പ്രവാസി വാർത്തകൾ





പ്രവാസി ക്ഷേമം: കേരളം മാതൃക:-

മഹാത്മാഗാന്ധി പ്രവാസജീവിതം അവസാനിപ്പിച്ച് ഭാരതത്തില്‍ തിരിച്ചെത്തിയ ദിനമാണ് ജനുവരി ഒമ്പത്. ഈ ദിനം പ്രവാസി ദിനമായി ഇന്ത്യാഗവമെന്റ് പ്രഖ്യാപിക്കുകയും എല്ലാ വര്‍ഷവും ആര്‍ഭാടമായി ആഘോഷിക്കുകയുമാണ്. ഈ ദിനത്തിന്റെ പങ്കാളിത്തം ഒരുപിടി സമ്പന്നരായ പ്രവാസികളുടെ കൂട്ടായ്മയായി മാറ്റുകയും ഭൂരിപക്ഷംവരുന്ന പ്രവാസികളെയും അവരെ പ്രതിനിധാനംചെയ്യുന്ന സംഘങ്ങളെയും ദിനാഘോഷങ്ങളില്‍നിന്നൊക്കെ മാറ്റിനിര്‍ത്തുകയുമാണ് പതിവ്. ലോകമെങ്ങും സാമ്പത്തികക്കുഴപ്പത്തില്‍ അകപ്പെട്ടപ്പോള്‍ നമ്മുടെ രാജ്യം പിടിച്ചുനില്‍ക്കുന്നത് പ്രവാസികള്‍ നാട്ടിലേക്ക് അയക്കുന്ന പണംകൊണ്ടാണ്. ഓരോ വര്‍ഷവും പ്രവാസികള്‍ ഇന്ത്യയിലേക്ക് അയക്കുന്നത് 1,28,500 കോടി രൂപയാണ്. അതില്‍ കേരളത്തില്‍നിന്നുള്ള പ്രവാസികളയക്കുന്നത് 64,000 കോടി രൂപയാണ്. ആയിരത്തിത്തൊള്ളായിരത്തി എഴുപതുകളില്‍ വമ്പിച്ച വിദേശനാണയകമ്മി അനുഭവിച്ച രാജ്യമാണ് ഇന്ത്യ. അന്ന് വിദേശനാണയത്തിനുവേണ്ടി നമ്മുടെ ഖജനാവ് കരുതല്‍ പണമായി സൂക്ഷിച്ചിരുന്ന സ്വര്‍ണം വിദേശമാര്‍ക്കറ്റില്‍ ലേലംചെയ്തു വച്ചിട്ടാണ് വിദേശനാണയ കമ്മി നികത്തിയത്. ഇന്ന് നമ്മുടെ വിദേശനാണയ ശേഖരത്തില്‍ കോടികളാണുള്ളത്. ആയിരത്തിത്തൊള്ളായിരത്തി എഴുപത്തേഴുകളില്‍ വിദേശത്ത് പോയിരുന്ന സമയത്ത് എമിഗ്രേഷന്‍ പ്രൊട്ടക്ഷന്‍ ആക്ട് അനുസരിച്ച് നിശ്ചിതമായ സംഖ്യ കെട്ടിവച്ചാല്‍മാത്രമേ ഒരാള്‍ക്ക് വിദേശത്തേക്ക് പോകാന്‍ സാധിക്കുകയുള്ളൂ. അങ്ങനെ കെട്ടിവച്ച തുക 4,800 കോടി രൂപയായിരുന്നു. മുപ്പതുവര്‍ഷത്തെ പലിശകൂടി ചേര്‍ത്താല്‍ ഏകദേശം 20,000 കോടി രൂപയോളംവരും. ഈ പണമാകട്ടെ നല്ലൊരുശതമാനവും കേരളത്തില്‍നിന്നുപോയ പ്രവാസി മലയാളികളുടേതാണ്. ഈ പണത്തെപ്പറ്റി കേരളത്തില്‍നിന്നുള്ള ഒരു എംപി പാര്‍ലമെന്റില്‍ ചോദിച്ചപ്പോള്‍ കേന്ദ്ര പ്രവാസിമന്ത്രിയും മലയാളിയുമായ വയലാര്‍ രവി പറഞ്ഞത് ഫയലുകള്‍ പഠിക്കുകയാണെന്നാണ്. ഇതൊക്കെ സൂചിപ്പിക്കുന്നത് കേന്ദ്രസര്‍ക്കാര്‍ പ്രവാസികളോട് കാണിക്കുന്ന തികഞ്ഞ അവഗണനയാണ്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പ്രവാസികളായ ജോലിക്കാരുള്ളത് ഇന്ത്യയില്‍നിന്നാണ്. അവര്‍ക്കുവേണ്ടി ഏതെങ്കിലുമൊരു ക്ഷേമപദ്ധതി കൊണ്ടുവരാന്‍ ഇതുവരെ കേന്ദ്രസര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. സ്ത്രീകള്‍ ഉള്‍പ്പെടെ വിദേശത്ത് ജോലിചെയ്യുന്ന പ്രവാസികളുടെ സുരക്ഷ ഉറപ്പുവരുത്തേണ്ട കേന്ദ്രഗവമെന്റ് അതിനു ശ്രമിക്കുന്നില്ല. നമ്മുടെ രാജ്യത്തുനിന്ന് എവിടെയൊക്കെ ആളുകള്‍ പോയിട്ടുണ്ടെന്നും എങ്ങനെയൊക്കെ പണിയെടുക്കുന്നുവെന്നുമുള്ള കൃത്യമായ വിവരമൊന്നും ഇതുവരെ ശേഖരിക്കാന്‍പോലും കഴിയാത്ത ഒരു രാജ്യത്തിന് ഇതെല്ലാം പ്രഹസനമാക്കാനേ കഴിയൂവെന്ന തിരിച്ചറിവ് നമുക്കുണ്ടാകണം. സമകാലിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ പ്രധാന പങ്കുവഹിച്ച കേരളത്തിലെ പ്രവാസികളുടെ ക്ഷേമം കണക്കിലെടുത്ത് ഇന്ത്യയിലാദ്യമായി പ്രവാസിക്ഷേമ വകുപ്പ് ഉണ്ടാക്കിയത് കേരളത്തിലാണ്. 1996ല്‍ നായനാര്‍ കേരളത്തിലെ മുഖ്യമന്ത്രി ആയപ്പോഴാണ് ഈ വകുപ്പുണ്ടായത്. 995 രൂപ ഒരു പ്രാവശ്യം പ്രീമിയം അടച്ചാല്‍ ലോകത്ത് എവിടെ മരിച്ചാലും പ്രവാസിയുടെ ആശ്രിതര്‍ക്ക് അഞ്ചുലക്ഷം രൂപ നഷ്ടപരിഹാരം കിട്ടുമായിരുന്നു. കൂടാതെ, പ്രവാസി വിദേശത്ത് മരിച്ചാല്‍ മൃതശരീരം നാട്ടിലെത്തിക്കുന്ന നടപടിയും ഈ വകുപ്പിന്റെ കീഴിലുണ്ടായിരുന്നു. എന്നാല്‍, തുടര്‍ന്ന് 2001ല്‍ അധികാരത്തില്‍വന്ന യുഡിഎഫ് ഗവമെന്റ് എല്‍ഡിഎഫ് സര്‍ക്കാര്‍ നോര്‍ക്കയിലൂടെ നടപ്പാക്കിയ എല്ലാ ക്ഷേമപദ്ധതിയും റദ്ദുചെയ്യുകയാണുണ്ടായത്. എല്‍ഡിഎഫ് ഗവമെന്റ് പ്രവാസിക്ഷേമത്തിനായി ഉണ്ടാക്കിയ നോര്‍ക്കയെ നോര്‍ക്കാ റൂട്ട്സ് എന്ന കമ്പനിയാക്കുകയും ആ കമ്പനിയില്‍ സര്‍ക്കാരിന്റെ ഷെയര്‍ 26 ശതമാനംമാത്രമാക്കി മാറ്റുകയും 74 ശതമാനം ഷെയര്‍ സ്വകാര്യ മുതലാളിമാര്‍ക്ക് കൊടുത്തുകൊണ്ട് നോര്‍ക്കയെ ഒരു സ്വകാര്യ കമ്പനിയാക്കി മാറ്റുകയുംചെയ്തു. നോര്‍ക്കാ റൂട്ടില്‍ ഡയറക്ടര്‍മാരായി അമേരിക്കയില്‍നിന്നും ഖത്തറില്‍നിന്നും അബുദാബിയില്‍നിന്നുമായി മൂന്ന് വ്യവസായ പ്രമുഖരെ കൊണ്ടുവരികയും അതുവരെ മന്ത്രിയായിരുന്ന എം എം ഹസ്സന്‍ ഇതിന്റെ ചെയര്‍മാനാവുകയുംചെയ്തു. സര്‍ട്ടിഫിക്കറ്റ് സാക്ഷ്യപ്പെടുത്തല്‍വഴി ഏഴുകോടി രൂപ നോര്‍ക്കയില്‍ വരുമാനമുണ്ടായിട്ടും പ്രവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍ കാര്യമായൊന്നും നോര്‍ക്കാ റൂട്ട്സ് ചെയ്തിട്ടില്ല. എന്നാല്‍, എല്‍ഡിഎഫ് ഗവമെന്റ് അധികാരത്തില്‍ വന്നപ്പോള്‍ കേരള പ്രവാസി സംഘം നടത്തിയ പ്രക്ഷോഭസമരങ്ങളുടെ ഭാഗമായി ജനപ്രതിനിധികളെയും സംഘടനാ പ്രതിനിധികളെയും ഉള്‍പ്പെടുത്തിക്കൊണ്ട് നോര്‍ക്കാ റൂട്ട്സ് പുനഃസംഘടിപ്പിക്കുകയും നോര്‍ക്കയില്‍ സര്‍ക്കാരിന്റെ ഷെയര്‍ 51 ശതമാനം ഉയര്‍ത്തി പബ്ളിക് കമ്പനിയാക്കി മാറ്റാനും സര്‍ക്കാര്‍ തയ്യാറായി. നോര്‍ക്കയിലൂടെ ഒട്ടേറെ ക്ഷേമപദ്ധതി എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിക്കൊണ്ടിരിക്കുകയാണ്. പ്രവാസി ക്ഷേമപദ്ധതികള്‍ ഓരോന്നായി നടപ്പാക്കി പ്രവാസികളുടെ രക്ഷയ്ക്കെത്തുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍. എന്നാല്‍, ലക്ഷക്കണക്കിന് പ്രവാസികളോട് നീതികാട്ടാതെ അവരുടെപേരില്‍ പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ മദ്യം വിളമ്പി ആഘോഷങ്ങള്‍ സംഘടിപ്പിച്ച് തൃപ്തിയടയുകയാണ് കേന്ദ്രസര്‍ക്കാര്‍। ഈ രണ്ട് സര്‍ക്കാരുകളെയും തിരിച്ചറിയാന്‍ പ്രവാസി സമൂഹം തയ്യാറാകേണ്ടിയിരിക്കുന്നു.


  • ഗൾഫ് നാടുകളിൽ എല്ലുമുറിയെ പണിയെടുത്തു വാർധക്യത്തിലെങ്കിലും വിശ്രമം വേണ്ടേ? 
  • പ്രവാസി ക്ഷേമനിധിയിൽ അംഗങ്ങളായാൽ പെൻഷനും വൈദ്യസഹായവും പെൺമക്കളുടെ വിവാഹാവശ്യത്തിന് സഹായവും ലഭിക്കും .
  • കേരള സർക്കാറിന്റെ പ്രവാസി ക്ഷേമനിധി പദ്ധതിയിൽ എത്രയും വേഗം പങ്കാളികളാകൂ. കൂടുതൽ വിവരങ്ങൾക്കു ഇവിടെ  ക്ലിക്ക് ചെയ്യുക 

Related news:-


പ്രവാസി കേരളീയ ക്ഷേമനിധി അംഗത്വം പുനഃസ്ഥാപിക്കാന്‍ അവസരം:

തിരുവനന്തപുരം; കേരള പ്രവാസി കേരളീയ ക്ഷേമനിധിയില്‍ തുടര്‍ച്ചയായി 12 മാസങ്ങളായി അംശദായം അടയ്ക്കാതിരുന്നത് മൂലം അംഗത്വം നഷ്ടപ്പെട്ടുപ്പോയിട്ടുള്ള അംഗങ്ങള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ച് തന്നിട്ടുള്ള 15 ശതമാനം പിഴയും, കുടിശ്ശികയുള്ള അംശദായവും അടച്ചുകൊണ്ട് തങ്ങളുടെ അംഗത്വം പുനഃസ്ഥാപിക്കാവുന്നതാണ്. കൂടുതൽ അറിയുവാൻ 

വിദേശത്തുനിന്നും തിരികെയെത്തിയ പ്രവാസികള്‍ക്ക് വായ്പയ്ക്ക് അപേക്ഷിക്കാം.

പ്രവാസി ക്ഷേമനിധി ബോര്‍ഡിന്റെ ആനുകൂല്യങ്ങള്‍ വര്‍ധിപ്പിക്കണം:നിയമസഭാ സമിതി 

Thursday Nov 3, 2016

തിരുവനന്തപുരം > പ്രവാസി ക്ഷേമ ബോര്‍ഡ് നല്‍കിവരുന്ന ആനുകൂല്യങ്ങള്‍ കാലാനുസൃതമായി വര്‍ധിപ്പിക്കണമെന്ന് കെ വി അബ്ദുള്‍ഖാദര്‍ ചെയര്‍മാനായ നിയമസഭാ സമിതി ശുപാര്‍ശ ചെയ്തു. ക്ഷേമനിധി പെന്‍ഷന്‍ 3000 രൂപയായും 5000 രൂപയായും വര്‍ധിപ്പിക്കണം. നിലവിലിത് അഞ്ഞൂറും ആയിരവും ആണ്. ഗള്‍ഫ് പ്രതിസന്ധിയില്‍ മടങ്ങിയെത്തുന്ന പ്രവാസികള്‍ക്കുള്ള പുനരധിവാസപദ്ധതി കാലോചിതമായി പരിഷ്കരിക്കണം. പ്രവാസിക്ഷേമ പെന്‍ഷനായി കേന്ദ്രസഹായം ലഭ്യമാക്കണം. ക്ഷേമനിധി അംഗത്വത്തിനുള്ള പ്രായപരിധി ഉയര്‍ത്തണം. അംശാദായം അടയ്ക്കുന്നതിന് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തണം. അക്ഷയ കേന്ദ്രങ്ങള്‍വഴി തുക അടയ്ക്കാന്‍ അവസരം ഒരുക്കണം. എല്ലാ വിമാനത്താവളങ്ങളിലും നോര്‍ക്ക സെല്‍ ആരംഭിക്കണം. വ്യാജ റിക്രൂട്ട്മെന്റ്, വിസതട്ടിപ്പ് തുടങ്ങിയവയ്ക്കെതിരെ വ്യാപക ബോധവല്‍ക്കരണം നടത്തണം. മുംബൈ കേരള ഹൌസിലെ ഹാള്‍ മലയാളി സംഘടനകളുടെ ആവശ്യങ്ങള്‍ക്ക് അനുവദിക്കുമ്പോള്‍ വാടകയില്‍ 50 ശതമാനം ഇളവ് അനുവദിക്കണം. പ്രവാസി കമീഷന്റെ പ്രവര്‍ത്തനം അടിയന്തരമായി ആരംഭിക്കണം. പ്രവാസി നിയമസഹായ പദ്ധതി പുനരാരംഭിക്കണമെന്നും നിയമസഭാ സമിതി ശുപാര്‍ശചെയ്തു. 22ന് കോഴിക്കോട്ട് സമിതി സിറ്റിങ് നടത്തുമെന്ന് ചെയര്‍മാന്‍ കെ വി അബ്ദുള്‍ ഖാദര്‍ മാധ്യമങ്ങളെ അറിയിച്ചു. സമിതി അംഗങ്ങളായ എം രാജഗോപാലന്‍, പാറക്കല്‍ അബ്ദുള്ള, വി അബ്ദുള്‍ റഹ്മാന്‍, കാരാട്ട് റസാക്ക് എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.



കുട്ടികളിലെ പഠനവൈകല്യങ്ങള്‍


ഒരു വ്യക്തിക്ക് സാധാരണ പോലെ വായിക്കാനും മനസിലാക്കാനുമുള്ള കഴിവിന്റെ പോരായ്മക്കുള്ള തലച്ചോറിലേ രാസപരമായുള്ള തകരാറുകൾ മൂലമുണ്ടാകുന്ന അസാധാരണ പെരുമാറ്റത്തിന് പൊതുവേ പറയുന്ന പേരാണ് ഡിസ്‌ലെക്സിയ (Dyslexia- വായിക്കുവാനും എഴുതുവാനും ഉള്ള ശേഷിക്കുറവ്) [1]

അണു കുടുംബങ്ങളിലേക്ക് മാറിയതോടെ കേരളത്തില്‍ കുട്ടികളില്‍ പഠനവൈകല്യങ്ങള്‍ വര്‍ദ്ധിക്കുന്നതായി പഠനങ്ങള്‍. നൂറില്‍ പത്തു കുട്ടികളെങ്കിലും പലവിധ പഠന വൈകല്യങ്ങള്‍ നേരിടുന്നു.പരീക്ഷക്കാലമായതോടെ ഇത്തരം കുട്ടികളും രക്ഷിതാക്കളും ഒരുപോലെ മാനസിക സംഘര്‍ഷത്തിലാണ്.നന്നായി പഠിക്കുന്ന കുട്ടി ചില വിഷയങ്ങളില്‍ മാത്രം താത്പര്യം കാണിക്കാതിരിക്കുക, സാമ്യമുള്ള അക്ഷരങ്ങള്‍ തെറ്റിക്കുക, അക്ഷരങ്ങള്‍ കൂട്ടിവായിക്കാന്‍ പ്രയാസം, ആദ്യ അക്ഷരം നോക്കി ഊഹിച്ചു വായിക്കുക, വരിയൊപ്പിച്ച് എഴുതാന്‍ കഴിയാതിരിക്കുക, വാക്കുകള്‍ തലതിരിച്ചെഴുതുക, വായിക്കുമ്പോഴും എഴുതുമ്പോഴും വാക്കുകള്‍ വിട്ടുകളയുക തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍.

വായിക്കാനുള്ള ബുദ്ധിമുട്ട് (ഡിസ്‌ലോക്‌സിയ), എഴുതാനുള്ള ബുദ്ധിമുട്ട് (ഡിസ്ഗ്രാഫിയ), കണക്ക് പഠിക്കാന്‍ പ്രയാസം (ഡിസ്‌കാല്‍കുലിയ) ശരീരചലനങ്ങള്‍ ഏകോപിപ്പിക്കാന്‍ കഴിയാതെ വരിക (ഡിസ്പ്രാക്‌സിയ) തുടങ്ങിയവയാണ് പ്രധാന പഠന വൈകല്യങ്ങള്‍.

പാഠങ്ങള്‍ പറഞ്ഞുകേള്‍പ്പിക്കും എഴുത്തുപരീക്ഷയില്‍ തോല്‍ക്കും, ചില അക്ഷരങ്ങള്‍ പറയാനും എഴുതാനും ബുദ്ധിമുട്ട്, കണക്കുകൂട്ടുമ്പോള്‍ ശരിയാകും എടുത്തെഴുതുമ്പോള്‍ തെറ്റും. ഇരുന്നുപഠിച്ചാല്‍ മാര്‍ക്ക് കിട്ടും, എന്നാല്‍ അഞ്ചുമിനിറ്റ് ഇരിക്കാന്‍പറ്റാത്ത പെടപെടപ്പ്... ഇങ്ങനെപോകുന്നു കുട്ടികളെക്കുറിച്ച് പല രക്ഷിതാക്കളുടെ ആവലാതി. കുട്ടികളെ അലസന്മാരായും ബുദ്ധിയില്ലാത്തവരായും കുറ്റപ്പെടുത്തുന്നവരാകും ഇവരില്‍ പലരും. എന്നാല്‍, ഇത് കുട്ടികളില്‍ കാണുന്ന പഠന, പെരുമാറ്റ, ശ്രദ്ധാ വൈകല്യങ്ങളാണെന്നു തിരിച്ചറിയുന്നവര്‍ ചുരുക്കം. കുട്ടികളില്‍ എഴുത്തിലും വായനയിലും ഭാഷ സംസാരിക്കുന്നതിലും കണക്കുകൂട്ടുന്നതിലും പെരുമാറ്റത്തിലും ശ്രദ്ധയിലും കണ്ടുവരുന്ന പ്രത്യേകതരം ബുദ്ധിമുട്ടുകളെ യാണ് പൊതുവെ വൈകല്യങ്ങള്‍ എന്നുപറയുന്നത്. മനുഷ്യശരീരത്തിന്റെ വിവിധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന മസ്തിഷ്ക കോശങ്ങളില്‍ ചില അസ്വാഭാവികത യാണ് ഈ വൈകല്യങ്ങള്‍ക്കു കാരണം. ഇത് രോഗമല്ലാ എന്ന് നമ്മള്‍ മനസ്സിലാക്കണം. ശരീരത്തിന്റെ പ്രത്യേക അവസ്ഥയാണ്. ഇത്തരം കുട്ടികള്‍ക്ക് ബുദ്ധിക്കുറവില്ല. എന്നാല്‍, മസ്തിഷ്കവളര്‍ച്ചയിലെ പ്രത്യേകതരം താമസ മാണ് കാണുന്നത്. ജനിതകപരവും പാരമ്പര്യവുമായി മസ്തിഷ്കവളര്‍ച്ചയിലുണ്ടാകുന്ന വ്യതിയാനങ്ങളും ഇതിനു കാരണമാകാറുണ്ട്. ഗര്‍ഭസ്ഥശിശുവായിരിക്കുമ്പോഴോ അതിനുശേഷമോ കുട്ടിക്ക് അപകടങ്ങളിലോ അല്ലാതെയോ മസ്തിഷ്കത്തിനു സംഭവിക്കുന്ന ക്ഷതങ്ങളും ഇതിനു കാരണമാകാറുണ്ട്. വിദഗ്ധ ഡോക്ടര്‍മാരുടെ സഹായത്തോടെയുള്ള തുടര്‍ച്ചയായ പരിശീലനത്തിലൂടെ ഈ വൈകല്യങ്ങള്‍ കുറച്ചുകൊണ്ടുവന്ന് കുട്ടികളുടെ പഠനനിലവാരം ഉയര്‍ത്താന്‍കഴിയും. എഡിസണും ഐന്‍സ്റ്റീനുംപോലുളള പ്രഗത്ഭശാസ്ത്രജ്ഞര്‍ ഈ വൈകല്യങ്ങള്‍ അതീജിവിച്ചവരാണെന്ന് നാം ഓര്‍ക്കേണ്ടതാണ്.

എന്തൊക്കെയാണ് പഠനവൈകല്യങ്ങള്‍? ആദ്യകാലങ്ങളില്‍ പഠന വൈകല്യങ്ങള്‍ പൊതുവെ ഡിസ്ലക്സിയ എന്നാണ് അറിയപ്പെട്ടിരുന്നത്. എന്നാല്‍, പഠനവൈകല്യങ്ങളെ പൊതുവെ നാലായി തിരിക്കാം.

വായനവൈകല്യം, രചനാവൈകല്യം, ഗണിതശാസ്ത്ര വൈകല്യം, നാമവൈകല്യം.

വായനവൈകല്യം. തപ്പിത്തടഞ്ഞ് വായിക്കുക. ഓരോ വാചകങ്ങളും കഴിഞ്ഞ് നിര്‍ത്താതെ തുടര്‍ച്ചയായി വായിക്കുക. ചില വാക്കുകള്‍ ഉച്ചരിക്കാതെ വിടുക. വായിക്കുമ്പോള്‍ ചില വരികള്‍ വിട്ടുപോകുക. വാചകങ്ങള്‍ അപൂര്‍ണമായി പറയുക.


രചനാവൈകല്യം.
നന്നായി പഠിച്ച് കാണാതെ പറയുന്ന പാഠങ്ങള്‍പോലും എഴുതുമ്പോള്‍ തെറ്റുക. അപൂര്‍ണമാകുക. വാക്യങ്ങളിലെ പേരു മാറുക. അക്ഷരം വായിക്കാന്‍ കഴിയാത്തവിധം വികൃതമായിരിക്കുക. പുസ്തകത്തില്‍ പല പേജിലും പലതരത്തില്‍ തോന്നിയപോലെ എഴുതുക. പേന പിടിക്കുന്നതുപോലും ശരിയായ രീതിയില്‍ അല്ലാതെയിരിക്കുക. അറിയാവുന്ന വാക്കുകള്‍ കുറവായതുകൊണ്ട് എഴുതുമ്പോള്‍ അനുയോജ്യ വാക്കുകള്‍ കിട്ടാതിരിക്കുക.


ഗണിതശാസ്ത്ര വൈകല്യം.
കണക്കില്‍ കൂട്ടലും കുറയ്ക്കലും കടമെടുത്ത് എഴുതുന്നതും സ്ഥിരമായി തെറ്റിക്കുക. ഗുണിക്കുന്നതിനുപകരം ഹരിക്കുകയോ നേരെ തിരിച്ചോ ചെയ്യുക. ഉദാ: 26 ല്‍നിന്ന് ഒമ്പത് കുറയ്ക്കാന്‍ പറഞ്ഞാല്‍, ഒമ്പതില്‍നിന്ന് ആറു കുറയ്ക്കുക. എഴുതുമ്പോള്‍&ൃറൂൗീ; 21, പന്ത്രണ്ടായും 61 പതിനാറായും മാറുക. മാര്‍ജിനില്‍ കണക്കുകൂട്ടി എഴുതിയശേഷം പേജില്‍ എടുത്തെഴുതുമ്പാള്‍ ചില അക്കങ്ങള്‍ വിട്ടുപോകുക. ഉദാ: 2651 എടുത്തെഴുതുന്നത് 251 എന്നാകുക.

നാമ വൈകല്യം
പേരുകള്‍ മറന്നുപോകുക. വ്യക്തികളെയും സ്ഥാപനങ്ങളെയും ഓര്‍മയില്‍ ഉണ്ടെങ്കിലും അവയുടെ പേര് ഓര്‍ക്കാതിരിക്കുക. തെറ്റായി ഓര്‍ത്തിരിക്കുക. പേര് എഴുതുമ്പോള്‍തന്നെ സ്ഥിരമായി മാറിപോകുക. ഉദാ: രാജീവ്സിങ് എന്നാണ് ഉത്തരമെങ്കില്‍ രാജീവ്ധവാന്‍ എന്നോ മറ്റോ എഴുതുക.

പെരുമാറ്റ വൈകല്യങ്ങളും ശ്രദ്ധാവൈകല്യങ്ങളും

ഇത്തരം കുട്ടികള്‍ക്ക് ഒരുകാര്യത്തിലും മനസ്സുറപ്പിക്കാന്‍ കഴിയാതെ വരിക. ഇരിക്കുമ്പോള്‍ എഴുന്നേല്‍ക്കാന്‍ തോന്നും. ഒരുകാര്യം ചെയ്യുമ്പോള്‍ മറ്റൊന്ന് ചെയ്യാന്‍തോന്നും. ഇത്തരം കുട്ടികള്‍ക്ക് ഒരുകാര്യം ഓര്‍മിച്ചുവച്ച് ചെയ്യാന്‍ ബുദ്ധിമുട്ടാണ്. ഉദാ: രണ്ടു കാര്യം ഒന്നിച്ചു പറഞ്ഞാല്‍ ഒരുകാര്യം മറന്നുപോകും. കേള്‍വിയിലുള്ള വൈകല്യങ്ങളും ചില കുട്ടികളില്‍ ഉണ്ടാകാം. നേഴ്സറി ക്ലാസ്മുതല്‍ കണ്ടുവരുന്ന ഈ സ്വഭാവവിശേഷം പരിഹരിച്ചില്ലെങ്കില്‍ പഠനവൈകല്യമായും പെരുമാറ്റവൈകല്യമായും മാറാനിടയുണ്ട്. പഠനവൈകല്യമുള്ളവര്‍ക്ക് ശ്രദ്ധാവൈകല്യവും ശ്രദ്ധാവൈകല്യമുള്ളവര്‍ക്ക് പഠനവൈകല്യവും ഉണ്ടാകാനിടയുണ്ട്.
അധ്യാപകരും രക്ഷിതാക്കളും ശ്രദ്ധിക്കണം

കാഴ്ചയില്‍ പെട്ടെന്നു കാണാനാവാത്ത വൈകല്യങ്ങളായതുകൊണ്ട് അധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും, പ്രത്യേകിച്ച് നേഴ്സറി ക്ലാസുകളിലെ അധ്യാപകര്‍, കുട്ടികളിലുള്ള അതീവ ശ്രദ്ധയിലൂടെയേ ഇതു കണ്ടുപിടിക്കാനാകൂ. കുട്ടികളില്‍ കാണുന്ന ചില വൈകല്യങ്ങള്‍ വളരുമ്പോള്‍ സ്വയം മാറുന്നതായി കാണുന്നു. അവ പഠന, പെരുമാറ്റവൈകല്യങ്ങള്‍ ആകണമെന്നില്ല. 5, 6, 7 ക്ലാസുകളിലെ കുട്ടികളില്‍ കാണുന്ന പഠന, പെരുമാറ്റ വൈകല്യങ്ങള്‍ ഗൗരവത്തോടെ കണ്ട് പരിശീലനം നല്‍കണം. കുട്ടികളെ വെറുതെ കുറ്റപ്പെടുത്തുന്നതിനുപകരം ഇത്തരം പഠന, പെരുമാറ്റ, ശ്രദ്ധാവൈകല്യങ്ങള്‍ രക്ഷിതാക്കള്‍ തിരിച്ചറിയുക എന്നതാണ് പ്രധാനം. എല്‍കെജി, യുകെജി ക്ലാസുകളിലെയും മറ്റ് എല്‍പി ക്ലാസുകളിലെയും അധ്യാപകര്‍ക്കും പഠനവൈകല്യം തിരിച്ചറിയാന്‍കഴിയും ഇതിനുള്ള പരിശീലനകേന്ദ്രങ്ങളില്‍ വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞന്‍ (എഡ്യൂക്കേഷണല്‍ സൈക്കോളജിസ്റ്റ്), പ്രത്യേക പരിശീലനം നല്‍കുന്ന അധ്യാപകന്‍ (സ്പെഷ്യല്‍ എഡ്യൂക്കേറ്റര്‍), ശ്രവണ, സംസാര വിദഗ്ധന്‍ (സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ്), ശിശുരോഗ വിദഗ്ധന്‍ (പീഡിയാട്രീഷ്യന്‍), മനോരോഗ വിദഗ്ധന്‍ (സൈക്യാട്രിസ്റ്റ്) എന്നിവരുടെ പരിശോധനയിലൂടെ വൈകല്യം എത്രയെന്ന് ശാസ്ത്രീയമായി കണ്ടെത്താന്‍കഴിയും.

വൈകല്യം മനസ്സിലായാല്‍ തീര്‍ച്ചയായും വിദഗ്ധ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം, അതീവ ശ്രദ്ധയോടെയുള്ള പരിചരണത്തിലൂടെ അവ കുറച്ചുകൊണ്ടുവരാന്‍ കഴിയും. ഈ കുട്ടികള്‍ക്ക് പഠനത്തിലും പരീക്ഷ എഴുതുന്നതിലും കൂടുതല്‍സമയം നല്‍കുന്നത് ഉള്‍പ്പടെയുള്ള പ്രത്യേക ശ്രദ്ധ നല്‍കലും പ്രധാനമാണ്. പരിശീലനം തുടങ്ങിയാല്‍ കുട്ടികള്‍ വളരുന്തോറും വൈകല്യം കുറയുന്നതായും പഠനനിലവാരം ഉയരുന്നതായും കാണാം.

പഠന വൈകല്യത്തിനൊരു പരിഹാരം - Mathrubhumi

Mental Health പഠന വൈകല്യങ്ങള്‍ - Mathrubhumi Health

പഠനം മെച്ചപെടുത്താൻ 15 വഴികള






Popular Posts

Top 19 Posts in My Blog CMKONDOTTY

How can I apply for a family visit visa in Saudi Arabia?

How can I apply for a Permanent Family Visa in Saudi Arabia?

How can I apply for Baladiya Medical Card (Health ...

How can I check and print my exit re-entry visa in...

How can I check my exit re-entry status in Saudi Arabia?

How can I check my Iqama transferred to my new sponsor?

How can I Renew My Saudi Driving License?

How i can check my Iqama Issued or not? New comer.

How I can check/know my Iqama expiry date and occupation

How I check my (Resident Identity) Iqama Renewed or not?

How I check my iqama expiry date?

How I check my Iqama Renewed or not?

How I know How many mobile number connected with my ID?

How I make My family re-entry visa on line?

How I register my Engineering Degree in Saudi Council?

How to update my Iqama number to SAWA mobile.

Iqama renewal in KS A

Sponsorship can change in three condition

Today's Exchange Rate Arab National Bank

കരിംജീരകം എന്ന ഔഷധം

കുറഞ്ച്ച ചെലവി തുടങ്ങാ പറ്റുന്ന ചെറുകിട ബിസിനസ്‌.

കുറഞ്ഞ ചെലവില്‍ വില്‍പ്പന കൂട്ടാം

താരന്‍ പോവാന്‍ പല വഴികള്‍

നോര്‍ക്കാ റൂട്ട്സ്

നോര്‍ക്കാ റൂട്ട്സ് പ്രവാസി ക്ഷേമനിധി/NORKA

യുവസംരംഭകര്ക്ക് തുടങ്ങാന്‍ നാല് ബിസിനസ് അവസരങ്ങള്.

വ്യത്യസ്ത ദേശങ്ങളില്‍ നിന്ന് കണ്ടെടുത്ത ചില മീന്‍

Saudi Food & Drug Authority

Saudi Food & Drug Authority
സൗദിയിലേ നിരോധിത മരുന്നുകളെ കുറിച്ച് അറിയാൻ