന്ന രീതി ആഇശാ ബീവി പറയുന്നുണ്ട്. 'നബി എപ്പോഴും ഖദീജ()യുടെ മദ്ഹുകള്പറഞ്ഞുകൊണ്ടിരിക്കും. പലപ്പോഴും ആടുകളെ കൊണ്ടുവന്ന് അറുത്ത് കഷണിക്കും. തുടര്ന്ന് അവ ഖദീജയുടെ കൂട്ടുകാരികള്ക്ക് എത്തിച്ചുകൊടുക്കും. ഇത് തുടര്ന്നപ്പോള്ഞാന്നബി()യോട് ചോദിച്ചു. നിങ്ങള്ക്ക് ഖദീജയല്ലാതെ മറ്റു ഭാര്യമാരൊന്നുമില്ലാത്തതു പോലെയുണ്ടല്ലോ? അപ്പോള്നബി പറയും. ആഇശാ, ഖദീജ അവര്ഒരുപാട് മഹത്വങ്ങളുള്ളവരായിരുന്നു. എനിക്ക് വേണ്ടി കഞ്ഞുങ്ങളെ പ്രസവിച്ചതും അവരാണ്. (ബുഖാരി 3607) ഇതില്നിന്ന് ദീനിനു സേവനം ചെയ്ത ഒരാളെ മരണാനന്തരം ആദരിക്കേണ്ട രീതിശാസ്ത്രം സുവ്യക്തമാകുന്നുണ്ട്. അവരുടെ മദ്ഹുകള്പറയുകയും അവരുടെ പേരില്ആഹാരം സ്വദഖ ചെയ്യുകയും ചെയ്തുകൊണ്ടാണ് നബി ഇവിടെ മാതൃക കാണിച്ചത്.
ഇതിന് പുറമേ സന്തോഷ വേളകളില്ചെലവ് ചെയ്യണമെന്നത് ഖുര്ആനിന്റെ നിര്ദേശമാണ്. മുസ്ലിംകള്ക്ക് നബി()യുടെ ജന്മദിനത്തെക്കാള്സന്തോഷമുള്ള മറ്റെന്ത് കാര്യമാണുള്ളത്? ഗൃഹപ്രവേശ സമയത്ത് ആളുകളെ വിളിച്ച് ആഹാരം കൊടുക്കുന്ന പതിവ് ഇന്ന് വ്യാപകമാണല്ലോ. നബി() ഇങ്ങനെ ചെയ്ത മാതൃകയില്ല. എന്നാല്മതപരിഷ്കരണ വാദികളൊക്കെ ഇത് ചെയ്യുന്നു. സ്വന്തം ജീവിതത്തില്സന്തോഷമുണ്ടാകുമ്പോള്അത് പ്രകടിപ്പിക്കുന്നതില്അവര്ക്ക് പ്രശ്നമില്ല. നബിയുടെ ജന്മ ദിനത്തില്സന്തോഷിച്ചു ചെയ്യുമ്പോള്മാത്രമാണ് അവര്ക്ക് ശിര്ക്കിന്റെ ആഹാരമാകുന്നത്. സ്വന്തം വീടിന്റെ കാര്യത്തില്ആകുമ്പോള്തൗഹീദും. ഇത് രോഗം വേറെയാണ്.
ഇനി സന്തോഷ പ്രകടനത്തിന്റെ ഭാഗമായി എന്തെല്ലാം കാര്യങ്ങള്മൗലിദാഘോഷത്തില്ഉള്പ്പെടുത്താം എന്നതിനെ സംബന്ധിച്ച് ഇമാം സുയൂഥി പറയുന്നത് ഖുര്ആന്പാരായണം, ഭക്ഷണ വിതരണം, മൗലിദ് പാരായണം, നബി ജീവിതത്തെ സംബന്ധിച്ചുള്ള ഉപദേശം തുടങ്ങിയവക്ക് പുറമെ ഇവയോട് ചേര്ക്കാവുന്ന സന്തോഷ പ്രകടനങ്ങളെക്കുറിച്ച് ഇങ്ങനെ പറയാം. ' ദിവസത്തിന്റെ സന്തോഷത്തോട് യോജിച്ച ഹലാലായ കാര്യങ്ങള്ഇവയോട് ചേര്ക്കാം. എന്നാല്, ഹറാമോ കറാഹത്തോ ഖിലാഫുല്ഔലയോ ആയ കാര്യങ്ങള്ഉപേക്ഷിക്കേണ്ടതാണ്' (അല്ഹാവി ലില്ഫതാവ 1229).



© #SirajDaily | Read more @ http://sirajlive.com/2016/12/11/262999.html

Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ